കോഴിക്കോട്: നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവച്ചത് ആശ്വാസവും പ്രതീക്ഷയും നല്‍കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. കേരളജനത ആഗ്രഹിക്കുന്നതാണ് അവരുടെ മോചനം. അതിനു സാധ്യമായ എല്ലാ വഴിയും തേടണമെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

വിഷയത്തില്‍ കാന്തപുരത്തിന്‍റെ ഇടപെടല്‍ ഫലപ്രാപ്തിയില്‍ എത്തട്ടേയെന്നു സതീശന്‍ പറഞ്ഞു. അദ്ദേഹത്തിന്‍റെ നിര്‍ദേശപ്രകാരം യെമനിലെ സൂഫി പണ്ഡിതന്‍ ഷെയ്ക്ക് ഹബീബ് ഉമര്‍ നടത്തുന്ന ചര്‍ച്ചകള്‍ അന്തിമവിജയം കാണുമെന്നു പ്രതീക്ഷിക്കാമെന്നും സതീശന്‍ പറഞ്ഞു.


“കാന്തപുരത്തിന്‍റെ ഇടപെടലില്‍ സന്തോഷം”

നിമിഷപ്രിയയുടെ മോചനത്തിനുവേണ്ടി കാന്തപുരം നടത്തിയ ഇടപെടല്‍ മാനവികത ഉയര്‍ത്തിപ്പിടിക്കുന്ന നിലപാടാണെന്ന് മന്ത്രി സജി ചെറിയാന്‍.

കാന്തപുരത്തിന്‍റെ ഇടപെടല്‍ ഏറെ സന്തോഷം നല്‍കുന്നുവെന്ന് കാരന്തൂര്‍ സുന്നിമര്‍ക്കസില്‍ യുവജന നൈപുണ്യ സംഗമം പരിപാടിയില്‍ മന്ത്രി പറഞ്ഞു.