അറുപത് കഴിഞ്ഞ എല്ലാവർക്കും പെൻഷൻ അനുവദിക്കണം: ഒഐഒപി
Wednesday, August 13, 2025 7:43 AM IST
പെരിന്തൽമണ്ണ: എല്ലാ പെൻഷൻ സന്പ്രദായങ്ങളും നിർത്തലാക്കി 60 വയസ് കഴിഞ്ഞ മുഴുവൻ ജനങ്ങൾക്കും 10,000 രൂപ പെൻഷൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വണ്‍ ഇന്ത്യ വണ്‍ പെൻഷൻ മൂവ്മെന്‍റ് (ഒഐഒപി) ജില്ലാ കമ്മിറ്റി നജീബ് കാന്തപുരം എംഎൽഎയ്ക്ക് നിവേദനം നൽകി. പെൻഷൻ ഏകീകരിച്ച് സർക്കാർ ഉദ്യോഗസ്ഥർക്കും ജനപ്രതിനിധികൾക്കും ജനങ്ങൾക്കും തുല്യ പെൻഷൻ അനുവദിച്ച് ഇന്ത്യൻ ഭരണഘടന അനുശാസിക്കുന്ന തുല്യനീതി നടപ്പാക്കുവാൻ നടപടി സ്വീകരിക്കണം.

ഇത് നടപ്പാക്കിയാൽ ഒരു വിഭാഗത്തിന് മാത്രം പെൻഷനും മറ്റു ആനുകൂല്യങ്ങളും ലഭിക്കുന്ന സാഹചര്യം ഇല്ലാതാക്കാനാകും. സാധാരണക്കാരുടെ ജീവിത നിലവാരം ഉയരുകയും സർക്കാരിന്‍റെ നികുതി വരുമാനം വർധിക്കുകയും ചെയ്യുമെന്ന് ഒഐഒപി ജില്ലാ കമ്മിറ്റി ചൂണ്ടിക്കാട്ടി. ഈ ആവശ്യമുന്നയിച്ച് മുഴുവൻ എംഎൽഎമാർക്കും വണ്‍ ഇന്ത്യ വണ്‍ പെൻഷൻ മൂവ്മെന്‍റ് നിവേദനം നൽകും.

അതേസമയം നിലവിലെ പെൻഷൻ സന്പ്രദായം ഇല്ലാതാക്കാൻ സാങ്കേതികമായ ബുദ്ധിമുട്ടുകളുണ്ടെന്ന് എംഎൽഎ പറഞ്ഞു. എന്നാലും ഒഐഒപി സംഘടന ഉന്നയിക്കുന്ന ആവശ്യങ്ങൾ ന്യായമാണെന്നും വിഷയം നിയമസഭയിൽ അവതരിപ്പിക്കുമെന്നും നജീബ് കാന്തപുരം എംഎൽഎ പറഞ്ഞു. ഒഐഒപി മൂവ്മെന്‍റ് ജില്ലാ പ്രസിഡന്‍റ് റഷീദ് കരുവാരകുണ്ട്, സംസ്ഥാന കമ്മിറ്റിയംഗം കാദർഹാജി പൊന്നേത്ത്, പെരിന്തൽമണ്ണ മണ്ഡലം പ്രസിഡന്‍റ് അബ്ദു കുന്നപ്പള്ളി, സെക്രട്ടറി മമ്മദ് വെട്ടത്തൂർ, സി.ടി. അലി ടിഎൻപുരം, ഹാരിസ് അമ്മിനിക്കാട് തുടങ്ങിയവരാണ് നിവേദനം നൽകിയത്.