കബനി നദിയിൽ ജനകീയ പങ്കാളിത്തതോടെ തടയണ നിർമാണം ഇന്ന്
Tuesday, April 16, 2024 6:42 AM IST
പുൽപ്പള്ളി: കബനി നദിയിൽ ജനകീയ പങ്കാളിത്തതോടെ ഇന്ന് തടയണ നിർമിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്‍റുമാരായ ടി.എസ്. ദിലീപ് കുമാർ, പി.കെ. വിജയൻ എന്നിവർ പറഞ്ഞു. കബനി നദിയിലെ ജലനിരപ്പ് താഴ്ന്നതോടെ നദിയിൽ നിന്നുള്ള ശുദ്ധജല വിതരണത്തിനുള്ള പന്പിംഗ് മുടങ്ങിയ സാഹചര്യത്തിലാണ് തടയണ നിർമിക്കാൻ പുൽപ്പള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകൾ തീരുമാനിച്ചത്. രാവിലെ ഒന്പതോടെ തടയണ നിർമാണം ആരംഭിക്കും. കുടുംബശ്രീ പ്രവർത്തകർ, ക്ലബുകൾ, വ്യാപാരികൾ, വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർ പങ്കാളികളാവും.

മരക്കടവിലെ പന്പ് ഹൗസിന് സമീപമാണ് തടയണ നിർമിക്കുന്നത്. കബനിയിലെ നീരൊഴുക്ക് കുറഞ്ഞതിനാൽ ബാണാസുരസാഗറിൽ നിന്നോ കാരാപ്പുഴയിൽ നിന്നോ കുടിവെള്ള ആവശ്യത്തിനുള്ള വെള്ളം കബനിയിലേക്ക് പന്പു ചെയ്യാമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്. ഈ ജലം പാഴാകാതെ ഉപയോഗപ്പെടുത്താനാണ് കബനിയിൽ തടയണ നിർമിക്കുന്നത്.

തടയണ നിർമിച്ച ശേഷം ജില്ലാ ഭരണകൂടം തുടർനടപടികൾ സ്വീകരിക്കും. കർണാടക ബീച്ചനഹള്ളി ഡാമിൽ നിന്ന് കൂടുതൽ ജലം തുറന്നുകൊടുത്തതോടെ കബനി നദിയിലെ ജലനിരപ്പ് കുത്തനെ താഴ്ന്നിരുന്നു. ഇതോടെ കബനി കുടിവെള്ള പദ്ധതിയുടെ പന്പിംഗ് മുടങ്ങി. തുടർന്നാണ് ജനകീയ പങ്കാളിത്തത്തോടെ പഞ്ചായത്തുകൾ തടയണ നിർമിക്കാൻ തീരുമാനിച്ചത്.