വണ്ടിപ്പെരിയാർ: 12 വയസുകാരനെ ചെരിപ്പുകൊണ്ട് മർദിച്ച സംഭവത്തിൽ ഇതുവരെ പ്രതിയെ അറസ്റ്റ് ചെയ്തില്ല. ബാലാവകാശ കമ്മീഷനും ഇടുക്കി എസ്പിക്കും പട്ടികജാതി വകുപ്പിനും കുട്ടിയുടെ പിതാവ് പരാതി നൽകി. കഴിഞ്ഞമാസം പതിനാലിനു നടന്ന സംഭവത്തിൽ പ്രതിയെ ഇതുവരെ അറസ്റ്റ് ചെയ്യാത്തതിനെതിരേയാണ് പരാതി നൽകിയിരിക്കുന്നത്.

എട്ടാം ക്ലാസ് വിദ്യാർഥിയെ അയൽവാസി ചെരുപ്പുകൊണ്ട് തലയ്ക്കും കഴുത്തിനും അടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. സംഭവത്തെത്തുടർന്ന് തേനി മെഡിക്കൽ കോളജ് ആശുപത്രിയിൽ കുട്ടി ചികിത്സയിലായിരുന്നു. വണ്ടിപ്പെരിയാർ പോലീസിലും ഇടുക്കി ചൈൽഡ് ലൈനിലും പരാതി നൽകിയിരുന്നു. പ്രതിയെ സംരക്ഷിക്കാനാണ് പോലീസ് ശ്രമിക്കുന്നതെന്നും പരാതിയുണ്ട്.

കഴിഞ്ഞദിവസംവരെ പ്രതി ഒളിവിലാണെന്നാണ് പോലീസ് പറഞ്ഞിരുന്നത്. എന്നാൽ, രണ്ടു ദിവസം മുമ്പും പ്രതി പരാതിക്കാരന്‍റെ വീട്ടുമുറ്റത്ത് എത്തിയിരുന്നതായും പറയുന്നു.