മുത്തം തണ്ട് വിസിബി കം ബ്രിഡ്ജ് മെയിൻ സ്ലാബ് വാർപ്പ് തുടങ്ങി
Tuesday, April 16, 2024 6:24 AM IST
കാളികാവ്: പതിറ്റാണ്ടിന്‍റെ കാഞ്ഞിരിപ്പിനറുതി വരുത്തി മുത്തം തണ്ട് വിസിബി കം ബ്രിഡ്ജിന്‍റെ മെയിൻ വാർപ്പ് തുടങ്ങി. ആറുമാസത്തിനുള്ളിൽ പണി പൂർത്തിയായി ഗതാഗതം സാധ്യമാക്കുമെന്ന് ജില്ലാ പഞ്ചായത്തധികൃതർ പറഞ്ഞു.

കാളികാവ്-ചോക്കാട് പഞ്ചായത്തുകളെ വേർ തിരിച്ചൊഴുകുന്ന പരിയങ്ങാട് പുഴയിൽ വെന്തോടൻ പടി മുത്തം തണ്ടിലാണ് വിസിബികം ബ്രിഡ്ജ് നിർമിക്കുന്നത്. ഇതിന്‍റെ നിർമാണം പൂർത്തിയായാൽ മാളിയേക്കൽ ഭാഗത്ത് നിന്നുള്ള വർക്ക് കാളികാവ്-വണ്ടൂർഭാഗത്തേക്ക് ദൂരം വളരെ ചുരുങ്ങുകയും വരൾച്ചക്ക് പരിഹാരമാവുകയും ചെയ്യും. നൂറ് കണക്കിന് വിദ്യാർഥികൾക്കും ഇത് ഏറെ അനുഗ്രഹമാകും. ജില്ലാ പഞ്ചായത്ത് ഫണ്ടിൽനിന്ന് 2.95കോടി രൂപ ചെലവഴിച്ചാണ് വിസിബി കം ബ്രിഡ്ജ് നിർമിക്കുന്നത്.പാലം യാദാർഥ്യമായാൽ വലിയ വികസനമാണ് പ്രദേശത്തിന് ലഭിക്കുക .

കഴിഞ്ഞ പത്തു വർഷമായി ഇവിടെപാലത്തിനു വേണ്ടി നാട്ടുകാർ നിരന്തര പരിശ്രമത്തിലായിരുന്നു.നേരത്തെ ഇവിടെ പഞ്ചായത്ത് ഫണ്ടുപയോഗിച്ച് നിർമിച്ച കോൺക്രീറ്റ് നടപ്പാലമുണ്ടായിരുന്നു. 2019 ലെ പ്രളയത്തിൽ അത് ഒലിച്ചുപോയി. അതോടെ കാൽ നടയും പാടെ മുടങ്ങി. പിന്നീട് നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും നിരന്തര ഇടപെടൽ ലക്ഷ്യം കണ്ടു.തുടർന്ന്സ്ഥലംപരിശോധിച്ച പൊതുമരാമത്ത് വകുപ്പ് സാങ്കേതികത്വം പറഞ്ഞ് പദ്ധതി ഉപേക്ഷിച്ചു.

എന്നാൽ മലപ്പുറംജില്ലാ പഞ്ചായത്ത് വിഷയത്തിൽ ഇടപെട്ടാണ് പിന്നീട് പദ്ധതി യാദാർഥ്യമാക്കിയത്. ജില്ലാ പഞ്ചായത്തിന്‍റെയും പ്രദേശത്തെ യുഡിഎഫ് പ്രതിനിധികളുടെയും അഭിമാന പ്രശ്നമായാണ് പാലം നിർമാണം ഏറ്റെടുത്തിട്ടുള്ളത്. സ്ലാബ് വാർപ്പ് കഴിഞ്ഞാൽ അപ്രോച്ച് റോഡിന്‍റെ നിർമാണം ആരംഭിക്കും .അടുത്ത കാലവർഷം തുടങ്ങുന്നതിന്‍റെ മുമ്പ് നിർമാണം പൂർത്തിയാക്കി ഗതാഗതം തുടങ്ങാനുള്ള ശ്രമത്തിലാണ് നിർമാണം പുരോഗമിക്കുന്നത്.