മഞ്ചേരി ജനറൽ ആശുപത്രി: കൊന്പുകോർത്ത് മന്ത്രിയും നഗരസഭാധ്യക്ഷയും
Wednesday, August 13, 2025 7:43 AM IST
മഞ്ചേരി: മഞ്ചേരി ഗവണ്‍മെന്‍റ് മെഡിക്കൽ കോളജിൽ വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രിയും നഗരസഭാധ്യക്ഷയും തമ്മിൽ വാക്കുതർക്കം. ഉദ്ഘാടന പ്രസംഗം അവസാനിപ്പിച്ച് മടങ്ങാനൊരുങ്ങവെയാണ് നഗരസഭാധ്യക്ഷ മന്ത്രിയെ സമീപിച്ച് മഞ്ചേരി ജനറൽ ആശുപത്രി താനൂരിലേക്ക് കൊണ്ടുപോകാനുള്ള ശ്രമം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടത്.

ഇതോടെ തിരിച്ച് മൈക്ക് പോയിന്‍റിലെത്തിയ മന്ത്രി 2016 ഓഗസ്റ്റിൽ സംസ്ഥാനത്തെ 15 ജനറൽ ആശുപത്രികൾ നഗരസഭക്ക് വിട്ടു നൽകിയതാണെന്നും ഇതിൽ 11 -ാമത്തെതാണ് മഞ്ചേരി ജനറൽ ആശുപത്രിയെന്നും പറഞ്ഞു. ഇതുസംബന്ധിച്ച ഉത്തരവും കൈയിലേന്തിയായിരുന്നു മന്ത്രിയുടെ മറുപടി. ഇതോടെ ഉത്തരം മുട്ടിയ നഗരസഭാധ്യക്ഷയെ ഇടതുപ്രവർത്തകർ കൂകി വിളിച്ചു. നഗരസഭ ആശുപത്രിയേറ്റെടുക്കാൻ തയാറാണെന്നും അതിനു മുന്നോടിയായി എച്ച്എംസി രൂപീകരിക്കണമെന്നും ഇതിന് സർക്കാർ അനുമതി വേണമെന്നും നഗരസഭാധ്യക്ഷ ആവശ്യപ്പെട്ടു. എന്നാൽ ഇതിനകം മന്ത്രി വേദി വിട്ടിരുന്നു.

നവകേരള സദസിൽ ഉയർന്ന ആവശ്യങ്ങൾ പരിഗണിച്ചുകൊണ്ട് പത്തു കോടി രൂപ മഞ്ചേരി ജനറൽ ആശുപത്രിക്ക് അനുവദിച്ചതോടെ ജനറൽ ആശുപത്രി താനൂരിലേക്ക് കൊണ്ടു പോകുന്നുവെന്ന യുഡിഎഫ് പ്രചാരണം കള്ളമായിരുന്നുവെന്ന് തെളിഞ്ഞതായി സിപിഎം നേതാവ് വി.എം. ഷൗക്കത്ത് ചൂണ്ടിക്കാട്ടി.

മുദ്രാവാക്യം വിളിച്ച് മന്ത്രിയെ സ്വീകരിച്ചവർ മെഡിക്കൽ കോളജ് ഉദ്ഘാടന വേളയിൽ ഉമ്മൻചാണ്ടിയെ കരിങ്കൊടി കാണിച്ചത് മറക്കരുതെന്ന് പറഞ്ഞാണ് അഡ്വ. യു.എ. ലത്തീഫ് എംഎൽഎ സിപിഎമ്മിനെതിരെ ഒളിയന്പ് എയ്തത്.