പരമേശ്വരൻ നായരെ കൃഷി വിജ്ഞാനകേന്ദ്രം ആദരിച്ചു
Thursday, March 28, 2024 1:50 AM IST
ആലക്കോട്: ബസ് സ്റ്റാൻഡ് പരിസര പ്രദേശങ്ങളിൽ മൂന്നേക്കറോളം സ്ഥലം പാട്ടത്തിനെടുത്ത് സ്വന്തമായി കൃഷി ചെയ്ത് മണ്ണിൽ പൊന്നുവിളയിക്കുന്ന തുണ്ടത്തിൽ പരമേശ്വരൻ നായരെ കണ്ണൂർ കൃഷിവിജ്ഞാന കേന്ദ്രത്തിന്‍റെ ആഭിമുഖ്യത്തിൽ ആദരിച്ചു. കൃഷി വിജ്ഞാനകേന്ദ്രത്തിന്‍റെ കണ്ണൂരിൽ നടന്ന 17-ാ മത് ശാസ്ത്രീയ ഉപദേശകസ മിതി യോഗത്തിലാണ് കിഴങ്ങുവർഗ വിള പരിപാലകൻ എന്ന നിലയിൽ ആദരിച്ചത്.

പാട്ടത്തിനെടുത്ത് സ്ഥലത്ത് കപ്പ, ചേന, കാച്ചിൽ, ഇഞ്ചി, മഞ്ഞൾ, കൂർക്ക, പച്ചക്കറികൾ കൂടാതെ നനകിഴങ്ങ്, ചെറുകിഴങ്ങ്, മുള്ളൻ കിഴങ്ങ് എന്നിവയും കൃഷി ചെയ്‌തുവരുന്ന പരമേശ്വരൻ നായർ അരനുറ്റാണ്ടിലധികമായി കാർഷിക വൃത്തിയിലുണ്ട്. മലയോര മണ്ണിൽ ഇന്നും തുടർന്നു വരുന്ന കാർഷികവൃത്തിക്കുള്ള ആദരവായാണ് കൃഷി വിജ്ഞാന കേന്ദ്രം ശാസ്ത്രജ്ഞർ പരമേശ്വരൻ നായരെ ഉപഹാരം നല്കി ആദരിച്ചത്.

പരമേശ്വരൻ നായർക്കൊപ്പം സുഗന്ധവിള കർഷകൻ എൻ. രാഘവൻ, പച്ചക്കറി കർഷകൻ കെ. ഹരിദാസൻ, കർഷകശ്രീ അവാർഡ് ജേതാവ് പി.ബി. അനീഷ്, നാഷണൽ മില്യണയർ ഫാർമ അവാർഡ് ജേതാവ് രാഹുൽ ഗോവിന്ദ് എന്നിവരേയും ചടങ്ങിൽ ആദരിച്ചു. ഡോ. സി.വി. ശ്രീനിവാസ റെഡി, ഡോ. ജേക്കബ് ജോൺ, കൃഷി വിജ്ഞാന കേന്ദ്രം മേധാവി ഡോ. പി. ജയരാജ് എന്നിവർ പ്രസംഗിച്ചു.