ഈ എരിവിനു മധുരമാണ്
ഈ എരിവിനു  മധുരമാണ്
Saturday, September 25, 2021 1:53 PM IST
ലോകമാകെ വിറപ്പിച്ച കോവിഡ് മഹാമാരി ഒരർത്ഥത്തിൽ അടിയറവു പറഞ്ഞത് ഓണാട്ടുകരദേശത്ത് അടച്ചിടൽ കാലത്തും സജീവമായ കൃഷിയിടങ്ങൾക്കു മുന്പിലാണ്. എല്ലാ വീടുകൾക്കു ചുറ്റും പുറംപുരയിടങ്ങളിലും യോജ്യമായ വിളകൾ കൃഷി ചെയ്തു തൊടികൾ സജീവമാക്കിയാണു പാരന്പര്യകർഷകർ പ്രതിസന്ധികൾ തരണം ചെയ്തത്.

ചെയ്തുവന്ന തൊഴിൽ പൂർണമായും കൈമോശം വന്നവരും ജീവിതയാത്രയ്ക്കായി കൂട്ടുപിടിച്ചത് മണ്ണിന്‍റെ ഉപാസനയായ കൃഷിയെ തന്നെ. അബുദാബിയിൽ ആറുവർഷം ഫയർമാനായി ജോലിചെയ്ത താമരക്കുളം പച്ചക്കാട് കരിമാനവിളയിൽ ഷാജിക്ക് കോവിഡ് മഹാമാരിമൂലം തൊഴിൽ മേഖലയിലേക്കു മടങ്ങാനായില്ല. നാട്ടിൽ ചെറിയ തോതിൽ ആരംഭിച്ച പന്തൽ ഡെക്കറേഷൻ പണികളും നിയന്ത്രണങ്ങളിൽ പെട്ട് നിശ്ചലമായി.

കാർഷിക കുടുംബമായതിനാൽ അതിജീവിനത്തിനായി സ്വന്തം കൃഷിയിടങ്ങളെ പരിപോഷിപ്പിക്കുക എന്നതായി തീരുമാനം. കർഷകരായ അച്ഛൻ വാസുദേവനും അമ്മ ഇന്ദിരയും പകർന്ന കൃഷിയറിവുകൾ മാർഗദർശകമാക്കി മണ്ണിലേക്കിറങ്ങി.

പന്തൽ ജീവനക്കാരായ അനിയെയും സദാശിവനെയും സിദ്ധിഖിനെയും ഒപ്പം കൂട്ടി. ഉറ്റ ചങ്ങാതിയായ പ്രസന്നൻ സദാ കൂട്ടിനെത്തിയപ്പോൾ അയ്വർ സംഘം ഊർജിതമായി കൃഷിയിൽ വ്യാപൃതരായി. വയ്യാങ്കരച്ചിറയുടെ തീരത്ത് സ്വന്തം ഭൂമി പരുവപ്പെടുത്തി പച്ചപ്പാവൽ കൃഷിക്കു തുടക്കം കുറിച്ചു. ഇരുനൂറോളം മൂടു നട്ടുനനച്ച് പരിപാലിച്ചതോടെ വിജയ വീഥികൾ തെളിഞ്ഞു തുടങ്ങി.


താമരക്കുളം എ ഗ്രേഡ് ക്ലസ്റ്റർ വിപണി ഇടനിലക്കാരില്ലാതെ വില ലഭ്യമാക്കി. പ്രത്യാശപകർന്ന ധൈര്യത്തിൽ അരയേക്കറോളം സ്ഥലം വെണ്ടകൃഷിക്കായി നീക്കി.

പയറിന്‍റെ പന്തലുകളും ആവുന്നത്ര ഉയർത്തിയെടുത്തു. വള്ളിവീശി പന്തൽ തട്ടുകളിൽ ഉയർന്നു കയറി പരന്നു തുടങ്ങിയതു പ്രതീക്ഷകളുടെ വിതാനങ്ങളാണു നിരത്തിയത്. 1500 മൂട് മുളകു നട്ടാണ് മറ്റൊരു പരീക്ഷണത്തിനു തയാറായത്. സിറയും ബുള്ളറ്റും വളർന്നു പന്തലിച്ചു ഫലം കിട്ടിത്തുടങ്ങി.

പുലർവേളകളിൽ ഭാര്യ ധന്യയും മകൾ മീനാക്ഷിയും മുളകു കിള്ളാൻ ഒപ്പം ചേരുന്പോൾ ഷാജി പ്രതികരിക്കുന്നത് ഈ എരിവു നമുക്കു പകരുന്നത് ജീവിതമാണെന്നാണാണ്. ആ ജീവിതം മധുരമാക്കിയതിൽ മുളകിനുള്ള പങ്കും ചെറുതായി കാണുന്നില്ല ഷാജി.

ഫോണ്‍: ഷാജി 99475 60176.