Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
| Back to Home |
നവകേരളസൃഷ്ടിക്ക് മാലിന്യ നിർമാർജനം
Saturday, May 29, 2021 10:30 PM IST
രണ്ടാം പിണറായി സർക്കാരിന്റെ പ്രധാനപദ്ധതികളിൽ അതിദാരിദ്ര്യ നിർമാർജനത്തോടൊപ്പം അഞ്ചു വർഷം കൊണ്ട് മാലിന്യ പ്രശ്നത്തിനും പരിഹാരമുണ്ടാക്കുമെന്നുള്ള വാഗ്ദാനം സന്തോഷകരമായ കാര്യമാണ്. മാലിന്യമുക്തമായ മലയാള നാട് ഓരോ കേരളീയന്റെയും സ്വപ്നമാണല്ലോ. അതിന് ഊടുംപാവും നെയ്യാൻ പുതിയ ഭരണനേതൃത്വത്തിനാകുമെന്നു പ്രതീക്ഷിക്കാം.
കോവിഡ് മഹാമാരി സമൂഹത്തെ അടിവരയിട്ട് ഓർമിപ്പിക്കുന്നതും വ്യക്തി, സമൂഹ ശുചിത്വത്തിന്റെ പ്രാധാന്യം തന്നെയാണല്ലോ. കേരളത്തിൽ, നഗരവത്കരണത്തിന്റെ ഭാഗമായിട്ടാണ് മാലിന്യ നിർമാർജനം പ്രശ്നം സൃഷ്ടിക്കുന്നത്. ഭൂവിസ്തൃതിയുടെ പതിനാറു ശതമാനം മാത്രമാണ് കേരളത്തിൽ കോർപറേഷൻ, മുനിസിപ്പൽ ടൗൺ പ്രദേശങ്ങൾ. എന്നാൽ, അവിടെയാണ് കേരളത്തിലെ ജനസംഖ്യയുടെ അമ്പത് ശതമാനവും അധിവസിക്കുന്നത്.
മാലിന്യകേന്ദ്രമായി നഗരങ്ങൾ
പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ പാക്കറ്റ് ഭക്ഷണം മുതൽ എല്ലാത്തരം ജൈവ അജൈവ മാലിന്യങ്ങളുടെയും കേന്ദ്രസ്ഥാനമായി നമ്മുടെ നഗരപ്രദേശങ്ങൾ മാറുകയായിരുന്നു. ഇവ യഥാവിധി സംസ്കരിക്കുവാൻ തയാറാകാതെയും മാർഗമില്ലാതെയും രാത്രി കാലങ്ങളിലും മറ്റും വഴിവക്കിലും തോട്ടിലും ഓടയിലും തള്ളി മലയാളി ആശ്വാസം കൊള്ളുന്നു! മലയാളിക്ക് ഇത്തരത്തിലുള്ള മാലിന്യ നിർമാർജനം ഒരു ദുശീലമായി കഴിഞ്ഞിരിക്കുന്നു.
നഗരമാലിന്യത്തിന്റെ കണക്കുകൾ പറയുന്നത് 50 ശതമാനം ഗാർഹിക മാലിന്യവും 11 ശതമാനം ഹോട്ടൽ മാലിന്യവുമെന്നാണ്. പ്രതിദിന മാലിന്യ ഉത്പാദനം 15വർഷം മുമ്പുള്ളത് 8,000 ടൺ ആയിരുന്നുവെങ്കിൽ ഇപ്പോൾ അത് എത്രയോ അധികമായി വർധിച്ചു. ചിക്കുൻ ഗുനിയ, ഡെങ്കിപ്പനി തുടങ്ങിയവയുടെ വ്യാപനം യഥാവിധിയായ മാലിന്യ സംസ്കണത്തിന്റെ അഭാവംകൊണ്ടാണ് കൂടുതലാകുന്നത്. കൊതുക് നിവാരണത്തിന്റെ ഭാഗമായിട്ടുള്ള ഡ്രൈ ഡേ ദിനം എത്രത്തോളം വിജയമാണ് എന്നു വിലയിരുത്തേണ്ടതുണ്ട്. മേല്പറഞ്ഞ രോഗങ്ങൾ പടർന്നു പിടിച്ച കാലത്ത് കേരളത്തിൽ ടൂറിസം പോലുള്ള മേഖലകളെ പ്രതികൂലമായി ബാധിച്ചു എന്നതു വിസ്മരിച്ചു കൂടാ. ടൂറിസം സാമൂഹ്യ ശുചിത്വവുമായി ബന്ധപ്പെട്ടാണല്ലോ നിലനിൽക്കുന്നത്. കേരളത്തിന്റെ ഏറ്റവും വലിയ സാധ്യതയായി കരുതപ്പെടുന്ന ടൂറിസം മേഖലയുടെ വികസനം പ്രത്യക്ഷമായും പരോക്ഷമായും ശുചിത്വവുമായി കൈകോർത്തുള്ളതാണ്. ദൈവത്തിന്റെ സ്വന്തം നാടിനെ വീണ്ടെടുക്കാൻ മാലിന്യ മുക്ത മലയാള നാട് എന്ന സ്വപ്നം സാക്ഷാത്കരിക്കണം. അതിനുള്ള കർമപരിപാടികൾക്ക് സമൂഹത്തിന്റെ മുഴുവൻ സഹകരണവും സർക്കാരിനു ലഭിക്കുമെന്നതിൽ സംശയമില്ല.
വികേന്ദ്രീകൃത സംസ്കരണം
കേന്ദ്രീകൃത മാലിന്യ സംസ്കരണം കേരളത്തിൽ ഫലപ്രദമല്ലെന്ന് വിളപ്പിൽശാലയും വടവാതൂരും ലാലൂരും നമ്മെ ഓർമപ്പെടുത്തുന്നു. വികേന്ദ്രീകൃത സംസ്കരണമാണ് കേരളത്തിൽ വിജയിക്കുക. സ്ഥല ലഭ്യതയും വലിയ പ്രശ്നമാണ്. അതിനാൽ ഉറവിട മാലിന്യ സംസ്കരണത്തിന്റെ വിവിധ സാധ്യതകൾ നാം പ്രയോജനപ്പെടുത്തുകയാണ് വേണ്ടത്. വീടുകളിൽ കമ്പോസ്റ്റിംഗ് മാതൃകകൾ വ്യാപകമായി പ്രചരിപ്പിക്കുന്നതോടൊപ്പം ഇൻസിനറേഷൻ, ശാസ്ത്രീയമായ ലാൻഡ് ഫില്ലിംഗ് സാധ്യതയും പെരിഗണിക്കേണ്ടതാണ്. കേരളത്തിൽ ഉപയോഗരഹിതമായ ആയിരക്കണക്കിന് പാറമടകൾ ഉണ്ടല്ലോ. ഇവയിലൊക്കെ ശാസ്ത്രീയമായ ഫില്ലിംഗ് സാധ്യതയുണ്ടോ എന്നതും പഠിക്കേണ്ടിയിരിക്കുന്നു.
ജനകീയ മുന്നേറ്റമാകണം
എല്ലാറ്റിനും ഉപരിയായി മാലിന്യ നിർമാർജനം ഒരു ജനകീയ മുന്നേറ്റമായി മാറണം. ആലപ്പുഴയിൽ ഇത്തരം ഒരു മുന്നേറ്റം വളരെ വിജയകരമായിരുന്നു എന്നു മനസിലാക്കുന്നു. ഒരു വലിയ തുടർ കാമ്പയിൻ ഇതിനായി വേണം. മുഴുവൻ മാധ്യമങ്ങളുടെയും പിന്തുണ ഉറപ്പാക്കണം. അതു വിജയിപ്പിക്കുവാൻ മുകളിൽ ചീഫ് സെക്രട്ടറി മുതൽ പഞ്ചായത്ത് അറ്റൻഡർ വരെയുള്ള ഉദ്യോഗസ്ഥരും മുഖ്യമന്ത്രി മുതൽ പഞ്ചായത്ത് മെമ്പർ വരെയുള്ള ജനപ്രതിനിധികളും അണിചേരണം. മുഴുവൻ സാമൂഹ്യ സംഘടനകളും മത നേതാക്കളും സമുദായ സംഘടനകളും ഈ മുന്നേറ്റത്തിൽ പങ്കെടുക്കണം. അങ്കണവാടി കുട്ടികൾ മുതൽ വൈസ് ചാൻസലർ വരെയുള്ള വിദ്യാർഥിഅധ്യാപക സമൂഹം ഈ ജനകീയ മുന്നേറ്റത്തിൽ കൈകോർക്കണം. കേരളത്തിൽ സ്കൂൾ വഴിയായി നമ്മുടെ വിദ്യാർഥികൾ, 2018ൽ എട്ടു മാസം കൊണ്ട് ആറു ലക്ഷം കിലോ ഇ വേസ്റ്റ് ശേഖരിച്ചു റീസൈക്ലിംഗിനായി കൈ
മാറി എന്നതു വിസ്മരിച്ചു കൂടാ!
അതോടൊപ്പം,അലക്ഷ്യമായി മാലിന്യം വലിച്ചെറിയുന്നവരെ ഒന്നാം ഘട്ടത്തിൽ താക്കിതു നൽകിയും കുറ്റം ആവർത്തിച്ചാൽ പിഴ ഏർപ്പെടുത്തിയും ശിക്ഷ ഉറപ്പാക്കണം. കുറ്റക്കാരുടെ സംരക്ഷണത്തിനു രാഷ്ട്രീയ നേതൃത്വം ഇടപെടരുത്. മുഴുവൻ പോലീസ് സേനയും ഈ കാമ്പയിൻ വിജയിപ്പിക്കുവാനുള്ള ജാഗ്രത കാട്ടണം. രാത്രിയുടെ മറവിൽ കക്കൂസ് മാലിന്യം തോടുകളിലും പാതയോരത്തും അലക്ഷ്യമായി ഒഴുക്കുന്നവർക്ക് എതിരേ കർശന നടപടി ഉണ്ടാകണം. ഇത്തരം സാമൂഹ്യ ദ്രോഹം ചെയ്യുന്ന ടാങ്കർ ലോറി ഉടമകൾക്കെതിരേ ശക്തമായ വകുപ്പുകൾ ചേർത്ത് കേസ് ചാർജ് ചെയ്യുകയും ശിക്ഷ ഉറപ്പാക്കുകയും വേണം. ജില്ല തോറും സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിക്കുവാൻ സർക്കാർ മുൻകൈ എടുക്കണം. ഇക്കാര്യത്തിൽ, മുൻ മനുഷ്യാവകാശ കമ്മീഷൻ മുമ്പാകെ സർക്കാർ കൊടുത്ത ഉറപ്പുകൾ പ്രാവർത്തികമാക്കണം.
ഇവേസ്റ്റ് നിർമാർജനം
നിരോധിച്ച 5 0 മൈക്രോണിൽ താഴെയുള്ള പ്ലാസ്റ്റിക് ഉപയോഗവും വില്പനയും നിർമാണവും കർശനമായി തദ്ദേശസ്ഥാപനങ്ങൾ നടപ്പിൽ വരുത്തണം. നിരോധിച്ച പ്ലാസ്റ്റിക് കാരിബാഗുകൾ ഇപ്പോൾ വീണ്ടും ലഭ്യമാണ്. തദ്ദേശസ്ഥാപനങ്ങളുടെ വീഴ്ചയെയാണ് ഇതു സൂചിപ്പിക്കുന്നുത്. പ്ലാസ്റ്റിക്കിൽ നിന്നു പെട്രോളിയം ഉത്പന്നങ്ങൾ ഉണ്ടാക്കിക്കൊണ്ട് കോഴിക്കോട് എൻഐടി പോലുള്ള ഗവേഷണ സ്ഥാപനങ്ങൾ 2018ൽ നടത്തിയ കണ്ടുപിടിത്തങ്ങൾ പ്രോത്സാഹിപ്പിക്കണം. ഇത്തരം ഗവേഷണങ്ങൾ വ്യാവസായികമായി ഫലപ്രാപ്തിയിൽ എത്തിക്കുവാൻ സാധിക്കണം. പുതിയ കാലത്ത് ഇ വേസ്റ്റുകളെ സ്വർണഖനി എന്നാണു പറയുന്നത്.10 ലക്ഷം മൊബൈൽ ഫോണുകളുടെ സർക്യൂട്ട് ബോർഡുകളിൽ നിന്ന് 24 കിലോ സ്വർണം വേർതിരിച്ചു മാറ്റുവാൻ കഴിയുമെന്നാണല്ലോ ലഭ്യമാകുന്ന വിവരം! മലയാളി ഉപയോഗരഹിതമായി തള്ളുന്ന മൊബൈൽ ഫോണുകൾ ശേഖരിച്ചു റിസൈക്കിൾ ചെയ്യുവാൻ സാധിക്കുമോ എന്നതും പരിശോധനാ വിധേയമാക്കട്ടെ. എന്തായാലും ഇ മാലിന്യ സംസ്കരണവും പുതിയ സർക്കാരിന്റെ അടിയന്തര ശ്രദ്ധ പതിയേണ്ട മേഖലയാണ്.
കുര്യൻ തൂമ്പുങ്കൽ, ചങ്ങനാശേരി
ദയവായി കണ്ണടച്ച് ഇരുട്ടാക്കരുതേ
സിസ്റ്റർ ഗ്ലോറി സിഎംസിയുടെ ‘തിരുത്തൽ ശക്തിയാകാം, കരുതലോടെ’ എന്ന ചിന്തോദ്ദീപക ലേഖനം ആനുകാലിക കേരളത്തിന്റെ
അതിഥിസത്കാരത്തിന്റെ സുവർണകാലം
മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സത്കാരച്ചെലവ് 66.13 ലക്ഷം എന്ന ശീർഷകത്തിൽ ദീപികയിൽ വന്ന ഒരു റിപ്പോർട്ടാണ് ഈ കുറിപ്പിനാധ
നെൽകർഷകരുടെ പ്രശ്നങ്ങൾ അവസാനിക്കുന്നില്ല
വീണ്ടും ഒരു വിളവെടുപ്പു കാലം എത്തിയപ്പോഴും കേരളത്തിലെ നെൽകർഷകരുടെ പ്രശ്നങ്ങൾ പരിഹരിക
സിഎഎ: മതേതരത്വം ഉയർത്തിപ്പിടിക്കുന്ന നീക്കം
പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് തുടങ്ങിയ അയൽരാജ്യങ്ങളിൽ മതപരമായ പീ
വന്യമൃഗങ്ങളില്നിന്ന് രക്ഷനേടാന്
സമീപകാലത്ത് കേരളത്തില് വന്യമൃഗങ്ങളുടെ ആക്രമണം വര്ധിച്ചുവരികയാണെല്ലോ. മനുഷ്യനും വളര്ത്തുമൃഗങ്ങ
‘വർക്കിച്ചന്റെ മകൾ കല്യാണം കഴിക്കും’
‘വർക്കിച്ചന്റെ മകൾക്ക് കല്യാണം വേണ്ടേ വേണ്ട’ എന്ന കെ.ആർ. പ്രമോദിന്റെ നർമലേഖനം വായിച്ചപ്പോൾ പലവിധ സങ്കടങ്ങൾ എന്റെ മനസിൽ ഉരുണ്ടുകൂടുന്നു. നമ്മുടെ പെൺകുട്ട
കാട്ടുമൃഗങ്ങളേക്കാൾ വില കുറഞ്ഞ മനുഷ്യർ!
ഏത് ഇരുണ്ട നൂറ്റാണ്ടിലാണ് നാം ഇന്നും ജീവിക്കുന്നുത്? സംസ്കാരമോ മനുഷ്യജീവന്റെ വിലയോ തിരിച്ചറിഞ്ഞ
മുതിർന്ന പൗരന്മാരോട് അവഗണന ഉണ്ടാകാതിരിക്കട്ടെ
അന്തർദേശീയ തലത്തിൽത്തന്നെ, ഓരോ വർഷവും ഓഗസ്റ്റ് 21ന് "സീനിയർ സിറ്റിസൺസ്' ദിനമായി ആചരിക്കുന്നുണ്ട്. 60നുമേൽ പ്രായമുള്ള സ്ത്രീ, പുരുഷന്മാർ സീനിയർ സിറ്റിസൺ
മതം രാഷ്ട്രീയക്കാരുടെ ഇഷ്ടവിഷയമാകുന്നത്...
ഇന്ത്യ സ്വതന്ത്രമായപ്പോൾ അന്നത്തെ രാഷ്ട്രശില്പികൾ ഈ രാജ്യത്തെ ഒരു മതേതര രാഷ്ട്രമായാണ് പ്രഖ്യാപിച്ചത്. എന്നുവച്ചാൽ ഇന്ത്യ മതാധിഷ്ഠിതമല്ല, മതനിരാസ രാജ്യ
നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമത്തിലെ പൊരുത്തക്കേടുകൾ
പരിസ്ഥിതി വ്യവസ്ഥയുടെ സുസ്ഥിരതയ്ക്കും കാർഷികരംഗത്തെ വളർച്ചയെ പ്രോത്സാഹിപ്പിക്കു
മലയോര മേഖലയിലെ മനുഷ്യ-കാർഷിക സംരക്ഷണം
ഭരണഘടന വിവക്ഷിക്കുന്ന പ്രകാരം ഗവൺമെന്റിന്റെ പരമവും പ്രധാനവുമായ ഉത്തരവാദിത്വം ജ
ഗവൺമെന്റ് ഹയർ സെക്കൻഡറി തസ്തികമാറ്റം അനിശ്ചിതമാകുമ്പോൾ
ഹൈസ്കൂൾ, പ്രൈമറിയിൽനിന്ന് ഹയർ സെക്കൻഡറി ജൂണിയറിലേക്ക് തസ്തികമാറ്റ നിയമ
മതിൽകെട്ടി മറയ്ക്കാൻ പറ്റുമോ ദാരിദ്ര്യം
സ്വാതന്ത്ര്യം നേടി മുക്കാൽ നൂറ്റാണ്ട് പിന്നിട്ടിട്ടും ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമായ ഇന്ത്യ ദാരിദ്ര്യം മറയ്ക്കാൻ മതിൽ കെട
ഏലം കർഷകർ നേരിടുന്ന ചൂഷണം അവസാനിപ്പിക്കണം
ഏറെ കഷ്ടപ്പെട്ട് തങ്ങൾ ഉത്പാദിപ്പിക്കുന്ന ഏലക്ക ഓക്ഷൻ സെന്ററുകൾ മുഖേന വില്പന നടത്തുന്പോൾ അപ്പോൾതന്നെ പണം ലഭിക്കാനുള്ള നട
കേരളീയം: കെഎസ്ആർടിസി പെൻഷൻകാരുടെ ദുരന്താഘോഷം
കെഎസ്ആർടിസി പെൻഷൻകാർ ഇടതുപക്ഷ സർക്കാർ ഭരണത്തിൽ വന്നാൽ പെൻഷൻ കൃത്യമായി കിട്ടുമെന്ന് പ്രതീക്ഷിച്ചി
സാധാരണക്കാർ നരകയാതനയിൽ
രാജ്യത്തെ മൊത്തം ജനസംഖ്യയിൽ 75 ശതമാനം വരുന്ന സാധാരണക്കാർ വൻ സാന്പത്തി
നെൽകർഷകർ വീണ്ടും വായ്പക്കെണിയിലോ?
നെൽകർഷകരെ വീണ്ടും വായ്പാകെണിയിൽ വീഴീക്കാനാണോ ഉത്തരവാദിത്വപ്പെട്ടവർ ശ്രമിക്കുന്നത് എന്ന് കർഷകർ സംശയിക്കുന്നു. സംഭരിക്കുന്ന നെല്ലിന്റെ വില പിആർഎസ് വാ
ലഹരി വിഴുങ്ങുന്ന ജീവിതങ്ങൾ
നാടിനെ കാർന്നുതിന്നുന്ന വിപത്തായി വളർന്നിരിക്കുകയാണു ലഹരികൾ. ലഹരിമാഫിയകൾ വിരിക്കുന്ന വലയിൽ പെട
പട്ടിണി കിടക്കുന്ന കർഷകനെ കാണുന്ന മക്കൾ കൃഷിക്കാരാകില്ല
രാഷ്ട്രീയക്കാരുടെ മക്കൾ രാഷ്ട്രീയക്കാർ, ഉദ്യോഗസ്ഥരുടെ മക്കൾ ഉദ്യോഗസ്ഥർ, ഡോക്ടറുടെ മക്കൾ ഡോക്ടർ, എൻജിനിയറുടെ മക്കൾ എൻജിനി
കെടാവിളക്കിനെ സംവഹിക്കുന്നവർ
ഭാരതത്തിന്റെ ആദ്യ ഉപരാഷ്ട്രപതിയും രണ്ടാമത്തെ രാഷ്ട്രപതിയുമായ ഡോ.എസ്. രാധാകൃഷ്ണന്റെ ജന്മദിനമായ സെപ്റ്റംബർ അഞ്ച് അധ്യാപകദിനമായി 1962 മുതൽ നാം ആഘോഷിക
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.