കോട്ടയം എക്സ്പ്രസിന് രണ്ട് കോച്ച് കൂടി ലഭിച്ചു
Tuesday, August 12, 2025 7:10 AM IST
നിലന്പൂർ: കോട്ടയം-നിലന്പൂർ എക്സ്പ്രസ് വണ്ടിക്ക് രണ്ട് കോച്ച് കൂടി റെയിൽവേ അനുവദിച്ചു. ഒരു ജനറൽ കോച്ചും ഒരു ചെയർകാറുമാണ് ലഭിക്കുക.

ഓഗസ്റ്റ് 17 മുതൽ കോട്ടയത്ത് നിന്ന് നിലന്പൂരിലേക്ക് വരുന്ന വണ്ടിയിൽ പുതിയ കോച്ചുകൾ കൂടിയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോട്ടയം-നിലന്പൂർ മേഖലയിലെ ട്രെയിനിന് കൂടുതൽ കോച്ചുകൾ അനുവദിക്കണമെന്ന് നേരത്തെ ഉയർന്ന ആവശ്യമാണ്. വിവിധ മേഖലകളിൽ നിന്നുള്ള തുടർച്ചയായ ഇടപെടലിന്‍റെ ഫലമായാണ് ഇപ്പോൾ പുതിയ കോച്ചുകൾ അനുവദിച്ചത്.

പുതിയ കോച്ചുകൾ വരുന്നതോടെ കോട്ടയം-നിലന്പൂർ വണ്ടിക്ക് മൊത്തം 16 കോച്ചുകളുണ്ടാകും. മുന്പ് 12 കോച്ചുകളുമായി ഓടിയിരുന്ന കോട്ടയം വണ്ടിയിൽ കഴിഞ്ഞ മേയിൽ രണ്ട് കോച്ചുകൾ കൂടി അനുവദിച്ചിരുന്നു. അങ്ങനെ 14 കോച്ചുകളുമായാണ് ഓടിക്കൊണ്ടിരുന്നത്. ഇതാണ് 16 ആയി മാറുന്നത്. ഇതോടെ വണ്ടിയിൽ മൊത്തം 1286 സീറ്റുകൾ ഉണ്ടാകും. മുന്പ് ഇത് 1123 സീറ്റുകൾ മാത്രമായിരുന്നു.

ചെയർകാറിൽ 73 സീറ്റുകളുണ്ടാകും. കുടിയേറ്റ മേഖലയായ നിലന്പൂരിലെ പലരുടേയും കുടുംബങ്ങൾ ഇപ്പോഴും കോട്ടയം ജില്ലയുടെ വിവിധ ഭാഗങ്ങളിലാണുള്ളത്. കോട്ടയത്തേക്ക് പുതിയ യാത്രാ സൗകര്യങ്ങൾ വരുന്നതൊടെ കുടിയേറ്റ കുടുംബങ്ങൾക്ക് ഗുണകരമാകും. കൂടാതെ വിദ്യാഭ്യാസ ആവശ്യങ്ങൾക്കും മലബാർ മേഖലയിൽ നിന്ന് തെക്കോട്ട് വിദ്യാർഥികൾ ധാരാളമായി പോകുന്നുണ്ട്. ഇവർക്കും പുതിയ കോച്ചുകൾ ആശ്വാസമാണ്. കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്, പി.വി. അബ്ദുൾ വഹാബ് എംപി, ഇ.ടി. മുഹമ്മദ് ബഷീർ എംപി, ആര്യാടൻ ഷൗക്കത്ത് എംഎൽഎ, കേന്ദ്രമന്ത്രി ജോർജ് കുര്യൻ, മുൻ കേന്ദ്ര മന്ത്രി അൽഫോൻസ് കണ്ണന്താനം, ഹാരിസ് ബീരാൻ എംപി, പ്രേമചന്ദ്രൻ എംപി, കൊടിക്കുന്നിൽ സുരേഷ് എംപി, പ്രിയങ്ക ഗാന്ധി എംപി, ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, പാലക്കാട്, തിരുവനന്തപുരം, ചെന്നൈ റെയിൽവേ ഓഫീസുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവരുടെ പിന്തുണയും സഹകരണവും കൊണ്ടാണ് പുതിയ സൗകര്യങ്ങൾ നിലന്പൂർ മേഖലയിലേക്ക് ലഭിക്കുന്നതെന്ന് നിലന്പൂർ-മൈസൂരു റെയിൽവേ കർമസമിതി സെക്രട്ടറി ഡോ. ബിജു നൈനാൻ പറഞ്ഞു.