അബുദാബി: യുവകലാസാഹിതി യുഎഇയുടെ വാർഷിക സംഗമം അബുദാബിയിൽ സംഘടിപ്പിച്ചു. കണ്ണൂർ ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.കെ. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു.

പി.ഭാസ്കരൻ മ്യൂസിക് ക്ലബിന്‍റെ സ്വാഗത ഗാനത്തോടെ തുടങ്ങിയ സംഗമത്തിൽ റഷീദ് പാലക്കൽ അനുശോചന പ്രമേയവും സെക്രട്ടറി ബിജു ശങ്കർ പ്രവർത്തന റിപ്പോർട്ടും പ്രസിഡണ്ട് സുഭാഷ് ദാസ് ഭാവി പരിപാടികളും അവതരിപ്പിച്ചു.

രക്ഷാധികാരി പ്രശാന്ത് ആലപ്പുഴ സഹരക്ഷാധികാരി വിൽസൺ തോമസ്, ചെയർമാൻ റോയ് ഐ വർഗീസ്, കൺവീനർ ആർ. ശങ്കർ തുടങ്ങിയവർ ആശംസകൾ നേർന്നു. സുഭാഷ് ദാസ്, അജി കണ്ണൂർ, നമിത സുബീർ, നൗഷാദ് അറക്കൽ, മനു കൈനകരി തുടങ്ങിയവർ അടങ്ങിയ പ്രസിഡിയം നടപടികൾ നിയന്ത്രിച്ചു.

ഭരത് മുരളി നാടക മത്സരത്തിൽ മികച്ച ബാലതാരമായി തെരഞ്ഞെടുക്കപ്പെട്ട യുവകലാസാഹിതി കുടുംബാംഗം സാക്ഷിത സന്തോഷിനെ അനുമോദിച്ചു. യുവകലാസാഹിതി യുഎഇയുടെ വാർഷിക പതിപ്പായ "ഗാഫ്’ വി.കെ. സുരേഷ് ബാബു, പ്രേംലാലിന് നൽകി പ്രകാശനം ചെയ്തു.


യുവകലാസാഹിതി ദുബായി യൂണിറ്റ് അംഗമായിരുന്ന നനീഷിന്‍റെ ഓർമയ്ക്കായി പുറത്തിറക്കുന്ന ചെറുകഥാ സമാഹരത്തിന്‍റെ കവർ പ്രകാശനവും നടന്നു.

കേരളത്തിന്‍റെ പുറത്തുള്ള മലയാളികളുടെ വൈജ്ഞാനിക സമ്പത്ത് സമാഹരിക്കുവാനും കേരളത്തിലുള്ള അഭ്യസ്തവിദ്യർക്ക് കൂടുതൽ അവസരങ്ങൾ തുറന്നു കിട്ടുന്ന വിധത്തിൽ ഇത് ഉപയോഗപ്പെടുത്തുവാനും ലോക കേരള സഭ മുൻകൈ എടുത്ത് നൈപുണ്യ വികസനം അടക്കം ലക്ഷ്യമാക്കി നടത്തുന്ന ഇത്തരം പ്രവർത്തനങ്ങൾ കൂടുതൽ ശക്തമായി മുന്നോട്ടു കൊണ്ടുപോകാൻ കേരള സർക്കാർ മുൻകൈ എടുക്കണം എന്നതുൾപ്പെടെ നാല് പ്രമേയങ്ങൾ വാർഷിക സംഗമം അംഗീകരിച്ചു.

പുതിയ ഭാരവാഹികളായി സുഭാഷ് ദാസ് (പ്രസിഡന്‍റ്), അജി കണ്ണൂർ, നമിത (വൈസ് പ്രസിഡന്‍റുമാർ), ബിജു ശങ്കർ(സെക്രട്ടറി), സുബീർ, നൗഷാദ് അറക്കൽ ( ജോയിന്‍റ് സെക്രട്ടറിമാർ), സുനിൽ ബാഹുലേയൻ(ട്രഷറർ), പ്രേംകുമാർ (ജോയിന്‍റ് ട്രഷറർ) എന്നിവരെയും 43 അംഗ കേന്ദ്ര കമ്മിറ്റിയേയും സംഗമം തെരഞ്ഞെടുത്തു.