നെടുങ്കണ്ടം: ഇതര സംസ്ഥാന തൊഴിലാളിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഒപ്പം താമസിച്ചിരുന്നവര്‍ പോലീസ് കസ്റ്റഡിയില്‍. എഴുകുംവയലിലെ വീട്ടിലാണ് ഝാര്‍ഖണ്ഡ് സ്വദേശി മന്‍സൂറിനെ(37) ഇന്നലെ രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇയാള്‍ക്കൊപ്പം താമസിച്ചിരുന്ന ഝാര്‍ഖണ്ഡ് സ്വദേശികളായ സുനില്‍(40), മാണ്ഡി (36) എന്നിവരെയാണ് നെടുങ്കണ്ടം പോലീസ് കസ്റ്റഡിയിലെടുത്തത്.

കണ്ണൂര്‍ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ഏലത്തോട്ടത്തിലെ ജോലിക്കാരായിരുന്നു മൂവരും. ഒരു വീടിന്‍റെ ഇരു മുറികളിലായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. ഇന്നലെ രാവിലെ മറ്റു തൊഴിലാളികളാണ് തുറന്നുകിടന്ന മുറിയില്‍ മന്‍സൂറിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്.

ഒപ്പം താമസിച്ചിരുന്ന ദമ്പതികളെ കാണാതായതോടെ ഇവരുടെ മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ ഇരുവരെയും ഉപ്പുതറ പരപ്പില്‍വച്ച് കോട്ടയത്തേക്കുള്ള ബസില്‍നിന്നും പിടികൂടുകയായിരുന്നു.

നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മന്‍സൂറിന്‍റെ മൃതദേഹം ഇന്ന് പോസ്റ്റ്മോര്‍ട്ടം നടത്തും. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂ എന്ന് പോലീസ് അറിയിച്ചു.

മന്‍സൂര്‍ മരിച്ചുകിടക്കുന്നത് കണ്ടു ഭയന്നാണ് കോട്ടയത്തേക്കു പോയതെന്നാണ് ദമ്പതികള്‍ മൊഴി നല്‍കിയതെന്നാണ് വിവരം.