പാതയോരത്ത് നടക്കാൻ വഴിയില്ല; വിദ്യാർഥികൾ കളർക്ക് പരാതി നൽകി
Wednesday, August 13, 2025 7:43 AM IST
കൊളത്തൂർ: കുറുപ്പത്താൽ ബസ് സ്റ്റാൻഡിൽ നിന്നും പള്ളിയാൽ കുളന്പിൽ നിന്നും കൊളത്തൂർ നാഷണൽ ഹയർ സെക്കൻഡറി സ്കൂളിലേക്കുള്ള റോഡിനിരുവശത്തും നടക്കാനുള്ള വഴിയൊരുക്കണമെന്നാവശ്യപ്പെട്ട് വിദ്യാർഥികൾ കളക്ടർക്ക് നിവേദനം നൽകി.

യുപി, സെക്കൻഡറി വിഭാഗങ്ങളിലായി രണ്ടായിരത്തോളം വിദ്യാർഥികൾ പഠിക്കുന്ന സ്കൂളിലേക്കുള്ള പിഡബ്ല്യുഡി റോഡിനിരുവശത്തും മാലിന്യങ്ങളും സ്വകാര്യവ്യക്തികളുടെ സാധന സാമഗ്രികളും കൂട്ടിയിട്ടതിനാൽ നടക്കാൻ സ്ഥലമില്ലെന്നാണ് വിദ്യാർഥികളുടെ പരാതി. റോഡിൽ എല്ലായ്പ്പോഴും വാഹനതിരക്കും രാവിലെയും വൈകിട്ടും സ്കൂൾ വാഹനങ്ങളുടെ തിരക്കും വിദ്യാർഥികളുടെ കാൽനടയാത്ര ദുഷ്കരമാക്കുന്നു.

വാഹനങ്ങൾ വരുന്പോൾ റോഡിൽ നിന്നിറങ്ങി നടക്കാൻ നിർവാഹമില്ലാത്തത് അപകടങ്ങൾക്ക് കാരണമാകുന്നു. മുഖ്യമന്ത്രിയുടെ നവകേരള യാത്രയിലുൾപ്പെടെ നിരവധി പരാതികൾ ഈ വിഷയത്തിൽ വിദ്യാർഥികൾ, പിടിഎ, എസ്എംസി തുടങ്ങിയവരുടെ നേതൃത്വത്തിൽ നൽകിയിരുന്നുവെങ്കിലും പരിഹാരമാകാത്തതിനാലാണ് വീണ്ടും പരാതിയുമായി വിദ്യാർഥികൾ രംഗത്തെത്തിയത്. മഞ്ഞളാംകുഴി അലി എംഎൽഎയുടെ നേതൃത്വത്തിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന ടൗണ്‍ നവീകരണത്തിലുൾപ്പെടുത്തി പുത്തില്ലം സ്കൂൾ വരെ നടപാത നിർമിക്കണമെന്നും വിദ്യാർഥികൾ ആവശ്യപ്പെട്ടു. സ്കൂൾ ചെയർമാൻ അർഷദ്, ഷംനാദ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് നിവേദനം നൽകിയത്.