ചിറ്റാരിക്കാൽ: പറമ്പ ജിഎൽപി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ അതിക്രമിച്ചു കയറി ഉദ്യോഗസ്ഥർക്കെതിരെ വധഭീഷണി മുഴക്കിയ യുവാവ് അറസ്റ്റിൽ. പറമ്പ സ്വദേശി ശ്യാംകമലിനെയാണ് (26) ചിറ്റാരിക്കാൽ പോലീസ് അറസ്റ്റ് ചെയ്തത്. കനത്ത മഴയെ തുടർന്ന് വീടുകൾ അപകടാവസ്ഥയിലായ സ്ത്രീകളും കുട്ടികളുമടക്കം 44 പേരാണ് പറമ്പ സ്‌കൂളിലെ ക്യാമ്പിൽ കഴിയുന്നത്.

ചൊവ്വാഴ്ച രാത്രി ഒന്പതരയോടെയാണ് ശ്യാം കമൽ ക്യാമ്പിലേക്ക് അതിക്രമിച്ചു കയറിയത്. ഉദ്യോഗസ്ഥർ തടയാൻ ശ്രമിച്ചപ്പോൾ ക്യാമ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന വെസ്റ്റ് എളേരി പഞ്ചായത്ത് സെക്രട്ടറി ആർ. രഞ്ജിത്, മാലോം വില്ലേജ് ഓഫീസർ ഏലിയാസ് ദാസ് എന്നിവർക്കു നേരെ ഇയാൾ വധഭീഷണി മുഴക്കുകയായിരുന്നു. ദുരിതാശ്വാസ ക്യാമ്പ് തകർക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതായും പഞ്ചായത്ത് സെക്രട്ടറി നല്കിയ പരാതിയിൽ പറയുന്നു.

ഭീഷണി മുഴക്കിയ ശേഷം ക്യാമ്പിൽ നിന്ന് കടന്ന ശ്യാംകമലിനെ ഇന്നലെ ഉച്ചയോടെയാണ് ചിറ്റാരിക്കാൽ ഇൻസ്പെക്ടർ രഞ്ജിത് രവീന്ദ്രന്‍റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.