കളക്ടർക്ക് കോർപറേഷന്‍റെ ആദരം : ബ്രഹ്മപുരത്തെ ചിരിയോടെ ഓർത്തെടുത്ത് വിടവാങ്ങൽ
Sunday, August 10, 2025 4:44 AM IST
കൊച്ചി: ‘അപ്രതീക്ഷിതമായാണ് താൻ എറണാകുളം കളക്ടറുടെ ചുമതലയിലേക്ക് നിയോഗിക്കപ്പെട്ടത്. അതും ബ്രഹ്മപുരം കത്തി നില്‍ക്കുന്ന പ്രതിസന്ധി ഘട്ടത്തില്‍.’ മുൻ ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷ് അക്കാലത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു തുടങ്ങി. ‘നിയമനം തന്നെ പെട്ടന്നായിരുന്നു. കോഴ്‌ക്കോട് നിയമനം പ്രതീക്ഷിച്ചിരിക്കെ കിട്ടിയത് എറണാകുളം.

ആദ്യമൊന്ന് ഞെട്ടി. ബ്രഹ്മപുരം നിന്നു കത്തുകയായിരുന്നല്ലോ. പിന്നെ ഒന്നിനും സമയമുണ്ടായിരുന്നില്ല. ഭാര്യയോടു പോലും പറയാതെയാണ് എറണാകുളത്തേക്ക് വന്നത്. അതിന്‍റെ പരിഭവം ഭാര്യയ്ക്ക് ഇന്നും ഉണ്ട്.’ ഇങ്ങനെ ബ്രഹ്മപുരത്തെ ചിരിയോടെ ഓർത്തെടുത്ത് നിർത്തുന്പോൾ അദ്ദേഹത്തിന്‍റെ മുഖത്ത് ചെറുപുഞ്ചിരിയും അത്മസംതൃപ്തിയും നിഴലിക്കുന്നുണ്ടായിരുന്നു.

കളക്ടറായി നിയമനം ലഭിച്ചതോടെ അടുത്ത ദിവസം തന്നെ ജില്ലയിലെത്തി. മേയറുള്‍പ്പടെയുള്ള ജനപ്രതിനിധികളെ കൂട്ടി ബ്രഹ്മപുരത്തേക്ക് പോയി. ഇക്കാര്യം അറിയിക്കാതിരുന്നതിന് സ്ഥലം എംഎല്‍എയുടെ വക ശകാരം കിട്ടി. അവിടെയും തീര്‍ന്നില്ല. തിരികെ കളക്ടറേറ്റില്‍ എത്താന്‍ അല്പം വൈകി.

ബ്രഹ്മപുരം പ്രശ്‌നത്തില്‍ അടിയന്തര മീറ്റിംഗിനായി ജില്ലയിലെ മന്ത്രിമാരും പ്രതിപക്ഷ നേതാവും ജനപ്രതിനിധികളുമെല്ലാം അക്ഷമരായി കാത്തിരിക്കുന്നുണ്ടായിരുന്നു. വൈകി വന്നതിന് മന്ത്രിയുടെ വകയും ലഭിച്ചു കടുത്ത ശകാരം. എന്നാൽ ഇപ്പോള്‍ പുതിയ ചുമതലയുമായി ജില്ലയില്‍നിന്ന് പോകുമ്പോള്‍ തന്നെ ശകാരിച്ചവര്‍ സ്‌നേഹത്തോടെ യാത്ര അയയ്ക്കുന്നതില്‍ അഭിമാനവും സ്‌നേഹവുമുണ്ടെന്നും എന്‍.എസ്.കെ. ഉമേഷ് മറുപടി പ്രസംഗത്തില്‍ പറഞ്ഞു.

കൊച്ചി കോര്‍പറേഷന്റെ നേതൃത്വത്തില്‍ കൗണ്‍സില്‍ ഹാളില്‍ നടത്തിയ ആദരിക്കല്‍ ചടങ്ങിലായിരുന്നു എറണാകുളത്തിന്റെ സൗമ്യനായ ജനകീയ കളക്ടറുടെ വികാരനിര്‍ഭരമായ പ്രസംഗം. കൊച്ചി കോര്‍പറേഷന്‍റെ ചരിത്രത്തില്‍ ആദ്യമായാണ് സ്ഥലംമാറി പോകുന്ന കളക്ടര്‍ക്ക് കൗണ്‍സില്‍ ആദരം നല്‍കുന്നത്. എന്‍.എസ്.കെ. ഉമേഷിന് ജില്ലയില്‍ നല്‍കിയ അവസാന ആദരിക്കല്‍ ചടങ്ങ് കൂടിയാണ് ഇന്നലെ കൗണ്‍സില്‍ ഹാളില്‍ നടന്നത്.

മേയര്‍ എം. അനില്‍കുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഹൈബി ഈഡന്‍ എംപി, എംഎല്‍എമാരായ ടി.ജെ. വിനോദ്, കെ.ജെ. മാക്‌സി, മറ്റു ജനപ്രതിനിധികൾ തുടങ്ങിയവർ ആശംസകളര്‍പ്പിച്ചു.