കരിമണ്ണൂർ: ടൗണിലും പരിസര പ്രദേശങ്ങളിലുമുള്ള വ്യാപാരസ്ഥാപനങ്ങളിൽ സാമൂഹ്യദ്രോഹികളുടെ ആക്രമണം പതിവാകുന്നതായി പരാതി. കഴിഞ്ഞ ദിവസം കരിമണ്ണൂർ ടൗണിലെ വ്യാപാരസ്ഥാപനത്തിന്‍റെ ഉടമയെയും ജീവനക്കാരെയും അസഭ്യം പറയുകയും സമീപത്തെ വീട്ടിൽ നിന്നും തൂന്പ എടുത്തുകൊണ്ടുവന്ന് കടയുടെ മുൻവശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും കടയിലുള്ളവരെ ഉപദ്രവിക്കാൻ ശ്രമിക്കുകയും ചെയ്തു. വഴിയാത്രക്കാർക്കുപോലും സഞ്ചരിക്കാൻ കഴിയാത്ത അവസ്ഥയാണ് സാമൂഹികവിരുദ്ധരിൽ നിന്നും ഉണ്ടാകുന്നത്. ഇതിന് മുന്പും ഈ കടയിൽ അക്രമം ഉണ്ടാക്കിയിട്ടുണ്ട്.

കഴിഞ്ഞ രാത്രിയിൽ കുറുന്പാലമറ്റത്തുള്ള കടയിലും സമാന രീതിയിലുള്ള സംഭവമുണ്ടായി. കടയിൽ സാധനം വാങ്ങാനെന്ന വ്യാജേനയെത്തിയ ഏതാനും യുവാക്കൾ കടയുടമയുടെ ഭാഗത്തുനിന്ന് യാതൊരു പ്രകോപനവുമില്ലാതെ അദ്ദേഹത്തെ അസഭ്യം പറയുകയും കടയിലുണ്ടായിരുന്ന സാധനങ്ങൾ നശിപ്പിക്കുകയും ചെയ്തു. ഇത്തരത്തിൽ തുടരെയുണ്ടാകുന്ന സാമൂഹ്യദ്രോഹികളുടെ ആക്രമണങ്ങൾ കടയുടെ പ്രവർത്തനങ്ങളെ സാരമായി ബാധിക്കുകയാണെന്ന് വ്യാപാരികൾ പറയുന്നു.

ഇത്തരം പ്രവർത്തനങ്ങളെ നിയന്ത്രിക്കാനും കുറ്റക്കാരുടെമേൽ ശക്തമായ നിയമ നടപടികൾ സ്വീകരിച്ച് നിയമത്തിനു മുന്പിൽ കൊണ്ടുവരാനും പോലീസ് അധികൃതർ നടപടി സ്വീകരിക്കണമെന്ന് കരിമണ്ണൂർ മർച്ചന്‍റ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു.