കാലവർഷത്തിൽ പശുപ്പാറയിൽ വീട് തകർന്നു
Sunday, June 15, 2025 6:16 AM IST
ഉപ്പുതറ: ശക്തമായ മഴയിൽ ഉപ്പുതറ പഞ്ചായത്ത് പശുപ്പാറ ലക്ഷം വീട് കോളനിക്ക് സമീപം വീട് തകർന്നു. റിച്ചു ഹൗസിൽ കെ.സി. വിജയന്‍റെ വീടാണ് തകർന്ന് വാസയോഗ്യമല്ലാതായത്. ഇന്നലെ ഉച്ചകഴിഞ്ഞുള്ള മഴയിലാണ് വീടിന്‍റെ ഫൗണ്ടേഷൻ അടക്കം ഒരു ഭാഗം തകർന്നുവീണത്.

ഈ സമയം വിജയന്‍റെ ഭാര്യ സുഗതമ്മയും ഏക മകൾ ഭവ്യയും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. മഴയത്ത് വലിയ ശബ്ദം കേട്ടതോടെ പുറത്തേക്ക് ഇവർ ഇറങ്ങി ഓടി. മഴ കഴിഞ്ഞ് വന്നുനോക്കിയപ്പോഴാണ് വീടിന്‍റെ ഒരു ഭാഗം പൂർണമായും തകർന്നതായി കണ്ടത്. ഇവർക്ക് ഏഴ് സെന്‍റ് ഭൂമിയും വീടും മാത്രമാണുണ്ടായിരുന്നത്.

മാറി താമസിക്കാൻ മറ്റൊരിടം ഇല്ലാത്തതിനാൽ നിലം പൊത്താറായ വീട്ടിലാണ് ഇവർ താമസിക്കുന്നത്. വീടിന്‍റെ ദുരവസ്ഥ മനസിലാക്കി മുൻ ഉപ്പുതറ പഞ്ചായത്ത് ഭരണ സമിതി ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ, ചില പരാതിയുടെ അടിസ്ഥാനത്തിൽ ഗ്രാമസഭയുടെ ലിസ്റ്റിൽ ഉൾപ്പെട്ടില്ല.