മാവേലിക്കര മാറി ചിന്തിക്കുമെന്ന് എൽഡിഎഫും  എൻഡിഎയും; മാറ്റമില്ല, തുടർച്ചയെന്ന് യുഡിഎഫ്
Tuesday, April 16, 2024 10:38 PM IST
കൊട്ടാരക്കര:ഭൂമിശാസ്ത്രപരമായി ഏറെ പ്രത്യേകതകളുള്ള ലോക്‌സഭ മണ്ഡലമാണ്' മാവേലിക്കര. തുടര്‍ച്ചയായി മൂന്നുതവണ യുഡിഎഫിലെ കൊടിക്കുന്നില്‍ സുരേഷാണ് മണ്ഡലത്തെ പ്രതിനിധീകരിച്ചത്. ഇത്തവണയും ഇദ്ദേഹം തന്നെയാണ് കൈപ്പത്തി ചിഹ്നത്തില്‍ യുഡിഎഫിനായി രംഗത്തുള്ളത്.

സംവരണമണ്ഡലമായ മാവേലിക്കരയില്‍ ശക്തമായ ത്രികോണമത്സരത്തിനാണ് ഇക്കുറി വേദിയാകുന്നത്. എല്‍ഡിഎഫിനായി സിപിഐയിലെ സി.എ. അരുണ്‍കുമാറാണ് മത്സരരംഗത്തുള്ളത്. സിപിഐ ആലപ്പുഴ ജില്ലാ എക്‌സിക്യൂട്ടീവ് അംഗവും മന്ത്രി പി.പ്രസാദിന്‍റെ അഡിഷണല്‍ പ്രൈവറ്റ് സെക്രട്ടറിയുമാണ് അരുണ്‍.എ ഐ വൈ എഫിന്‍റെ നേതാവുമാണ്. എന്‍ഡിഎയുടെ സ്ഥാനാര്‍ഥിയാകട്ടെ ബിഡിജെഎസിലെ ബൈജു കലാശാലയാണ്. മൂവരും മണ്ഡലം നിറഞ്ഞ് പര്യടനത്തിലും പ്രചാരണത്തിലും സജീവമാണ്.

കുട്ടനാട് മുതല്‍ പശ്ചിമഘട്ടത്തിന്‍റെ താഴ്‌വാരം വരെ വ്യാപിച്ചുകിടക്കുന്ന ഏഴുനിയമസഭ മണ്ഡലങ്ങളാണ് മാവേലിക്കരയിലുള്ളത്. മറ്റ് ലോക്‌സഭ മണ്ഡലങ്ങൾ രണ്ട് ജില്ലകളില്‍ വ്യാപിച്ചുകിടക്കുമ്പോള്‍ മാവേലിക്കര മൂന്നുജില്ലകളിലായാണ് കിടക്കുന്നത്.

കൊല്ലം ജില്ലയില്‍ നിന്നുള്ള നിയമസഭ മണ്ഡലങ്ങളായ പത്തനാപുരം, കുന്നത്തൂര്‍, കൊട്ടാരക്കര എന്നിവയും ആലപ്പുഴയില്‍ നിന്നും മാവേലിക്കര, ചെങ്ങന്നൂര്‍, കുട്ടനാട് എന്നിവയും കോട്ടയത്ത് നിന്നും ചങ്ങനാശേരിയും ഉള്‍പ്പെടുന്നതാണ് മാവേലിക്കര പാര്‍ലമെന്‍റ് മണ്ഡലം.

2019ല്‍ സിപിഐയുടെ ചിറ്റയം ഗോപകുമാറിനെ 61,138 വോട്ടിനാണ് കൊടിക്കുന്നില്‍ പരാജയപ്പെടുത്തിയത്. അതിന് മുമ്പ് 2014ല്‍ ചെങ്ങറ സുരേന്ദ്രനെ 32737 വോട്ടിന് തോല്‍പിച്ചു. രണ്ട് തവണയായി ക്രമേണയുള്ള വളര്‍ച്ചയാണ് എന്‍ഡിഎ മണ്ഡലത്തില്‍ നേടിയിട്ടുള്ളത്. 2014ലെ 79743 വോട്ടുകള്‍ 2019 എത്തുമ്പോള്‍ 1,33,546 ആയി വര്‍ധിപ്പിക്കാന്‍ എന്‍ഡിഎയ്ക്ക് സാധിച്ചിട്ടുണ്ട്. ഇത്തവണ നരേന്ദ്രമോദിയുടെ പ്രഭാവം അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് അവർ. മാവേലിക്കര താലൂക്കിലെ താമരക്കുളം പഞ്ചായത്തിലെ തൊഴിലാളി കുടുംബത്തില്‍ ജനിച്ച ബൈജു കലാശാല എന്‍ഡിഎക്കായി ശക്തമായാണ് മത്സരരംഗത്തുള്ളത്.

മികച്ച പ്രതീക്ഷ: എൽ ഡി എഫ്

മണ്ഡലത്തില്‍ മാറ്റം വരണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നു. പ്രത്യേകിച്ച് യുവാക്കള്‍ക്കിടയില്‍. കേന്ദ്രസര്‍ക്കാരിന്‍റെ ജനദ്രോഹപരമായ നിലപാടുകള്‍ക്കെതിരെ വിധിയെഴുത്ത് ഉണ്ടാകുന്നതിനൊപ്പം സംസ്ഥാനം ഭരിക്കുന്ന ഇടതുസര്‍ക്കാരിന്‍റെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരം കൂടിയായിരിക്കും ഇത്തവണ കാണാന്‍പോകുന്നതെന്നും എല്‍ഡിഎഫ് സ്ഥാനാർഥി സി.എ. അരുണ്‍കുമാര്‍ പറഞ്ഞു.

വിജയം സുനിശ്ചിതം:
കൊ ടിക്കുന്നിൽ

ലോകസഭ മത്സരത്തില്‍ പാര്‍ട്ടി തീരുമാനപ്രകാരമാണ് മത്സരിക്കുന്നത്. ശക്തമായ മത്സരമായതുകൊണ്ടാണ് സിറ്റിംഗ് സീറ്റില്‍ മറ്റൊരാളെ പരീക്ഷിക്കാത്തതെന്ന് ഞാന്‍ മനസിലാക്കുന്നു. പാര്‍ലിമെന്റില്‍ നരേന്ദ്രമോദിയെ ചെറുക്കാന്‍ കോണ്‍ഗ്രസിന്റെ ശക്തി വര്‍ധിപ്പിക്കേണ്ടത് അനിവാര്യമാണ്. ലോക്‌സഭ മണ്ഡലത്തില്‍ നാലാമതും വിജയിക്കുമെന്നത് ഉറപ്പാണ്. തന്നെ ഒരു കുടുംബാംഗമെന്ന പോലെയാണ് വോട്ടര്‍മാര്‍ കാണുന്നത്.

ജനങ്ങൾ ഇത്തവണ മാറി
ചിന്തിക്കും: എൻ ഡി എ

മാവേലിക്കര ഇത്തവണ മാറി ചിന്തിക്കും. ചിട്ടയായതും അച്ചടക്കത്തോടും കൂടിയ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനമാണ് നടന്നുവരുന്നത്. കഴിഞ്ഞ പത്ത് കൊല്ലം ധാരാളം ജനക്ഷേമപ്രവര്‍ത്തനങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കി. മാവേലിക്കര ലോക്‌സഭ മണ്ഡലത്തിലെ ജനങ്ങള്‍ക്ക് ഇതിന്റെ ഗുണം ലഭിച്ചിട്ടുണ്ട്. നരേന്ദ്രമോദിയുടെ സ്വീകാര്യത കേരളത്തില്‍ വര്‍ധിച്ചു. അതിന്‍റെ തെളിവായി മാവേലിക്കരയില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയുടെ മുന്നേറ്റവും വിജയവും മാറുമെന്നും ബൈജു കലാശാല പറയുന്നു.