കരണി സ്വദേശിയെ വെട്ടിപ്പരിക്കേൽപിച്ച കേസിലെ പ്രതി പിടിയിൽ
Tuesday, April 16, 2024 6:42 AM IST
മീനങ്ങാടി: കരണി സ്വദേശിയെ വെട്ടിപ്പരിക്കേൽപിച്ച കേസിലെ പ്രതി പിടിയിൽ. കന്പളക്കാട്, പൂവനേരിക്കുന്ന്, ചെറുവനശേരി വീട്ടിൽ സി.എ. മുഹ്സിനെ(29)യാണ് എറണാംകുളം പനന്പള്ളി നഗറിൽ നിന്ന് ഞായറാഴ്ച കസ്റ്റഡിയിലെടുത്തത്. സ്വർണ കവർച്ച നടത്തിയതുമായി ബന്ധപ്പെട്ട വിരോധത്താൽ വീട്ടിൽ അതിക്രമിച്ചുകയറി കരണി സ്വദേശിയായ യുവാവിനെ വടിവാള് കൊണ്ട് വെട്ടി ഗുരുതരമായി പരിക്കേൽപ്പിച്ച കേസിലാണ് ഇയാളെ പിടികൂടിയത്.

2023 ഒക്ടോബർ 13 ന് പുലർച്ചെ 2.30 നാണ് മുഖംമൂടി ധരിച്ചെത്തിയ ഗുണ്ടാസംഘം കരണി സ്വദേശിയും നിരവധി കേസുകളിൽ പ്രതിയുമായ അഷ്കർ അലിയെ വീട്ടിൽ വച്ച് വെട്ടിപ്പരിക്കേൽപ്പിച്ച് കടന്നു കളഞ്ഞത്. പോലീസ് കൃത്യമായി അന്വേഷണം നടത്തി 14 പേരെ പിടികൂടി റിമാൻഡ് ചെയ്തിരുന്നു. ഇനി ഒരാൾ കൂടി പിടിയിലാകാനുണ്ട്.