കാസര്‍ഗോഡ്: ദേശീയപാത 66 നിര്‍മാണത്തിനിടെ മണ്ണിടിച്ചില്‍ ഉണ്ടായ ബേവിഞ്ച, മട്ടലായി, വീരമല കുന്നുകളില്‍ വിള്ളല്‍ വീണിട്ടുണ്ടോ എന്നു പരിശോധിക്കുന്നതിന് ഡ്രോണ്‍ സര്‍വേ നടത്തും. ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗത്തിലാണ് തീരുമാനം. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് വീരമലക്കുന്ന്, മട്ടലായികുന്ന് മേഖലകളില്‍ ഡ്രോണ്‍ സര്‍വേ നടത്തുമെന്ന് ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ യോഗത്തില്‍ അറിയിച്ചു.

അപകടങ്ങള്‍ ഒഴിവാക്കാന്‍ അതീവ ജാഗ്രത പാലിക്കണമെന്ന് വിവിധ വകുപ്പുകള്‍ക്ക് ജില്ലാ കളക്ടര്‍ നിര്‍ദേശങ്ങള്‍ നല്‍കി. വൈദ്യുതി ലൈനുകള്‍ തകരാര്‍ ആയിട്ടുണ്ടെങ്കില്‍ അത് ജില്ലാ ദുരന്തനിവാരണ അതോറിറ്റിയെ അറിയിക്കണം. പുഴകളിലും മറ്റു ജലാശയങ്ങളിലും അപകടങ്ങള്‍ ഒഴിവാക്കാന്‍ ജാഗ്രത പാലിക്കണം. വിവിധ വകുപ്പുകളുടെ കണ്‍ട്രോള്‍ റൂമുകള്‍ സജീവമായി പ്രവര്‍ത്തിക്കണമെന്നും ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി.

വീടുകളിലും കടകളിലും വെള്ളം കയറുന്നത് തടയുന്നതിനും മുന്‍കരുതല്‍ നടപടികള്‍ വേണം. ദേശീയപാതയിലും പൊതുമരാമത്ത് റോഡുകളിലും വെള്ളക്കെട്ട് ഗതാഗതം സൃഷ്ടിക്കുന്നത് ഒഴിവാക്കുന്നതിന് മുന്‍കരുതല്‍ നടപടി സ്വീകരിക്കണമെന്ന് യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ബേബി ബാലകൃഷ്ണന്‍ പറഞ്ഞു. ഓവുചാലുകള്‍ ഇല്ലാത്തതാണ് വെള്ളക്കെട്ടിന് പ്രധാന കാരണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പറഞ്ഞു.

ചൊവ്വാഴ്ച വിള്ളല്‍ ഉണ്ടായ ചെറുവത്തൂര്‍ കൊളങ്ങാട്ട് മലയിലെ അക്കേഷ്യ മരങ്ങള്‍ മുറിച്ചുമാറ്റുമെന്ന് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ കെ. അഷ്റഫ് യോഗത്തില്‍ അറിയിച്ചു. ഈ പ്രദേശത്ത് ജനങ്ങളുടെ ഭീതി അകറ്റുന്നതിന് നടപടി സ്വീകരിക്കണമെന്ന് കളക്ടര്‍ നിര്‍ദേശിച്ചു. എഡിഎം പി. അഖില്‍ ഹസാര്‍ഡ്, അനലിസ്റ്റ് പി. ശില്പ ജില്ലാ ദുരന്തനിവാരണ അതോറിറ്റി അംഗങ്ങളായ വകുപ്പ് മേധാവികള്‍ എന്നിവര്‍ പങ്കെടുത്തു.