കൊട്ടാരക്കര:നെടുമൺകാവ് സ്വദേശിയായ പത്മകുമാറിന്റെ ദുരൂഹ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന് ആക്ഷൻ കൗൺസിലും ബന്ധുക്കളും അവശ്യപ്പെട്ടു.
ചീഫ് സെക്യൂരിറ്റി ഓഫീസറായി മൂന്നാറിലുള്ള റിസോർട്ടിൽ ജോലി ചെയ്ത് വരവേ വിഷം ഉള്ളിൽ ചെന്ന് മരണപ്പെട്ടതായാണ് ബന്ധുക്കൾക്ക് ലഭിച്ച വിവരം. ഇതിൽ ദുരൂഹതയുണ്ടെന്ന് നാട്ടുകാർ ആരോപിക്കുന്നു .
മരണത്തിന് കാരണക്കാരായവർക്കെതിരെ അന്വേഷണവും നിയമ നടപടികളും സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ആക്ഷൻ കൗൺസിൽ നെടുമൺകാവിൽ സായാഹ്ന ധർണ നടത്തി .
അഡ്വ .വി .കെ.സന്തോഷ് കുമാറിന്റെഅധ്യക്ഷതയിൽ നടന്ന യോഗം കെഎസ് റ്റി എ ജില്ലാ ട്രെഷറർ ആദർശ് ഉദ്ഘാടനം ചെയ്തു.
യോഗത്തിൽ വാർഡ് മെമ്പർമാരായ സുനിതകുമാരി വാക്കനാട് , സിന്ധു ഓമനക്കുട്ടൻ, ഗീതാകുമാരി, റ്റി .എസ് . ഓമനക്കുട്ടൻ, തിലകൻ ഉളകോട്, ഡി സിസി ജനറൽ സെക്രട്ടറി ഹരികുമാർ,അബ്ദുൽ റഹ്മാൻ, കെ .ജി .ഉണ്ണിത്താൻ, രവീന്ദ്രൻ പിള്ള,ജെ എസ് എസ് നേതാവ് രാജേന്ദ്രൻ, ശങ്കരപ്പിള്ള, ശശിധരൻ ഉണ്ണിത്താൻ, എസ്. ബിനു അമ്പിളി,കുടിക്കോട് വിശ്വൻ,ഈയല്ലൂർ രാജൻ തുടങ്ങിയവർ പ്രസംഗിച്ചു.
സ്ത്രീകൾ ഉൾപ്പെടെ നൂറിലധികം ആളുകൾ ധർണയിൽ പങ്കെടുത്തു.
കഴിഞ്ഞ മാസം 18 ന് മൂന്നാറിലെ റിസോർട്ടിൽ നെടുമൺകാവ് പന്തപ്ലാറ് വീട്ടിൽ പത്മകുമാറിനെ വിഷം ഉള്ളിൽ ചെന്ന നിലയിലാണ് കാണപ്പെട്ടത്. ചീഫ് സെക്യൂരിറ്റി ഓഫിസർ ആയിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു.ഇതിനെ തുടർന്ന് പദ്മകുമാറിന്റെ ബന്ധുക്കൾ കോതമംഗലം ധർമഗിരി ആശുപത്രിയിൽ നിന്നും മൃതദേഹം ഏറ്റ് വാങ്ങിസംസ്കരിച്ചു.
റിസോർട്ടിലെ സി റ്റി വി ദൃശ്യങ്ങൾ പരിശോധിക്കുകയും സഹപ്രവർത്തകരുടെ മൊഴികളിലും മരണം കൊലപാതകമായിരുന്നെന്ന് ബന്ധുക്കൾക്ക് സംശയമുണ്ടായി.
തുടർന്നാണ് നാട്ടുകാർ ആക്ഷൻ കൗൺസിൽ രൂപീകരിച്ച് സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് നാട്ടുകാരും ബന്ധുക്കളും സമരരംഗത്തേക്ക് എത്തിയിരിക്കുന്നത്.
റിസോർട്ട് മാനേജ്മെന്റിന്റെ ഗുരുതര വീഴ്ചകൾ പദ്മകുമാർ ചൂണ്ടി കാണിച്ചതിന്റെ അടിസ്ഥാനത്തിലുള്ള വൈരാഗ്യം കൊലപെടുത്തുന്നതിൽ എത്തുകയായിരുന്നുവെന്നാണ് ബന്ധുക്കൾ സംശയിക്കുന്നത്. കഫ് സിറപ്പിൽ വിഷം കലർത്തി കൊന്നതാണെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. സമഗ്ര അന്വേഷണം ആവശ്യപെട്ട് മുഖ്യമന്ത്രി, ഇടുക്കി ജില്ലാ പോലീസ് മേധാവി, കൊല്ലം റൂറൽ എസ് പി മാർ എന്നിവർക്ക് പരാതി നൽകിയിരിക്കുകയാണ്.