തൊടുപുഴ: മൈലക്കൊന്പ് ദിവ്യരക്ഷാലയത്തിന്റെ 30-ാം വാർഷികാഘോഷങ്ങൾക്കു തുടക്കമായി. കൂരിയ ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കലിന്റെ മുഖ്യകാർമികത്വത്തിൽ നടന്ന ദിവ്യബലിയോടെ ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷങ്ങൾക്കു തുടക്കമായി. നവീകരിച്ച ഗ്രോട്ടോയുടെ വെഞ്ചരിപ്പും അദ്ദേഹം നിർവഹിച്ചു. അഗതികളെയും നിരാലംബരെയും രോഗികളെയും ശുശ്രൂഷിക്കുന്പോൾ ദൈവശുശ്രൂഷ തന്നെയാണ് ചെയ്യുന്നതെന്ന ബോധ്യമാണ് ദിവ്യരക്ഷാലയം പ്രസിഡന്റ് ടോമി മാത്യു ഓടയ്ക്കലിനെയും ഇവിടെ ശുശ്രൂഷ ചെയ്യുന്നവരെയും മുന്നോട്ടു നയിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
കോതമംഗലം രൂപതാധ്യക്ഷൻ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ അധ്യക്ഷത വഹിച്ചു. കരുണയും സ്നേഹവും ഒരുമയും ശുശ്രൂഷകളിൽ ദൈവസാന്നിധ്യത്തിനുള്ള വഴികളായി മാറുമെന്ന് അദ്ദേഹം പറഞ്ഞു. ദിവ്യരക്ഷാലയം രക്ഷാധികാരി ഏലിയാമ്മ മാത്യു, ജോഷി മാത്യു, ഫാ. ബെന്നി ഓടയ്ക്കൽ എന്നിവരെ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ ആദരിച്ചു.
സാമൂഹിക, സാംസ്കാരിക, ആധ്യാത്മിക രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച കോതമംഗലം രൂപത ഫാമിലി അപ്പോസ്തലേറ്റ് ഡയറക്ടർ ഫാ. ആന്റണി പുത്തൻകുളം, കെസിബിസി പ്രോ-ലൈഫ് സമിതി അനിമേറ്റർ സാബു ജോസ്, ഫിയാത്ത് മിഷൻ ഡയറക്ടർ സീറ്റ്ലി, ജയ്സണ് ചെറുപുഷ്പം, മാത്യു കണ്ടിരിക്കൽ. കുര്യാക്കോസ് വടക്കുംപാടത്ത്, ലിസി ഏബ്രഹാം കാഞ്ഞിരക്കൊന്പിൽ, സിസ്റ്റർ എലിസബത്ത് എന്നിവർക്ക് ബിഷപ് പുരസ്കാരം സമ്മാനിച്ചു.
സബ് ജഡ്ജി എൻ.എൻ. സിജി മുഖ്യപ്രഭാഷണം നടത്തി. സാബു ജോസ്, ഫാ. ജോസഫ് കൊച്ചുപറന്പിൽ, സിസ്റ്റർ ജോസി എസ്എച്ച്, ഫാ. ആന്റണി പുത്തൻകുളം, ഗ്രേസി തോമസ്, മായ ദിനേശൻ എന്നിവർ പ്രസംഗിച്ചു. ടോമി മാത്യു ഓടയ്ക്കൽ സ്വാഗതവും ബിന്ദു ഓടയ്ക്കൽ നന്ദിയും പറഞ്ഞു.