വന്യജീവികളെ തുരത്താൻ "ആന ലൈറ്റ്'
Sunday, June 15, 2025 6:16 AM IST
മറയൂർ: വന്യജീവികളെ തുരത്താൻ "ആന ലൈറ്റ്'. വന്യജീവി ശല്യം രൂക്ഷമായ ജില്ലയിൽ കാന്തല്ലൂർ, മറയൂർ പഞ്ചായത്തുകളിലായി 200 ലൈറ്റുകളാണ് വിതരണത്തിനെത്തിച്ചിട്ടുള്ളത്. വന്യമൃഗ ശല്യമുള്ള മേഖലകളിലെ കർഷകർക്ക് സൗജന്യമായാണ് ലൈറ്റുകൾ വിതരണം ചെയ്യുന്നതെന്ന് കൃഷിവകുപ്പ് അധികൃതർ അറിയിച്ചു.

രാത്രിയിൽ ഇടവിട്ട് നീല വെളിച്ചം പുറപ്പെടുവിക്കുന്നതാണ് ഉപകരണത്തിന്‍റെ പ്രവർത്തന രീതി. സോളാർ പാനലുകളിൽ നിന്നുള്ള വൈദ്യുതി ഉപയോഗപ്പെടുത്തിയാണ് ഉപകരണം പ്രവർത്തിക്കുന്നത്.

ഉപകരണം പുറപ്പെടുവിക്കുന്ന പ്രകാശം മൃഗങ്ങളെ അലോസരപ്പെടുത്തുമെന്നും ഇതുമൂലം ഇവ ലൈറ്റ് സ്ഥാപിച്ചിട്ടുള്ള മേഖലയിൽ പ്രവേശിക്കില്ലന്നുമാണ് അധികൃതരുടെ വിലയിരുത്തൽ. പന്നിശല്യമുള്ള പ്രദേശങ്ങളിൽ ഇവയുടെ ഉയരത്തിലും ആന ശല്യമുള്ള പ്രദേശത്ത് ആനയുടെ ഉയരത്തിലും ലൈറ്റുകൾ സ്ഥാപിക്കണമെന്നാണ് കൃഷി വകുപ്പ് അധികൃതർ നിർദേശിച്ചിട്ടുള്ളത്. പരീക്ഷണം വിജയിച്ചാൽ ഇ-ലൈറ്റ് വന്യമൃഗ ശല്യമുള്ള മുഴുവൻ മേഖലകളിലും വിതരണം നടത്തുന്നതിനാണ് കൃഷിവകുപ്പ് ലക്ഷ്യമിട്ടിട്ടുള്ളത്.