തൊടുപുഴ: സംസ്ഥാനത്ത് കൂടുതൽ നഴ്സിംഗ് സീറ്റുകൾ അനുവദിക്കാൻ സർക്കാർ തയാറാകണമെന്ന് കെഎസ്‌സി സംസ്ഥാന പ്രസിഡന്‍റ് ജോണ്‍സ് ജോർജ് ആവശ്യപ്പെട്ടു. കേരളത്തിൽ നഴ്സിംഗ് സീറ്റുകളിലുള്ള കുറവു മൂലം വിദ്യാർഥികൾ ഇതര സംസ്ഥാനങ്ങളെയും വിദേശരാജ്യങ്ങളെയും തുടർപഠനത്തിനായി ആശ്രയിക്കേണ്ടി വരുന്നു. ഇതു മൂലം സാന്പത്തിക പിന്നാക്കാവസ്ഥയിലുള്ളവർ വളരെയധികം കഷ്ടപ്പെടുകയാണ്. ഈ സാഹചര്യം മുതലെടുത്ത് വിദേശ മെഡിക്കൽ സീറ്റുകളുമായി ബന്ധപ്പെട്ട് വൻ ലോബി പ്രവർത്തിക്കുന്നുണ്ട്.

പ്രതിവർഷം 75000ഓളം വിദ്യാർഥികൾ നഴ്സിംഗ് വിദ്യാഭ്യാസത്തിനു വേണ്ട യോഗ്യത നേടി പുറത്തുവരുന്പോഴും 9000 സീറ്റുകൾ മാത്രമാണ് കേരളത്തിൽ നിലവിലുള്ളത്.

ഈ സാഹചര്യത്തിൽ കൂടുതൽ നഴ്സിംഗ് സീറ്റുകൾ ഗവ.മെഡിക്കൽ കോളജുകളിലും മറ്റിതര ആരോഗ്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അനുവദിക്കാൻ നടപടി സ്വീകരിക്കണമെന്നും ഇക്കാര്യത്തിൽ ആരോഗ്യ മന്ത്രി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.