സ്ഥാനാർഥികൾ നിലപാട് വ്യക്തമാക്കാത്തത് വെല്ലുവിളി: ജനകീയ കർമ സമിതി
Sunday, April 14, 2024 5:56 AM IST
പടിഞ്ഞാറത്തറ: പൂഴിത്തോട്-പടിഞ്ഞാറത്തറ ചുരം ബദൽ പാത നിർമാണം പൂർത്തിയാക്കുന്നതിൽ വയനാട്, വടകര മണ്ഡലങ്ങളിലെ സ്ഥാനാർഥികൾ കൃത്യമായ ഉറപ്പ് നൽകാൻ തയാറാവാത്തത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ജനകീയ കർമ സമിതി അഭിപ്രായപ്പെട്ടു. റോഡ് വിഷയത്തിൽ 15 മാസത്തിലധികമായി ജനകീയ കർമ സമിതിയുടെ നേതൃത്വത്തിൽ റിലേ സമരം നടന്നുവരികയാണ്.

ഇതുവരെ ഒരു മുന്നണി നേതൃത്വവും കർമസമിതിയുമായി ചർച്ചയ്ക്കുപോലും തയാറായില്ല. റോഡ് വിഷയത്തിൽ നിലവിലെ എംപിയും വയനാട് മണ്ഡലം സ്ഥാനാർഥിയുമായ രാഹുൽ ഗാന്ധി മൗനം വെടിയണം. അദ്ദേഹത്തെ കാര്യത്തിന്‍റെ ഗൗരവം ബോധ്യപ്പെടുത്താൻ യുഡിഎഫ് നേതൃത്വം തയാറാകണം.

റോഡ് സാധ്യതാപഠനത്തിനു സംസ്ഥാന സർക്കാർ 1.5 കോടി രൂപ അനുവദിച്ചെങ്കിലും തുടർപ്രവർത്തനങ്ങൾ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിൽ കുരുങ്ങിയെന്നാണ് പൊതുമരാമത്ത് അധികാരികൾ പറയുന്നത്. പെരുമാറ്റച്ചട്ടം കഴിയുന്പോൾ വയനാട്ടിൽ മഴയാവും.

വയനാടിന്‍റെ പ്രത്യേക സാഹചര്യത്തിൽ മഴക്കാലത്ത് സർവേ പ്രായോഗികമല്ല. ഈ തുക നഷ്ടപ്പെടുമോയെന്ന് ജനം സംശയിച്ചാൽ കുറ്റം പറയാനാകില്ല. വയനാട്, ചെന്പനോട കർമ സമിതികളുടെ സംയുക്തയോഗത്തിനുശേഷം തുടർ സമരങ്ങൾ പ്രഖ്യാപിക്കാൻ തീരുമാനിച്ചു.
ചെയർപേഴ്സണ്‍ ശകുന്തള ഷണ്‍മുഖൻ അധ്യക്ഷത വഹിച്ചു.

കോ ഓർഡിനേറ്റർ കമൽ ജോസഫ്, ഉലഹന്നാൻ പട്ടരുമഠം, ഹംസ കുളങ്ങരത്ത്, ഷിന്േ‍റാ നീണ്ടശേരി, ഷമീർ കടവണ്ടി, ബിനു ഞർലേരി, സി.കെ. ആലിക്കുട്ടി എന്നിവർ പ്രസംഗിച്ചു. നാസർ കൈപ്രവൻ സ്വാഗതവും സാജൻ തുണ്ടിയിൽ സന്ദിയും പറഞ്ഞു.