പരീക്ഷ കഴിഞ്ഞുള്ള ആഹ്ലാദം അക്രമാസക്തമായാൽ പിടിവീഴും
Wednesday, March 29, 2023 1:00 AM IST
കണ്ണൂർ: പരീക്ഷകൾ അവസാനിച്ച് സ്കൂളുകൾ അടച്ചിടാനൊരുങ്ങുങ്ങവെ സ്കൂളുകൾക്ക് ജാഗ്രതാ നിർദേശവുമായി ജില്ലാ പഞ്ചായത്ത്. പരീക്ഷയുടെ അവസാന ദിവസം വിദ്യാർഥികൾ ചേർന്ന് ക്ലാസ് റൂം ഉൾപ്പെടെ അടിച്ച് പൊളിക്കുന്ന സംഭവങ്ങൾ ഒഴിവാക്കുന്നതിനാണ് കർശന ജാഗ്രതാ നി‌ർദേശം. ഇത്തരം സംഭങ്ങളുണ്ടായാൽ കർശന നിയമ നടപടികളിലേക്ക് ഉൾപ്പെടെ കടക്കാനുള്ള തീരുമാനത്തിലാണ് അധികൃതർ.
വിദ്യാർഥികൾ ചേർന്ന് ക്ലാസ് റൂം ഉൾപ്പെടെ അടിച്ച് പൊളിക്കുന്നത് സമൂഹ മാധ്യമങ്ങളിലുൾപ്പെടെ വീഡിയോകൾ പ്രചരിക്കാറുമുണ്ട്. ജില്ലയിലും കഴിഞ്ഞ രണ്ട് മൂന്ന് വർഷമായി ഇത്തരം അനുഭവങ്ങളുണ്ടായ സാഹചര്യത്തിലാണ് നടപടി. കഴിഞ്ഞ രണ്ടു ദിവസം മുന്പ് ചുണ്ടങ്ങപ്പൊയിൽ സ്കൂളിൽ വിദ്യാർത്ഥികൾ ശുചി മുറി തല്ലി പൊളിച്ച സാഹചര്യമുണ്ടായിരുന്നു .മറ്റൊരു സ്കൂളിൽ വിദ്യാർഥികൾ ചേർന്ന് ക്ലാസ് മുറിയിൽ ചോദ്യ പേപ്പറുകൾ വലിച്ച് കീറിയിട്ട് ബെഞ്ചും ഡസ്ക്കുമുൾപ്പെടെ തല്ലിപ്പൊളിക്കുന്ന വീഡിയോയും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇത്തരം നാശനഷ്ടങ്ങൾ വിദ്യാർഥികളുണ്ടാക്കിയാൽ പോലീസിൽ റിപ്പോ‌ർട്ട് ചെയ്യാൻ അധ്യാപകരോ മുഖ്യാധ്യാപകരോ തയാറാകാത്ത സാഹചര്യവുമുണ്ട‌് .ഇത്തരം അനാസ്ഥ കാരണം ലക്ഷങ്ങളുടെ നഷ്ട്ടമാണ് പല സ്കൂളുകളിലും സംഭവിക്കുന്നത്. കംപ്യൂട്ടറുകളുൾപ്പെടെ വില കൂടിയ ഇലക്ട്രോണിക് ഉപകരണങ്ങൾ തല്ലിപ്പൊളിച്ച സാഹചര്യം വരെയുണ്ടായിട്ടുണ്ട്. സ്കൂൾ അടക്കുന്ന ദിവസം വിദ്യാർഥികൾ നടത്തുന്ന വലിയ ആഘോഷങ്ങൾ അതിരു വിടുന്നതാണ് പലപ്പോഴും ഇത്തരം പ്രവണതകളിലേക്ക് വഴിവെക്കുന്നത്. ജാഗ്രത ശക്തമാക്കാൻ ജില്ലാ പഞ്ചായത്ത് ജില്ലാ വിദ്യാഭ്യാസ വകുപ്പിന് നി‌ർദേശം നൽകിയിട്ടുണ്ട്.

ഉത്തരവാദിത്വം
അധ്യാപകർക്കും രക്ഷിതാക്കൾക്കും

ഇത്തരം സാഹചര്യത്തിലുണ്ടാകുന്ന നാശ നഷ്ടത്തിന് ഉത്തരവാദികൽ സ്കൂളിലെ മുഖ്യാധ്യാപകർക്കും കാരണക്കാരായ വിദ്യാർഥിളുടെ രക്ഷിതാക്കൾക്കുമായിരിക്കും.ആവശ്യമെങ്കിൽ നിയമപരമായ നടപടികളിലേക്കും നീങ്ങും. വൈകുന്നേരം പരീക്ഷ അവസാനിച്ചാലും വിദ്യാ‌ർഥികൾ സ്കുളുകളിൽ നിന്നും പോകാത്ത സ്ഥിതിയുണ്ട് .ഇത്തരം പ്രദേശങ്ങളിൽ പോലീസിന്‍റെ ശക്തമായ നിരീക്ഷണവുമേർപ്പെടുത്തും. പഠിച്ച സ്കൂളിനോട് സ്നേഹം ബഹുമാനവും വിദ്യാർഥികൾ പുലർത്തണമെന്നും ജില്ലയിലെ എല്ലാ വിദ്യാലയങ്ങൾക്കും ജാഗ്രത സംബന്ധിച്ചുള്ള ക‌ർശന നിർദേശം നൽകിയിട്ടുണ്ടെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി.പി. ദിവ്യ അറിയിച്ചു.