ചിറ്റാരിക്കാൽ: ടെക്നോളജിയുടെ അതിപ്രസരവും മൊബൈലിന്‍റെ പരിധിയില്ലാത്ത വ്യാപനവും കൊണ്ട് പുതുതലമുറയിൽ വായനയുടെ സംസ്കാരം ഇല്ലാതാകുന്നുവെന്ന് പരിതപിക്കുന്നവർ ഇങ്ങ് മലയോരത്ത് ഈസ്റ്റ് എളേരി പഞ്ചായത്തിലെ കുട്ടികളെ ഒന്നു കാണണം. മൊബൈലിലൂടെ ഓൺലൈൻ ലോകത്തെ തൊട്ടറിയുന്നതിനിടയിലും ഇക്കഴിഞ്ഞ അവധിക്കാലത്ത് അവർ വായിച്ചുതീർത്തത് 17025 പുസ്ത‌കങ്ങളാണ്. ഈസ്റ്റ് എളേരി പഞ്ചായത്തും ലൈബ്രറി കൗൺസിൽ പഞ്ചായത്ത് സമിതിയും ചേർന്നു നടത്തിയ അവധിക്കാല വായന ചാലഞ്ചിലൂടെയാണ് കുട്ടികൾ വായനയുടെ പൂക്കാലം തീർത്തത്.

രണ്ടുമാസത്തിനിടെ 30 പുസ്തകങ്ങൾ വായിച്ച് ആസ്വാദനക്കുറിപ്പ് തയാറാക്കിയാൽ ഗോൾഡൻ ചലഞ്ചും 50 പുസ്തകങ്ങൾ വായിച്ച് കുറിപ്പ് തയാറാക്കിയാൽ പ്ലാറ്റിനം ചലഞ്ചും 75 പുസ്തകങ്ങൾ വായിച്ച് കുറിപ്പ് തയാറാക്കിയാൽ ഡയമണ്ട് ചലഞ്ചും പൂർത്തീകരിക്കാമെന്നായിരുന്നു മത്സരത്തിന്‍റെ രീതി. മൂന്ന് വിഭാഗങ്ങളിലെയും വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങളും ഒരുക്കിവച്ചിരുന്നു.

പഞ്ചായത്തിൽ ആകെയുള്ള 13 ലൈബ്രറികളിലായി 600 കുട്ടികളാണ് മത്സരത്തിൽ പങ്കെടുക്കാൻ പേര് രജിസ്റ്റർ ചെയ്ത‌ത്‌. മാർച്ച് 28ന് ആരംഭിച്ച ചലഞ്ച് മേയ് 31ന് പൂർത്തിയായപ്പോൾ 58 കുട്ടികളാണ് ഡയമണ്ട് ചലഞ്ച് പൂർത്തിയാക്കിയത്. 34 പേർ പ്ലാറ്റിനം ചലഞ്ചും 135 പേർ ഗോൾഡൻ ചലഞ്ചും പൂർത്തീകരിച്ചു.

പുസ്തകങ്ങൾ വായിച്ച് സ്വന്തമായി ആസ്വാദനക്കുറിപ്പുകൾ തയാറാക്കിയതിനൊപ്പം ബന്ധപ്പെട്ട ഗ്രന്ഥശാലകളിൽവച്ച് കുട്ടികളുടെയും മുതിർന്നവരുടെയും കൂട്ടായ്മകൾക്കു മുന്നിൽ പുസ്തകാസ്വാദനം നടത്താനും ചർച്ചകളിൽ പങ്കെടുത്ത് വായനാനുഭവങ്ങൾ പങ്കുവയ്ക്കാനും കുട്ടികൾക്ക് കഴിഞ്ഞു. പുതിയ കാലത്തിന്‍റെ മാറ്റങ്ങൾക്കൊപ്പം മടികൂടാതെ നടക്കുമ്പോഴും വായനയുടെ സംസ്കാരത്തെ അറിയാനും ആസ്വദിക്കാനും തങ്ങൾക്ക് കഴിയുമെന്ന് ഈ കുട്ടികൾ തെളിയിക്കുകയായിരുന്നു.

വിജയികൾക്കുള്ള സമ്മാനങ്ങൾ ഇത്തവണത്തെ വായനാ പക്ഷാചരണക്കാലത്ത് വിതരണം ചെയ്യും. തെരഞ്ഞെടുക്കപ്പെട്ട ആസ്വാദന കുറിപ്പുകൾ പുസ്‌തകമായി പ്രസിദ്ധീകരിക്കാനും സംഘാടകർ തീരുമാനിച്ചിട്ടുണ്ട്. വായനയുടെ സംസ്കാരത്തെ ഹൃദയം കൊണ്ട് ഏറ്റെടുത്ത കുട്ടികൾക്ക്സ്വന്തം രചനകൾ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കുന്നതിന്‍റെ സന്തോഷം ഒന്നുകൂടി വലുതായിരിക്കും.

ഏറ്റവും കൂടുതൽ കുട്ടികൾ ചലഞ്ച് പൂർത്തിയാക്കിയ കമ്പല്ലൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിനും കമ്പല്ലൂർ സിആർസി ഗ്രന്ഥശാലയ്ക്കും ഈസ്‌റ്റ് എളേരിയിലെ ജനകീയ ഗ്രന്ഥശാല പ്രവർത്തകനായിരുന്ന മാത്യു മാഞ്ഞൂരിന്‍റെ പേരിൽ പ്രത്യേക പുരസ്‌കാരം നല്കും. ആയന്നൂർ യുവശക്‌തി പബ്ലിക് ലൈബ്രറിയും കൊല്ലാട ഇഎംഎസ് ലൈബ്രറിയുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളത്. കുട്ടികളുടെ മികച്ച വായന ഡയറികൾക്കും സമ്മാനമുണ്ട്. വായനാ ചലഞ്ചുമായി ബന്ധപ്പെട്ട് മികച്ച പ്രവർത്തനം കാഴ്ചവെച്ച ലൈബ്രേറിയൻമാർക്കും പുരസ്കാരം നല്കും.

ഈസ്‌റ്റ് എളേരി പഞ്ചായത്ത് പ്രസിഡന്‍റ് ജോസഫ് മുത്തോലി, ലൈബ്രറി കൗൺസിൽ പഞ്ചായത്ത് സമിതി കൺവീനർ പി.ഡി. വിനോദ്, മെന്‍റർ സന്തോഷ് ചിറ്റടി എന്നിവരുടെ നേതൃത്വത്തിലാണ് വായനാ ചലഞ്ചിന്‍റെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്.