റെയിൽവേ സ്റ്റേഷൻ പരിസരത്ത് മരിച്ചനിലയിൽ കണ്ടെത്തിയയാളെ തിരിച്ചറിഞ്ഞു
Wednesday, March 27, 2024 10:18 PM IST
മാഹി: മാഹി റെയിൽവേ സ്റ്റേഷനിലെ നിർമാണത്തിലിരിക്കുന്ന പാർക്കിംഗ് ഏരിയയ്ക്ക് സമീപം ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയയാളെ തിരിച്ചറിഞ്ഞു. തമിഴ്നാട് തഞ്ചാവൂരിനടത്ത അരിയരൂർ സ്വദേശി സുധാകരൻ (32) ആണ് മരിച്ചത്.

ബന്ധുക്കളാണ് സുധാകരനെ തിരിച്ചറിഞ്ഞത്. മൃതദേഹത്തിന് സമീപത്ത് നിന്ന് ലഭിച്ച ഡയറിയിലെ ഫോൺ നന്പറിൽ വിളിച്ചാണ് ബന്ധുക്കളെ കണ്ടെത്തിയത്. നെറ്റിയിലും മുഖത്തും ആഴത്തിലുള്ള മുറിവേറ്റ നിലയിലായിരുന്നു മൃതദേഹം. ഇതിനു സമീപം രക്തക്കറയുള്ള ഉരുളൻ കല്ലുകളും കണ്ടെത്തിയിരുന്നതിനാൽ കൊലപാതകമാണെന്ന സംശയമുണ്ട്. മൂന്നു മാസം മുന്പാണ് സുധാകരൻ കൂലിപ്പണിക്കായി കേരളത്തിലേക്ക് വന്നതെന്ന് ബന്ധുക്കൾ പറഞ്ഞു.

കോഴിക്കോട് മെഡിക്കൽ കോളജിലെ പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ചൊവ്വാഴ്ച രാവിലെ ആറരയോടെയാണ് സുധാകരനെ മരിച്ച നിലയിൽ കണ്ടെത്തിയത്. സമീപത്തുള്ള സിസിടിവി ദൃശ്യങ്ങളിൽ ഒരാളുടെ കൂടെ സുധാകരൻ മാഹി ഭാഗത്ത് നിന്നും റെയിൽവേ സ്റ്റേഷൻ ഭാഗത്തേക്ക് നടന്നു വരുന്നതിന്‍റെ ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. കൂടെയുള്ള ആളെ കണ്ടെത്താൻ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.