യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍; ചെല്‍സിയും മാഞ്ചസ്റ്റര്‍ സിറ്റിയും നേർക്കുനേർ
യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍;  ചെല്‍സിയും മാഞ്ചസ്റ്റര്‍ സിറ്റിയും നേർക്കുനേർ
Friday, May 28, 2021 11:27 PM IST
പോര്‍ട്ടോ: യൂറോപ്യന്‍ ക്ലബ് ഫുട്‌ബോള്‍ മേഖലയിലെ വമ്പന്മാരുടെ പോരാട്ടം ഇന്ന്. യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ഇംഗ്ലീഷ് ക്ലബ്ബുകളായ ചെല്‍സിയും മാഞ്ചസ്റ്റര്‍ സിറ്റിയും പോര്‍ച്ചുഗല്‍ നഗരമായ പോര്‍ട്ടോയിലെ ഡ്രാഗോയില്‍ ഏറ്റുമുട്ടും. ഒരു യൂറോപ്യന്‍ പോരാട്ടത്തില്‍ രണ്ടാം തവണയാണു ചെല്‍സിയും സിറ്റിയും ഏറ്റുമുട്ടുന്നത്. 1970-71ലെ കപ്പ് വിന്നേഴ്‌സ് കപ്പ് സെമി ഫൈനലിലാണ് ഇരു ക്ലബ്ബും ഇതിനു മുമ്പ് ഏറ്റുമുട്ടിയത്.

ഗ്വാർഡിയോള x ടൂഹെൽ

യൂറോപ്പിലെ പ്രധാന ടൂര്‍ണമെന്‍റിന്‍റെ ഫൈനലില്‍ ആദ്യമായി പ്രവേശിച്ച സിറ്റി പെപ് ഗ്വാര്‍ഡിയോളയുടെ കീഴില്‍ ഈ നേട്ടം അവിസ്മര ണീയമാക്കാനാണ് ഇറങ്ങുന്നത്. വിജയിക്കാനായാല്‍ സിറ്റിക്ക് ഈ സീസണില്‍ ഹാട്രിക് കിരീടനേട്ടം സ്വന്തമാക്കാനാകും. ഈ സീസണിലെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗും ലീഗ് കപ്പും നേടിയ സിറ്റിക്ക് എഫ്എ കപ്പ് മാത്രമേ കൈവിടേണ്ടിവന്നുള്ളൂ. നിലവില്‍ ഫുട്‌ബോളിലെ തന്ത്രശാലികളായ രണ്ടു പരിശീലകരുടെ പോരാട്ടത്തിനുകൂടിയാകും പോര്‍ട്ടോയിലെ മൈതാനം സാക്ഷ്യം വഹിക്കുക. ഗ്വാര്‍ഡിയോളയുടെ കീഴില്‍ നിരവധി നേട്ടങ്ങള്‍ സ്വന്തമാക്കിയ ക്ലബ്ബായിരിക്കുകയാണു സിറ്റി. എത്തിയിടത്തെല്ലാം കിരീടങ്ങള്‍ വാരിക്കൂട്ടിയ ഗ്വാർഡിയോള ചാമ്പ്യന്‍സ് ലീഗ് ട്രോഫിയില്‍ മുത്തമിട്ടിട്ട് പത്തു വര്‍ഷമായി. ബാഴ്‌സലോണയില്‍വച്ച് 2011ലാണ് അവസാനമായി ഗ്വാര്‍ഡിയോള ചാമ്പ്യന്‍സ് ലീഗ് കിരീടമുയര്‍ത്തിയത്. ബയേണ്‍ മ്യൂണിക്കില്‍ വച്ചും ഗ്വാർഡിയോളയ്ക്കു ചാമ്പ്യന്‍സ് ലീഗ് നേടാനായില്ല. ചാമ്പ്യന്‍സ് കിരീടത്തിനുള്ള കാത്തിരിപ്പ് അവസാനിപ്പിക്കാനാണു ഗ്വാർഡിയോള ടീമിനെ ഇറക്കുക.

മൂന്നു ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങള്‍ നേടുന്ന മൂന്നാമത്തെ പരിശീലകനെന്ന നേട്ടത്തിലെത്താനുള്ള അവസരമാണു ഗ്വാർഡിയോളയ്ക്ക്. ബാഴ്‌സലോണയില്‍ രണ്ടു തവണ (2009, 2011) ഗ്വാര്‍ഡിയോള നേട്ടം സ്വന്തമാക്കി. കാര്‍ലോ ആന്‍സിലോട്ടി (2003, 2007, 2014), സിനദിന്‍ സിദാന്‍ (2016, 2017, 2018) എന്നിവർ മാത്രമാണു മൂന്നു തവണ ചാമ്പ്യന്‍സ് ലീഗ് നേടിയ പരിശീലകര്‍.

2012ലെ ചാമ്പ്യന്‍സ് ലീഗ് നേട്ടത്തിനുശേഷം ആദ്യമായാണു ചെല്‍സി ഫൈനലില്‍ പ്രവേശിക്കുന്നത്. 2008ല്‍ ഫൈനലിലെത്തിയെങ്കിലും ജയിക്കാനായില്ല. ജനുവരി 26ന് ചെല്‍സിയുടെ മുഖ്യപരിശീലകനായി സ്ഥാനമേറ്റ തോമസ് ടൂഹെല്‍ ടീമിനെ അടിമുടി മാറ്റി. ഫ്രാങ്ക് ലാംപാര്‍ഡിനു കീഴില്‍ തകര്‍ന്നടിഞ്ഞ ചെല്‍സിയെ ടുഹേല്‍ കരകയറ്റുകയായിരുന്നു. ടീമിനെ ചാമ്പ്യന്‍സ് ലീഗ് ഫൈനലിലേക്കും എഫ്എ കപ്പ് ഫൈനലിലേക്കും നയിച്ചു. എഫ്എ കപ്പ് സെമി ഫൈനലില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ തോല്‍പ്പിച്ചാണു ചെല്‍സി ഫൈനലിലെത്തിയത്. ഫൈനലില്‍ ലെസ്റ്റര്‍ സിറ്റിയോടു തോറ്റു.


കഴിഞ്ഞ സീസണില്‍ നഷ്ടപ്പെട്ട ചാമ്പ്യന്‍സ് ലീഗ് കിരീടം പിടിക്കാനാണ് ടുഹേല്‍ ലക്ഷ്യമിടുന്നത്. തുടര്‍ച്ചയായ രണ്ടു സീസണില്‍ രണ്ടു വ്യത്യസ്ത ക്ലബ്ബുകളെ ചാമ്പ്യന്‍സ് ലീഗ് ഫൈനലിലെത്തിച്ച പരിശീലകനെന്ന റിക്കാര്‍ഡ് ടൂഹെല്‍ സ്വന്തമാക്കിയിരിക്കുയാണ്. 2019-20ല്‍ ടൂഹെലിനു കീഴില്‍ പാരി സാന്‍ ഷെര്‍മയിന്‍ ഫൈനലിലെത്തിയിരുന്നു. എന്നാല്‍ ഫൈനലില്‍ ബയേണ്‍ മ്യൂണിക്കിനോടു തോറ്റു.

ആക്രമണം x പ്രതിരോധം

ഇരുടീമിലെയും ഗോള്‍കീപ്പര്‍മാരുടെ പോരാട്ടം കൂടിയാകും ഈ മത്സരം. സിറ്റി ഗോളി എഡേഴ്‌സണ്‍ ഈ പ്രീമിയര്‍ ലീഗ് സീസണില്‍ 19 ക്ലീന്‍ഷീറ്റുകള്‍ സ്വന്തമാക്കിയപ്പോള്‍ ചെല്‍സിയുടെ എഡ്വോര്‍ഡ് മെന്‍ഡിക്ക് 16 ക്ലീന്‍ഷീറ്റുകളുണ്ടായിരുന്നു.

പ്രതിരോധനിര മുതല്‍ മുന്നേറ്റനിര വരെയുള്ള കളിക്കാരെല്ലാം ഈ സീസണില്‍ മികച്ച പ്രകടനമാണു നടത്തിയത്.

ആക്രമണത്തിലാണ് സിറ്റിക്ക് കൂടുതൽ കരുത്തെങ്കിൽ പ്രതിരോധത്തിലാണ് ചെൽസിയുടെ കരുത്ത്. കൗണ്ടർ അറ്റാക്കിലൂടെയാണ് ചെൽസി ഗോൾ മുഖം വിറപ്പിക്കുക.സിറ്റിയുടെ ഓരോ കളിക്കാരും ഈ സീസണില്‍ മികച്ച ഫോമിലാണ്.

സിറ്റിയുടെ ആക്രമണം തടയാന്‍ പരിചയസമ്പന്നായ തിയാഗോ സില്‍വയുടെ നേ തൃത്വ ത്തിലുള്ള പ്രതിരോധവും മധ്യനിരയില്‍ എന്‍ഗോളോ കാന്‍റെയുടെ ഫോമും ചെൽസിക്കു നിർണായകമാണ്.

കണക്കുകളിൽ ചെൽസി

അവസാനം നടന്ന അഞ്ച് കളിയില്‍ സിറ്റിയും ചെല്‍സിയും ഏറ്റുമുട്ടിയപ്പോള്‍ മൂന്നു ജയം നീലക്കുപ്പായക്കാര്‍ക്കായിരുന്നു. രണ്ടെണ്ണത്തില്‍ സിറ്റിയും ജയിച്ചു. ഈ പ്രീമിയര്‍ ലീഗ് സീസണിലും ഇരു ടീമും ഓരോ ജയം നേടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.