കട്ടപ്പന: കൊച്ചുതോവാളയിൽ കനത്ത മഴയെത്തുടർന്ന് ഭീമൻ കല്ല് വീണ് വീടു തകർന്നു. ശൗര്യംകുഴിയിൽ ജോസിന്‍റെ വീടിനു പിൻഭാഗത്തുണ്ടായിരുന്ന കല്ലാണ് വീടിനുള്ളിൽ പതിച്ചത്.
ഇന്നലെ ഉച്ചയ്ക്ക് 12.45 ഓടെയാണ് സംഭവം. കഴിഞ്ഞ ദിവസങ്ങളിൽ മേഖലയിൽ ശക്തമായ മഴയാണ് അനുഭവപ്പെട്ടിരുന്നത്.

ഞായറാഴ്ച മഴയ്ക്ക് അല്പം ശമനമുണ്ടായെങ്കിലും മണ്ണ് കുതിർന്ന സ്ഥിതിയിലാണ്. ഈ സാഹചര്യത്തിലാണ് വീടിനു പിൻവശത്തായി സ്ഥിതി ചെയ്തിരുന്ന കൂറ്റൻ കല്ല് ഉരുണ്ട് വീണത്. കല്ല് വീടിന്‍റെ ഭിത്തി തകർത്ത് ഉള്ളിലെത്തി. കിടപ്പുമുറിയാണ് തകർന്നത്. ഏകദേശം 20 അടിയോളം ഉയരത്തിൽനിന്നാണ് കല്ല് താഴേക്കു വീണത്. ഈ സമയം മുറ്റത്തുണ്ടായിരുന്ന ശൗര്യാംകുഴിയിൽ ജോസിന്‍റെ ഭാര്യ ഗ്രേസി അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.

വീടിനുള്ളിലുണ്ടായിരുന്ന കട്ടിൽ, അലമാര, പാത്രങ്ങൾ, മറ്റു രേഖകൾ എന്നിവയെല്ലാം പൂർണമായും നശിച്ചു. കട്ടപ്പന വില്ലേജ് ഓഫീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തുകയും ഇവരെ വീട്ടിൽ നിന്ന് ഒഴിയാൻ നിർദേശം നൽകുകയും ചെയ്തു. കല്ല് കീറിമുറിച്ച് നീക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് വാർഡ് കൗൺസിലർ സിബി പാറപ്പായി അറിയിച്ചു.