കാസര്‍ഗോഡ്: മഞ്ചേശ്വരം കുഞ്ചത്തൂരില്‍ ദേശീയപാതയില്‍ കാമറ സ്ഥാപിക്കുന്നതിനിടെ ലോറിയിടിച്ചു രണ്ടു തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം. ഒരാള്‍ക്കു ഗുരുതരമായി പരിക്കേറ്റു. രാജസ്ഥാന്‍ ദുന്‍ഗാര്‍പുര്‍ സ്വദേശി അമിത് ദാമോര്‍ (25), ബിഹാര്‍ അക്ത്യാര്‍പുര്‍ സ്വദേശി രാജാകുമാര്‍ മാഹ്‌തോ (27), എന്നിവരാണ് മരിച്ചത്.

ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയുടെ ഉപകരാറുകാരായ ആര്യ ഐടിഎസ്ടി എന്ന ഗുജറാത്ത് കമ്പനിയിലെ തൊഴിലാളികളാണ് ഇരുവരും. ഇന്നലെ വൈകുന്നേരം ആറോടെയാണ് അപകടമുണ്ടായത്. ദേശീയപാതയില്‍ പിക്കപ്പ് വാഹനം നിര്‍ത്തിയിട്ട് അതിന്‍റെ മുകളില്‍ കയറി ജോലി ചെയ്യുകയായിരുന്നു മൂന്നു തൊഴിലാളികളും.


ഈ സമയം പാലക്കാട് മണ്ണാര്‍ക്കാട്ടുനിന്നു മംഗളൂരുവിലേക്കു പോവുകയായിരുന്ന ലോറി ഇവരെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. രണ്ടുപേര്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു. പരിക്കേറ്റയാളെ ഉടന്‍തന്നെ മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റി. ഇയാളുടെ നില ഗുരുതരമായി തുടരുകയാണ്.

കനത്ത മഴ മൂലം ഇവര്‍ ജോലി ചെയ്തിരുന്നത് കാണാന്‍ സാധിച്ചില്ലെന്ന് ലോറിഡ്രൈവര്‍ പോലീസിനു മൊഴിനല്‍കി. മൃതദേഹങ്ങള്‍ കാസര്‍ഗോഡ് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി.