Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
| Back to Home |
കൈയാങ്കളി കേസ്: അക്രമം ഒരു പരിരക്ഷയാകില്ല
Friday, July 30, 2021 12:14 AM IST
നിയമസഭ കൈയാങ്കളി കേസ് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഹർജികളിൽ സുപ്രീംകോടതി പുറപ്പെടുവിച്ച ചരിത്രപ്രാധാന്യമുള്ള വിധി പാർലമെന്ററി ജനാധിപത്യത്തിനും സഭാംഗങ്ങളുടെ സഭയിലെ പ്രവർത്തനങ്ങൾക്കും സമീപനങ്ങൾക്കും പെരുമാറ്റരീതികൾക്കും പുതിയ ദിശാബോധവും മാർഗരേഖയും നൽകുന്നതാണ്.
സഭാംഗങ്ങൾക്ക് ഭരണഘടനയുടെ 194ാം അനുഛേദം നൽകുന്ന പ്രവർത്തനസ്വാതന്ത്ര്യവും പരിരക്ഷയും സഭയുടെ അന്തസും യശസും ഉയർത്തിപ്പിടിക്കുന്നതിനാവണം. പരിരക്ഷയിൽനിന്ന് ഒരു പ്രത്യേക പദവി ഉടലെടുക്കുന്നില്ല. സഭാംഗം എന്ന നിലയിൽ സഭയിലെ ചുമതലകൾ കാര്യക്ഷമമായും സ്വതന്ത്രമായും നിർവഹിക്കുന്നതിനാണത്. സുപ്രീംകോടതി ജസ്റ്റീസ് റിപുസുന്ദൻ ദയാൽ കേസിൽ 2014 ൽ ഇതു വ്യക്തമാക്കിയതാണ്. കുറ്റകരമായ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട സംരക്ഷണ കവചമായി അതിനെ കാണാനാവില്ല. കോടതി നടപടിക്രമങ്ങൾക്ക് വിധേയരാകുന്നതിൽനിന്നു സഭാംഗങ്ങൾക്കുള്ള പരിരക്ഷ സഭയുടെ നടപടിക്രമങ്ങളുമായി ബന്ധപ്പെട്ടതാണ്. കൈയാങ്കളി ഭരണഘടനയുടെ 194 (2) അനുഛേദത്തിൽ വിവക്ഷിക്കുന്ന സഭാനടപടിക്രമങ്ങളുടെ ഭാഗമായി കാണാനാവില്ല.
ഏവരും നിയമവാഴ്ചയ്ക്കു വിധേയർ
നിയമം എല്ലാവർക്കും തുല്യമായ രീതിയിൽ ബാധകമാണ്. എല്ലാവരും ഒരുപോലെ നിയമവാഴ്ചയ്ക്കു വിധേയരുമാണ്. ആരും നിയമത്തിന് അതീതരല്ല. പ്രതിഷേധമെന്ന നിലയിലുള്ള അക്രമവും പൊതുമുതൽ നശീകരണവും സഭാംഗങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ഭാഗമല്ല. സഭാംഗമെന്ന നിലയിൽ സഭയിലുള്ള പ്രവർത്തനത്തിന്റെയും ഭാഗമല്ല. അത്തരം കുറ്റകരമായ പ്രവർത്തനങ്ങൾ ഒരുപോലെ പൊതുനിയമപ്രകാരം നടപടികൾക്കു വിധേയമാണ്.
സഭാംഗങ്ങൾക്കു സഭയ്ക്കുള്ളിലുള്ള പ്രവർത്തനാവകാശവും പരിരക്ഷയും ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതിനാണ്. അല്ലാതെ, രാജ്യത്ത് നിലവിലുള്ള ക്രിമിനൽ നിയമങ്ങളിൽനിന്നുള്ള സംരക്ഷണമല്ലത്. മറിച്ചു ചിന്തിക്കുന്നത് ജനങ്ങൾ സഭാംഗങ്ങളിൽ അർപ്പിച്ചിരിക്കുന്ന വിശ്വാസത്തിനു വിരുദ്ധമാകും. ഭരണഘടനയിലും ക്രിമിനൽ നിയമങ്ങളിലും സഭാംഗങ്ങൾക്കായി പ്രത്യേക സമീപനം വിഭാവനം ചെയ്യുന്നില്ല.
നമ്മുടെ പാർലമെന്റും നിയമനിർമാണസഭകളും ഇന്നു സ്തംഭനത്തിന്റെയും കൊന്പുകോർക്കലിന്റെയും വേദികളായി മാറുന്ന ദയനീയമായ കാഴ്ചയാണ് നാം കണ്ടുവരുന്നത്. ബജറ്റിന്റെ ഭാഗമായ ധനവിനിയോഗ ബില്ലുകൾ പാസാക്കേണ്ടത് നിയമനിർമാണസഭകളുടെ ഭരണഘടനാ ചുമതലയാണെന്നിരിക്കേ അതിനുപോലും കഴിയാത്ത അത്യന്തം സങ്കീർണമായ അവസ്ഥയാണ് പലപ്പോഴും ഉണ്ടാകുന്നത്.
സംരക്ഷിക്കേണ്ടത് സഭയുടെ പ്രതിച്ഛായ
സ്തംഭനങ്ങൾക്കു പിന്നിൽ ചിലപ്പോഴൊക്കെ ജനാധിപത്യസ്വഭാവം കണ്ടേക്കാം. എന്നാൽ, അതിനെക്കാൾ പ്രധാനപ്പെട്ടതാണു സഭാപ്രവർത്തനം സുഗമമായി നടക്കുന്നു എന്ന് ഉറപ്പുവരുത്തേണ്ടതും അന്തസാർന്ന പ്രവർത്തന രീതിയിലൂടെ സഭയുടെ പ്രതിഛായ സംരക്ഷിക്കേണ്ടതും.
ജനങ്ങളുടെ പ്രതീക്ഷയായ നിയമനിർമാണ സഭകളുടെ നടപടികൾ തടസപ്പെട്ടാൽ അത് ഏറ്റവും ഗുരുതരമായി ബാധിക്കുന്നത് ജനങ്ങളെയാണ്. കാരണം അവരാണ് ജനാധിപത്യത്തിലെ പരമാധികാരികളും അതിന്റെ ഗുണഭോക്താക്കളും. ജനാധിപത്യത്തിലെ സംവിധാനങ്ങൾ പരാജയപ്പെട്ടാൽ ജനാധിപത്യംതന്നെ പരാജയപ്പെടും. കാലാവധി തീരുന്ന മുറയ്ക്ക് തെരഞ്ഞെടുപ്പ് നടത്തിയതുകൊണ്ടു മാത്രം കാര്യമായില്ല. തെരഞ്ഞെടുക്കപ്പെട്ടവർ ഉൾപ്പെടുന്ന സംവിധാനം ഫലപ്രദമായി പ്രവർത്തിക്കുകയും അതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങൾ നിറവേറ്റുകയും വേണം.
ജനാധിപത്യത്തിലെ ഏറ്റവും ശക്തമായ സ്ഥാപനമാണ് നിയമനിർമാണസഭ. ജനങ്ങളുടെ സ്വാതന്ത്ര്യത്തിന്റെ യഥാർഥ കാവൽഭടനും ഭരണനിർവഹണ സംവിധാനത്തിന്റെ ഹൃദയവും സാമൂഹിക ക്ഷേമത്തിന്റെയും ദേശവികാരത്തിന്റെയും റഡാറുമാണത്.
പൊതുനന്മയ്ക്കായുള്ള ആത്മസമർപ്പണം
നിയമനിർമാണത്തിന്റെ ശ്രീകോവിലാണു സഭ. അവിടെ ഉയരേണ്ടത് അറിവിന്റെയും പൊതുനന്മയ്ക്കായുള്ള ആത്മസമർപ്പണത്തിന്റെയും ശബ്ദമാണ്. ബലപരീക്ഷണത്തിന്റെയും കൊന്പുകോർക്കലിന്റെയും അച്ചടക്ക ലംഘനത്തിന്റെയും വേദിയല്ല അത്. പരസ്പര ബഹുമാനത്തോടെയും സഹിഷ്ണുതയോടെയുമുള്ള ക്രിയാത്മക വിമർശനങ്ങളിലൂടെ അംഗങ്ങൾ സഭയുടെ മൊത്തത്തിലുള്ള ആദരവ് നേടണം. നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിക്കുന്നതോ ഉച്ചത്തിൽ ആക്രോശിക്കുന്നതോ സഭാദ്ധ്യക്ഷന്റെ പ്രവർത്തനങ്ങൾ തടസപ്പെടുത്തുന്നതോ അല്ല അംഗങ്ങളുടെ ജോലി. സഭാപ്രവർത്തനങ്ങൾ ഭംഗിയായി നടത്തപ്പെടുന്നുണ്ടെന്ന് ഉറപ്പു വരുത്തുവാൻ എല്ലാവർക്കും തുല്യകടമയുണ്ട്.
സഭയുടെ സുഗമമായ പ്രവർത്തനത്തെ ബോധപൂർവം തടസപ്പെടുത്തുന്നവർ സഭയുടെ പരമാധികാരത്തെ ചോദ്യം ചെയ്യുന്നതോടൊപ്പം മറ്റ് അംഗങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യത്തെയും സഭാനടപടികളിൽ തടസം കൂടാതെ തുടർച്ചയായി പങ്കെടുക്കുവാനുള്ള അവരുടെ അവകാശത്തെയുമാണ് വ്രണപ്പെടുത്തുന്നത്. അതിലൂടെ ഭരണഘടന സഭയ്ക്കു നല്കിയിട്ടുള്ള നിയമനിർമാണ ചുമതലയെയും പരമാധികാരികളായ ജനങ്ങൾക്കുവേണ്ടിയുള്ള നിയമനിർമാണ പ്രക്രിയയെയും അവർ പ്രതിസന്ധിയിലാക്കുന്നു.
വേണ്ടത് പരിഹാരനടപടികൾ
പൊതുസേവകന്റെ ഒൗദ്യോഗിക കൃത്യനിർവഹണത്തിനു തടസം സൃഷ്ടിക്കുന്നത് ഇന്ത്യൻ ശിക്ഷാനിയമപ്രകാരം കുറ്റകരമാണ്. സഭാംഗങ്ങളും വിശാലമായ അർഥത്തിൽ പൊതുസേവകരുമാണ്. അതുകൊണ്ട് സഭാ നടപടികൾ ബോധപൂർവമായും ദുരുദ്ദേശ്യത്തോടെയും തടസപ്പെടുത്തുന്നത് സഭയുടെയും അംഗങ്ങളുടെയും ഒൗദ്യോഗിക കൃത്യനിർവഹണത്തെ തടസപ്പെടുത്തുന്നതായി കണ്ടുകൊണ്ട് അതിനെ ഒരു കുറ്റകൃത്യമായി കാണണം. ഇന്ത്യൻ ശിക്ഷാനിയമത്തിൽ രാഷ്ട്രത്തിനും പൊതുപ്രവർത്തകർക്കുമെതിരേയുള്ള കുറ്റകൃത്യങ്ങൾ പ്രത്യേകം പ്രതിപാദിച്ചിട്ടുള്ളതുപോലെ പാർലമെന്റിനും നിയമനിർമാണ സഭകൾക്കുമെതിരേയുള്ള കുറ്റകൃത്യങ്ങൾ എന്ന ശീർഷകത്തിൽ സഭാനടപടികൾ ബോധപൂർവം തടസപ്പെടുത്തുന്നത് കുറ്റകൃത്യമായി പ്രത്യേകം വ്യവസ്ഥ ചെയ്യണം. ജനപ്രാതിനിധ്യനിയമം ഭേദഗതി ചെയ്തും ഇതിനായുള്ള വ്യവസ്ഥകൾ ഉൾക്കൊള്ളിക്കാം.
നിയമനിർമാണ സഭകളിൽ നിർവഹിക്കപ്പെടുന്നത് വെറും ഒൗദ്യോഗിക കൃത്യനിർവഹണം മാത്രമല്ല. അതിനെക്കാൾ ശ്രേഷ്ഠവും ഗൗരവമാർന്നതുമായ ഭരണഘടനാ കർത്തവ്യമാണ്. അതിന്റെ മാഹാത്മ്യം തിരിച്ചറിഞ്ഞുകൊണ്ടുള്ള പരിഹാര നടപടികളാണ് ഉണ്ടാകേണ്ടത്. അകാരണമായി സഭാനടപടികൾ തടസപ്പെടുത്തുന്നവരെ അയോഗ്യരാക്കുകയും പിന്നീട് വരുന്ന പൊതു തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നതിന് അവർക്ക് വിലക്കേർപ്പെടുത്തുകയും ചെയ്യുന്ന തരത്തിലുള്ള നിയമഭേദഗതികൾ ഉണ്ടായാൽ സഭാപ്രവർത്തനങ്ങൾ സുഗമമാക്കുവാനും ജനാധിപത്യപരമായ രീതിയിൽ കൊണ്ടുപോകുവാനും കഴിയും.
നമ്മുടെ ജനാധിപത്യത്തെ ശക്തിപ്പെടുത്തേണ്ടതും തുടർച്ചയിലേക്കു നയിക്കേണ്ടതും നിയമനിർമാണ സഭകളാണ്. കൈയാങ്കളിയും പൊതുമുതൽ നശീകരണവും സഭാപ്രവർത്തനങ്ങൾ അലങ്കോലപ്പെടുത്തുന്നതും തീർച്ചയായും അതിനു വിഘാതങ്ങളാണ്. ഇതു തിരിച്ചറിഞ്ഞ് സഭയിൽ അംഗങ്ങൾക്കുള്ള അവകാശങ്ങൾക്കും പരിരക്ഷയ്ക്കുമുള്ള ഭരണഘടനാപരമായ നിയന്ത്രണങ്ങളും അതിർവരന്പുകളുമാണ് സുപ്രീംകോടതി വിധിയിൽ പ്രതിപാദിക്കപ്പെടുന്നത്.
ഡോ. പോളി മാത്യു മുരിക്കൻ
വിദേശയാത്ര കൊള്ളാം, നല്ലത് പകർത്തണം!
മുഖ്യമന്ത്രിയും മന്ത്രിമാരുമൊക്കെ വിദേശയാത്രകൾ നടത്തി കോടികളുടെ നികുതിപ്പണം ചെലവാക്കാറുണ്ടല്ലോ. എന്നാൽ, വിദേശരാജ്യങ്ങളിൽ അവർ കാ
ദയവായി കണ്ണടച്ച് ഇരുട്ടാക്കരുതേ
സിസ്റ്റർ ഗ്ലോറി സിഎംസിയുടെ ‘തിരുത്തൽ ശക്തിയാകാം, കരുതലോടെ’ എന്ന ചിന്തോദ്ദീപക ലേഖനം ആനുകാലിക കേരളത്തിന്റെ
അതിഥിസത്കാരത്തിന്റെ സുവർണകാലം
മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സത്കാരച്ചെലവ് 66.13 ലക്ഷം എന്ന ശീർഷകത്തിൽ ദീപികയിൽ വന്ന ഒരു റിപ്പോർട്ടാണ് ഈ കുറിപ്പിനാധ
നെൽകർഷകരുടെ പ്രശ്നങ്ങൾ അവസാനിക്കുന്നില്ല
വീണ്ടും ഒരു വിളവെടുപ്പു കാലം എത്തിയപ്പോഴും കേരളത്തിലെ നെൽകർഷകരുടെ പ്രശ്നങ്ങൾ പരിഹരിക
സിഎഎ: മതേതരത്വം ഉയർത്തിപ്പിടിക്കുന്ന നീക്കം
പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് തുടങ്ങിയ അയൽരാജ്യങ്ങളിൽ മതപരമായ പീ
വന്യമൃഗങ്ങളില്നിന്ന് രക്ഷനേടാന്
സമീപകാലത്ത് കേരളത്തില് വന്യമൃഗങ്ങളുടെ ആക്രമണം വര്ധിച്ചുവരികയാണെല്ലോ. മനുഷ്യനും വളര്ത്തുമൃഗങ്ങ
‘വർക്കിച്ചന്റെ മകൾ കല്യാണം കഴിക്കും’
‘വർക്കിച്ചന്റെ മകൾക്ക് കല്യാണം വേണ്ടേ വേണ്ട’ എന്ന കെ.ആർ. പ്രമോദിന്റെ നർമലേഖനം വായിച്ചപ്പോൾ പലവിധ സങ്കടങ്ങൾ എന്റെ മനസിൽ ഉരുണ്ടുകൂടുന്നു. നമ്മുടെ പെൺകുട്ട
കാട്ടുമൃഗങ്ങളേക്കാൾ വില കുറഞ്ഞ മനുഷ്യർ!
ഏത് ഇരുണ്ട നൂറ്റാണ്ടിലാണ് നാം ഇന്നും ജീവിക്കുന്നുത്? സംസ്കാരമോ മനുഷ്യജീവന്റെ വിലയോ തിരിച്ചറിഞ്ഞ
മുതിർന്ന പൗരന്മാരോട് അവഗണന ഉണ്ടാകാതിരിക്കട്ടെ
അന്തർദേശീയ തലത്തിൽത്തന്നെ, ഓരോ വർഷവും ഓഗസ്റ്റ് 21ന് "സീനിയർ സിറ്റിസൺസ്' ദിനമായി ആചരിക്കുന്നുണ്ട്. 60നുമേൽ പ്രായമുള്ള സ്ത്രീ, പുരുഷന്മാർ സീനിയർ സിറ്റിസൺ
മതം രാഷ്ട്രീയക്കാരുടെ ഇഷ്ടവിഷയമാകുന്നത്...
ഇന്ത്യ സ്വതന്ത്രമായപ്പോൾ അന്നത്തെ രാഷ്ട്രശില്പികൾ ഈ രാജ്യത്തെ ഒരു മതേതര രാഷ്ട്രമായാണ് പ്രഖ്യാപിച്ചത്. എന്നുവച്ചാൽ ഇന്ത്യ മതാധിഷ്ഠിതമല്ല, മതനിരാസ രാജ്യ
നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമത്തിലെ പൊരുത്തക്കേടുകൾ
പരിസ്ഥിതി വ്യവസ്ഥയുടെ സുസ്ഥിരതയ്ക്കും കാർഷികരംഗത്തെ വളർച്ചയെ പ്രോത്സാഹിപ്പിക്കു
മലയോര മേഖലയിലെ മനുഷ്യ-കാർഷിക സംരക്ഷണം
ഭരണഘടന വിവക്ഷിക്കുന്ന പ്രകാരം ഗവൺമെന്റിന്റെ പരമവും പ്രധാനവുമായ ഉത്തരവാദിത്വം ജ
ഗവൺമെന്റ് ഹയർ സെക്കൻഡറി തസ്തികമാറ്റം അനിശ്ചിതമാകുമ്പോൾ
ഹൈസ്കൂൾ, പ്രൈമറിയിൽനിന്ന് ഹയർ സെക്കൻഡറി ജൂണിയറിലേക്ക് തസ്തികമാറ്റ നിയമ
മതിൽകെട്ടി മറയ്ക്കാൻ പറ്റുമോ ദാരിദ്ര്യം
സ്വാതന്ത്ര്യം നേടി മുക്കാൽ നൂറ്റാണ്ട് പിന്നിട്ടിട്ടും ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമായ ഇന്ത്യ ദാരിദ്ര്യം മറയ്ക്കാൻ മതിൽ കെട
ഏലം കർഷകർ നേരിടുന്ന ചൂഷണം അവസാനിപ്പിക്കണം
ഏറെ കഷ്ടപ്പെട്ട് തങ്ങൾ ഉത്പാദിപ്പിക്കുന്ന ഏലക്ക ഓക്ഷൻ സെന്ററുകൾ മുഖേന വില്പന നടത്തുന്പോൾ അപ്പോൾതന്നെ പണം ലഭിക്കാനുള്ള നട
കേരളീയം: കെഎസ്ആർടിസി പെൻഷൻകാരുടെ ദുരന്താഘോഷം
കെഎസ്ആർടിസി പെൻഷൻകാർ ഇടതുപക്ഷ സർക്കാർ ഭരണത്തിൽ വന്നാൽ പെൻഷൻ കൃത്യമായി കിട്ടുമെന്ന് പ്രതീക്ഷിച്ചി
സാധാരണക്കാർ നരകയാതനയിൽ
രാജ്യത്തെ മൊത്തം ജനസംഖ്യയിൽ 75 ശതമാനം വരുന്ന സാധാരണക്കാർ വൻ സാന്പത്തി
നെൽകർഷകർ വീണ്ടും വായ്പക്കെണിയിലോ?
നെൽകർഷകരെ വീണ്ടും വായ്പാകെണിയിൽ വീഴീക്കാനാണോ ഉത്തരവാദിത്വപ്പെട്ടവർ ശ്രമിക്കുന്നത് എന്ന് കർഷകർ സംശയിക്കുന്നു. സംഭരിക്കുന്ന നെല്ലിന്റെ വില പിആർഎസ് വാ
ലഹരി വിഴുങ്ങുന്ന ജീവിതങ്ങൾ
നാടിനെ കാർന്നുതിന്നുന്ന വിപത്തായി വളർന്നിരിക്കുകയാണു ലഹരികൾ. ലഹരിമാഫിയകൾ വിരിക്കുന്ന വലയിൽ പെട
പട്ടിണി കിടക്കുന്ന കർഷകനെ കാണുന്ന മക്കൾ കൃഷിക്കാരാകില്ല
രാഷ്ട്രീയക്കാരുടെ മക്കൾ രാഷ്ട്രീയക്കാർ, ഉദ്യോഗസ്ഥരുടെ മക്കൾ ഉദ്യോഗസ്ഥർ, ഡോക്ടറുടെ മക്കൾ ഡോക്ടർ, എൻജിനിയറുടെ മക്കൾ എൻജിനി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.