അബുദാബിയിൽ ഒന്നരക്കോടിയുമായി കണ്ണൂർ സ്വദേശി മുങ്ങിയതായി പരാതി
Thursday, March 28, 2024 1:50 AM IST
കണ്ണൂർ: ലുലു ഗ്രൂപ്പിന്‍റെ അബുദാബിയിലെ ഹൈപ്പർ മാർക്കറ്റ് ജീവനക്കാരനായ കണ്ണൂർ സ്വദേശി ആറ ലക്ഷം ദിർഹവുമായി (ഒന്നരക്കോടിയോളും ഇന്ത്യൻ രൂപ)യുമായി മുങ്ങിയതായി പരാതി. അബുദാബി ഖാലിദിയ മാളിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് കാഷ് ഓഫീസ് ഇന്‍ ചാര്‍ജായി ജോലി ചെയ്തു വന്ന കണ്ണൂര്‍ നാറാത്ത് സ്വദേശി മുഹമ്മദ് നിയാസി (38) നെതിരെയാണ് ലുലു ഗ്രൂപ്പ്

അബുദാബി പോലീസിൽ പരാതി നൽകിയത്. ഇക്കഴിഞ്ഞ ഉച്ചയക്കുള്ള ഷിഫ്റ്റിൽ ജോലിക്ക് ഹാജരാകേണ്ടിയിരുന്ന നിയാസ് ജോലിക്കെത്താത്തതിനെ തുടർന്ന് ഫോണിൽ വിളിച്ചപ്പോൾ സ്വിച്ച് ഓഫായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ കാഷ് ഓഫീസിൽആറ് ലക്ഷം ദിർഹത്തിന്‍റെ കുറവ് കണ്ടെത്തുകയായിരുന്നുവെന്നാണ് ലുലുഗ്രൂപ്പധികൃതർ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. കാഷ് ഓഫീസിൽ ജോലി ചെയ്യുന്നതിനാൽ പാസ്പോർട്ട് യുഎഇ നിയമപ്രകാരം കന്പനിയിലാണ് സൂക്ഷിക്കുന്നത്.

അതു കൊണ്ട് തന്നെ രാജ്യം വിട്ട് പോകാനാവില്ലെന്ന് അധികൃതർ പറഞ്ഞു. കഴിഞ്ഞ 15 വർഷമായി ഇയാൾ ലുലു ഗ്രൂപ്പിലാണ് ജോലി ചെയ്തു വന്നിരുന്നത്. എറണാകുളം സ്വദേശിനിയായ ഭാര്യയ്ക്കും രണ്ടു കുട്ടികൾക്കുമൊപ്പമായിരുന്നു താമസിച്ചു വന്നിരുന്നത്. നിയാസിന്‍റെ തിരോധാനത്തിന് ശേഷം ഭാര്യയും കുട്ടികളും ആരെയും അറിയിക്കാതെ നാട്ടിലേക്ക് മടങ്ങിയതായും എംബസി മുഖേന കേരള പോലീസിലും നിയാസിനെതിരെ പരാതി നൽകിയതായി ലുലു ഗ്രൂപ്പധികൃതർ അറിയിച്ചു.