അവസാന മണിക്കൂറിലെ ടിക്കറ്റിൽ നാസറിന് 10 കോടി
Thursday, March 28, 2024 1:50 AM IST
ആലക്കോട്: ഇന്നലെ നറുക്കെടുത്ത കേരള സർക്കാരിന്‍റെ സമ്മർ ബംപർ നറുക്കെടുപ്പിലെ ഒന്നാം സമ്മാനമായ പത്തു കോടി ആലക്കോട് പരപ്പയിൽ. ഓട്ടോറിക്ഷ ഡ്രൈവറായ നെടുവോട് പാറപ്പുറത്ത് (കൊടിയിൽ) നാസറാണ് ഭാഗ്യശാലി.ആലക്കോട് രാജരാജേശ്വരി ലോട്ടറി ഏജൻസിയുടെ ഏജന്‍റായ കാർത്തികപുരത്തെ രാജുവിൽ നിന്ന് എടുത്ത എസ്‌സി 308797 നന്പർ ടിക്കറ്റിനാണ് ഒന്നാം സമ്മാനം അടിച്ചത്.

ചൊവ്വാഴ്ച രാത്രി ഏഴരയോ ടെയായിരുന്നു നാസർ ടിക്കറ്റെടുത്തത്. വൈകുന്നരം ആറരയോടെ ലോട്ടറിക്കടയിൽ പോയി ടിക്കറ്റ് നോക്കിയശേഷം തിരിച്ചുവരുന്നത് വരെ ആരും ഈ ടിക്കറ്റെടുത്തില്ലെങ്കിൽ ഞാനെടുത്തോളാമെന്നു പറഞ്ഞിരുന്നു.

പിന്നീട് ഒരു മണിക്കൂറിനു ശേഷമെത്തിയപ്പോൾ ഈ ടിക്കറ്റ് വിറ്റു പോകാതെ കടയിൽ കണ്ടതോടെ എടുക്കുകയായിരുന്നു. പത്തു വർഷം മുന്പ് മരത്തിൽ നിന്ന് വീണ പരിക്കേറ്റതിനെ തുടർന്നാണ് ഓട്ടോ ഡ്രൈവിംഗിലേക്ക് തിരിഞ്ഞത്. സമ്മാനാർഹമായ ടിക്കറ്റ് ഫെഡറൽ ബാങ്കിന്‍റെ ആലക്കോട് ശാഖയിൽ ഏൽപ്പിച്ചിരിക്കുകയാണെന്ന് നാസർ പറഞ്ഞു.

പരേതനായ സുലൈമാൻ-മറിയം ദന്പതികളുടെ മകനാണ്. വിദ്യാർഥികളായ നിസാർ, നാദില എന്നിവരാണ് മക്കൾ. ഉമ്മ മറിയം, മറിയത്തിന്‍റെ ഉമ്മ ആമിന, സഹോദരി ഷെരീദ എന്നിവരടങ്ങുന്നതാണ് നാസറിന്‍റെ കുടുംബം.

വഴിപോലുമില്ലാത്ത മലമുകളിലെ ആറു സെന്‍റ് സ്ഥലത്തെ ഇടിഞ്ഞു വീഴാറായ വീട്ടിലാണ് നാസറും കുടുംബവും കഴിയുന്നത്. ലോട്ടറിയടിച്ചതറിഞ്ഞ് ചോദിച്ചവരോട് താമസിക്കാൻ കുടിവെള്ള ലഭ്യതയും വഴിയുമുള്ള ഒരു നല്ല വീടുവേണമെന്ന് ഉമ്മ ആഗ്രഹം പ്രകടിപ്പിക്കുന്പോൾ നമ്മളെക്കാൾ കഷ്ടപ്പെടുന്നവരെ കൂടി സഹായിക്കണമെന്നായിരുന്നു നാസറിന്‍റെ മറുപടി.