കെ. സുധാകരൻ കണ്ണൂർ സിറ്റിയിൽ പര്യടനം നടത്തി
Sunday, April 14, 2024 7:44 AM IST
കണ്ണൂർ: യുഡിഎഫ് സ്ഥാനാർഥി കെ. സുധാകരന്‍റെ ഇന്നലത്തെ പര്യടനം കണ്ണൂർ ടൗൺ കേന്ദ്രീകരിച്ചായിരുന്നു. ശ്രമിക് ഭവൻ, ബദ്‌രിയ മസ്ജിദ്, വെത്തിലപ്പള്ളി, മരക്കാർകണ്ടി ജംഗ്ഷൻ, മൈതാനപ്പള്ളി കോളനി, തയ്യിൽ ലീഗ് ഓഫീസ്, നിർച്ചാൽ ഫിഫ്ള് കോളജ്, ഐറ്റാണ്ടി പൂവളപ്പ്, കൊടപ്പറമ്പ് ഓഷ്യാനസ് ഫ്ലാറ്റ്, കൊച്ചിപ്പള്ളി ലീഗ് ഓഫീസ്, സിറ്റി ജുമ മസ്ജിദ്, ചിറക്കൽ കുളം, ആയിക്കരപ്പാലം, അറക്കൽ മ്യൂസിയം, മുക്കടവ്, നീർച്ചാൽ പാലം എന്നിവിടങ്ങളിലൂടെ പര്യടനം പൂർത്തിയാക്കി കണ്ണൂർ സിറ്റിയിൽ സമാപിച്ചു.

രാവിലെ വാഹന പര്യടനത്തിന് പകരമായി ആതുരാലയങ്ങളും വൃദ്ധസദനങ്ങളും സന്ദർശിച്ച് വോട്ടർമാരെ നേരിൽ കണ്ടു. തുടർന്ന് ഉച്ചയ്ക്കുശേഷമാണ് വാഹന പര്യടനം നടത്തിയത്. വരും ദിവസങ്ങളിൽ കെ. സുധാകരന്‍റെ തെരഞ്ഞെടുപ്പ് പ്രചരണാർഥം കൂടുതൽ നേതാക്കൾ കണ്ണൂരിൽ എത്തും. 16ന് മട്ടന്നൂർ മുതൽ ഇരിട്ടി വരെ കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്‍റെ റോഡ് ഷോയും 18ന് രാഹുൽ ഗാന്ധി പങ്കെടുക്കുന്ന സമ്മേളനവും നടക്കും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കെപിസിസി ആക്ടിംഗ് പ്രസിഡന്‍റ് എം.എം. ഹസൻ, മുസ്‌ലീം ലീഗ് ഉൾപ്പെടെയുള്ള യുഡിഎഫിന്‍റെ നേതാക്കളും എത്തും.

എം.വി. ജയരാജനെ വരവേറ്റ് മലയോരം

വിഷുത്തിരക്കിലും സ്ഥാനാർഥിയെ വരവേറ്റ് മലയോരം. എൽഡിഎഫ് സ്ഥാനാർഥി എം.വി. ജയരാജന് പൊതുപര്യടനം ഇല്ലായെങ്കിലും ഇരിക്കൂർ, പേരാവൂർ മണ്ഡലത്തിൽ വോട്ടർമാരെ കാണാനെത്തി. നിരവധി കുടുംബയോഗങ്ങളിൽ പങ്കെടുത്തു. എൽഡിഎഫ് നേതാക്കളായ പി. ഹരീന്ദ്രൻ, ബിനോയ് കുര്യൻ, സക്കീർ ഹുസൈൻ, അജയൻ പായം, സി.എം. ജോർജ്, കെ.ടി. ജോസ്, സി.വി.എം. വിജയൻ എന്നിവരും കൂടെയുണ്ടായിരുന്നു.

ഇന്നു രാവിലെ എട്ടിന് കാപ്പാട്ട് കാവിൽ എത്തും. വൈകുന്നേരം അഞ്ചിന് ഇരിവേരി കുടുംബസംഗമത്തിലും രാത്രി എട്ടിന് മാവലായി ആർഡിസി വിഷു ഉത്സവത്തിലും പങ്കെടുക്കും. നാളെ രാവിലെ 10ന് പുതിയതെരുവിൽ വൃന്ദ കാരാട്ടിന്‍റെ കൂടെ റാലിയിൽ പങ്കെടുക്കും. വൈകുന്നേരം മൂന്നിന് ഇരിട്ടിയിലും അഞ്ചിന് മാവിലാക്ക് ഉത്സവത്തിലും പങ്കെടുക്കും. മൂന്നാം ഘട്ട പര്യടനം 16ന് തളിപറമ്പിൽ നിന്ന് ആരംഭിക്കും.

ബൂത്ത് സന്ദര്‍ശനവുമായി സി. രഘുനാഥ്

മണ്ഡലത്തിലുടനീളമുള്ള തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സ്വന്തം ബൂത്തില്‍ പ്രവര്‍ത്തകരോടൊപ്പം വീടുകള്‍ സന്ദര്‍ശിച്ച് കണ്ണൂര്‍ ലോക്‌സഭാ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ഥി സി. രഘുനാഥ്. രാവിലെ എട്ടു മുതല്‍ പ്രവര്‍ത്തകരോടൊപ്പം അദ്ദേഹം സ്വന്തം ബൂത്തായ മിഡാവിലോട്ടെ വീടുകള്‍ സന്ദര്‍ശിച്ചു.

ബിജെപി ബൂത്ത് പ്രസിഡന്‍റ് കെ.കെ. സജീവന്‍, കെ. മഹേന്ദ്രന്‍, കെ.കെ. ബാബുരാജ്, അനീഷ് നാവത്ത് എന്നിവര്‍ സ്ഥാനാര്‍ഥിയോടൊപ്പമുണ്ടായിരുന്നു.സി. രഘുനാഥ് പ്രവര്‍ത്തകരോടൊപ്പം ഇന്ന് വിഷു ആഘോഷിക്കും. രാവിലെ ഒന്പതിന് കാപ്പാട്ട് കാവ് സന്ദര്‍ശിച്ച ശേഷം തില്ലങ്കേരിയില്‍ പ്രവര്‍ത്തകരെ കാണും. തുടര്‍ന്ന് കാവിന്‍ മൂലയിലെ വീട്ടില്‍ കുടുംബാംഗങ്ങളോടൊപ്പം വിഷു ആഘോഷിച്ച് പ്രദേശത്തെ പ്രവര്‍ത്തകരെ സന്ദര്‍ശിക്കും.