നെടുങ്കണ്ടം: ഏഴുവയസുകാരന്‍റെ കരള്‍ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി 25 ദിവസംകൊണ്ട് 25 ലക്ഷം രൂപ സമാഹരിച്ചു. സുമനസുകൾ സഹായഹസ്തം നീട്ടിയതോടെ ഏഴുവയസുകാരനായ അഡോണ്‍ ജീവിതത്തിലേക്കു തിരികെയെത്താന്‍ തയാറെടുക്കുന്നു.

പച്ചടി ഇലവുംകുന്നേല്‍ സിനോയിയുടെയും അനുമോളുടെയും മകൻ അഡോണിന് കരള്‍മാറ്റ ശസ്ത്രക്രിയയ്ക്കായി 25 ലക്ഷം രൂപയാണ് വേണ്ടിയിരുന്നത്. കരള്‍ നല്‍കാന്‍ അമ്മ തയാറായെങ്കിലും നിര്‍ധന കുടുംബത്തിന് ഇത്രയും വലിയ തുക കണ്ടെത്താന്‍ പ്രയാസമായിരുന്നു. ഈ സാഹചര്യത്തില്‍ നെടുങ്കണ്ടത്തെ പൊതുപ്രവര്‍ത്തകര്‍ ചേര്‍ന്ന് അഡോണ്‍ ചികിത്സാ സഹായ സമിതിക്കു രൂപം നല്‍കുകയായിരുന്നു.

ഇവരുടെ അക്ഷീണ പരിശ്രമത്തെത്തുടര്‍ന്ന് സ്വദേശത്തെയും വിദേശത്തെയും ആളുകള്‍ കൈയയച്ച് സംഭാവനകള്‍ നല്‍കി. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന അഡോണ്‍ 27ന് ശസ്ത്രക്രിയയ്ക്കു വിധേയനാകുമെന്ന് സമിതി ഭാരവാഹികള്‍ അറിയിച്ചു.

ശസ്ത്രക്രിയയ്ക്കും തുടര്‍ചികിത്സകള്‍ക്കും ആവശ്യമായ പണം ലഭിച്ചതോടെ ഇതിനായി ആരംഭിച്ച ബാങ്ക് അക്കൗണ്ട് ക്ലോസ് ചെയ്തതായും ഭാരവാഹികള്‍ പറഞ്ഞു.

നെടുങ്കണ്ടം കേന്ദ്രമായി പൊതുപ്രവര്‍ത്തകരുടെ കൂട്ടായ്മ രൂപീകരിച്ച് മുന്‍കാലങ്ങളിലും ഇത്തരത്തില്‍ ചികിത്സാസഹായങ്ങള്‍ സ്വരൂപിച്ചിട്ടുണ്ട്. ഇതുവഴി നിരവധി നിര്‍ധനകുടുംബങ്ങളാണ് ജീവിതത്തിലേക്ക് മടങ്ങിയെത്തിയിട്ടുള്ളത്.