തൊടുപുഴ: വീടിന്‍റെ പിൻഭാഗത്തെ പൂട്ടു പൊളിച്ച് അകത്തു കടന്ന മോഷ്ടാക്കൾ സ്വർണ മാല അപഹരിച്ചു. തെക്കുംഭാഗം വട്ടമറ്റം സദാനന്ദന്‍റെ വീട്ടിൽ കയറിയ മോഷ്ടാക്കൾ മൂന്നു പവന്‍റെ മാലയാണ് കവർന്നത്. ഞായറാഴ്ച രാത്രിയാണ് സംഭവം. സദാനന്ദന്‍റെ മകന്‍റെ ഭാര്യയുടെ മാലയാണ് നഷ്ടപ്പെട്ടത്. മാല ഉൗരി അലമാരയുടെ സമീപമാണ് വച്ചിരുന്നത്. രാത്രി വീടിന്‍റെ അടുക്കള ഭാഗത്തെ പൂട്ടു പൊളിച്ച് അകത്തു കയറിയ മോഷ്ടാക്കൾ മാല എടുത്ത് കടന്നു കളയുകയായിരുന്നു.

രാവിലെയാണ് മാല നഷ്ടപ്പെട്ട വിവരം വീട്ടുകാർ അറിയുന്നത്. അടുത്ത വീട്ടിൽ നിന്നും വാക്കത്തിയും കന്പിപ്പാരയും എടുത്താണ് മോഷ്ടാക്കൾ വീടിന്‍റെ പൂട്ടു പൊളിച്ചത്.

വിവരമറിഞ്ഞ് തൊടുപുഴ പോലീസ് സ്ഥലത്തത്തി പരിശോധന നടത്തി. വിരലടയാള വിദഗ്ധരും പോലീസ് നായയും എത്തി പരിശോധന നടത്തിയെങ്കിലും മോഷ്ടാക്കളെക്കുറിച്ച് സൂചനയൊന്നും ലഭിച്ചില്ല. മഴക്കാലമാരംഭിച്ചതോടെ പല മേഖലകളിലും മോഷ്ടാക്കളുടെ വിളയാട്ടമാണ്.

അടുത്ത നാളുകളിൽ നടന്ന മോഷണങ്ങളിലൊന്നും പ്രതികളെ പിടികൂടാൻ പോലീസിനു കഴിഞ്ഞിട്ടില്ല.