ഹെൽത്ത് സബ് സെന്‍റർ പുനർനിർമാണം പ്രതിസന്ധിയിൽ
Thursday, March 28, 2024 1:49 AM IST
കണിച്ചാർ: വകുപ്പുകൾ തമ്മിലുള്ള ഏകീകരണവും ഐക്യവുമില്ലായ്മ കാരണം ഉരുൾ പൊട്ടലിൽ തകർന്ന നെടുംപുറംചാലിലെ പൂളക്കുറ്റി ഹെൽത്ത് സബ് സെന്‍റർ പുനഃർ നിർമാണം പ്രതിസന്ധിയിൽ. സംസ്ഥാന ജിയോളജി വകുപ്പ് നിർമാണത്തിന് ഉപാധികളോടെ അനുമതി നൽകിയെങ്കിലും സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റി പുനഃർനിർമാണം പാടില്ലെന്ന് കാണിച്ച് ഉത്തരവിറക്കിയതാണ് സബ് സെന്‍റർ പുനഃർ നിർമാണത്തെ പ്രതിസന്ധിയിലാക്കിയത്.

കലുങ്കിനോട് ചേർന്ന് സുരക്ഷാ ഭിത്തികൾ നിർമിക്കുക, പിഎച്ച്സി കെട്ടിടത്തിന്‍റെ തറനിരപ്പ് ഉയർത്തി പണിയുക, പരിസരത്തിന് ചുറ്റും മതിൽ പണിയുക തുടങ്ങിയ ശിപാർശകളോടെയാണ് പുനഃർനിർമാണത്തിന് ജിയോളജി വകുപ്പ് ശിപാർശ ചെയ്തത്. എന്നാൽ ഉരുൾപൊട്ടൽ ഭീഷണിയിലുള്ള പ്രദേശത്ത് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ മുതലായവ പണിയാൻ അനുമതി ഇല്ലെന്നാണ് ദുരന്തനിവാരണ അഥോറിറ്റിയുടെ ഉത്തരവിൽ പറയുന്നത്.

ഉരുൾപൊട്ടലിൽ കെട്ടിടം തകർന്നതിനെ തുടർന്ന് സബ് സെന്‍റർ പൂളക്കുറ്റി ഹോമിയോ ഡിസ്പെൻസറിയിലേക്ക് പ്രവർത്തനം മാറ്റിയിരുന്നു. കണിച്ചാർ പഞ്ചായത്തിലെ ഏറ്റവും അറ്റത്തായി ഇപ്പോൾ പ്രവർത്തിച്ചു വരുന്ന സബ് സെന്‍റർ ഭൂരിപക്ഷം ആളുകൾക്കും ഗുണകരമാകുന്നില്ലെന്ന് പരാതി ഉയരുന്നുണ്ട്. സബ് സെന്‍റർ നെടുപുറം ചാലിൽ തന്നെ വേണമെന്നും വിവിധി ഭാഗങ്ങളിൽ നിന്നുള്ളവപർക്ക് ഇവിടേക്ക് എളുപ്പത്തിൽ വരാനുമാകും. പൂളക്കുറ്റിയിലേക്ക് വാഹനസൗകര്യവും കുറവായതിനാൽ ആദിവാസികൾ ഉൾപ്പെടെയുള്ള ആളുകൾക്ക് എത്താൻ വളരെ പ്രയാസമാണെന്നും ജനം ചൂണ്ടിക്കാട്ടുന്നു. നിലവിലെ സ്ഥലത്ത് സബ് സെന്‍റർ പുനർനിർമിക്കാൻ കഴിയുന്നില്ലെങ്കിൽ അനുയോജ്യമായ സ്ഥലം കണ്ടെത്തി നിർമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

പുനർനിർമാണത്തിന് ജിയോളജി വകുപ്പ് അനുകൂല റിപ്പോർട്ട് നൽകിയിട്ടും ദുരന്തനിവാരണ അഥോറിറ്റി റിപ്പോർട്ട് പ്രതികൂലമായതിൽ ദൂരൂഹതയുണ്ടെന്ന് വാർഡ് മെംബർ ജിഷ സജി ആരോപിച്ചു. സബ് സെന്‍റർ പൂളക്കുറ്റിയിലേക്ക് മാറ്റാനുള്ള ഗൂഢനീക്കത്തിന്‍റെ ഭാഗമാണിതെന്നും ജിഷ സജി ആരോപിച്ചു.