നിലന്പൂർ-ഷൊർണൂർ മെമു സർവീസ് യാഥാർഥ്യമാകുന്നു
Thursday, August 14, 2025 5:32 AM IST
നിലന്പൂർ: ദീർഘകാലത്തെ ആവശ്യമായ നിലന്പൂരിൽ നിന്ന് ഷൊർണൂരിലേക്കുള്ള മെമു സർവീസ് യാഥാർഥ്യമാകുന്നു. സർവീസ് തുടങ്ങുന്നതിനുള്ള അനുമതി കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് നൽകി. ബിജെപി സംസ്ഥാന പ്രസിഡന്‍റ് രാജീവ് ചന്ദ്രശേഖറിന് മന്ത്രി എഴുതിയ കത്തിൽ പുതിയ തീവണ്ടിക്ക് അനുമതി നൽകിയതായി പറയുന്നുണ്ട്. പുതിയ വണ്ടി (66326) ഷൊർണൂരിൽ നിന്ന് രാത്രി 8.35 ന് പുറപ്പെട്ട് രാത്രി 10.05 ന് നിലന്പൂരിലെത്തും.

പുലർച്ചെ 3.40 ന് നിലന്പൂരിൽ നിന്ന് പുറപ്പെട്ട് (66325) 4.55 ന് ഷൊർണൂരിലെത്തും. നിലന്പൂരിൽ നിന്ന് ഷൊർണൂരിലേക്ക് പോകുന്പോൾ മേലാറ്റൂർ, പട്ടിക്കാട്, ചെറുകര, കുലുക്കല്ലൂർ, വല്ലപ്പുഴ എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകില്ല. എന്നാൽ ഷൊർണൂരിൽ നിന്ന് നിലന്പൂരിലേക്ക് വരുന്പോൾ എല്ലാ സ്റ്റോപ്പുകളിലും നിർത്തിയാകും വരിക.

നിലവിൽ എറണാകുളത്ത് നിന്ന് ഷൊർണൂർ വരെ വരുന്ന മെമു രാത്രിയിൽ ഷൊർണൂരിൽ ഹാൾട്ടാണ്. ഈ വണ്ടി നിലന്പൂരിലേക്ക് നീട്ടണമെന്നായിരുന്നു ആവശ്യം. അതേസമയം പുതിയ വണ്ടിയുടെ ഓപ്പറേറ്റിംഗ് സമയം നിശ്ചയിച്ചിട്ടില്ല. വൈകിട്ട് 5.40 ന് എറണാകുളത്ത് നിന്ന് ഷൊർണൂരിലേക്ക് പുറപ്പെടുന്ന വണ്ടി 8.45 നാണ് ഷൊർണൂരിലെത്തുക. ഈ വണ്ടി ഷൊർണൂരിൽ നിന്ന് നിലന്പൂരിലേക്ക് നേരിട്ട് നീട്ടുകയാണോ അതോ മറ്റൊരു പുതിയ വണ്ടി ഷൊർണൂരിൽ നിന്ന് നിലന്പൂരിലേക്ക് പുറപ്പെടുകയാണോ എന്ന കാര്യത്തിൽ വ്യക്തതയായിട്ടില്ല.

എറണാകുളത്ത് നിന്ന് ഷൊർണൂരിൽ വന്ന് ഹാൾട്ട് ചെയ്യുന്ന വണ്ടി അടുത്ത ദിവസം രാവിലെ 4.30 ന് ഷൊർണൂരിൽ നിന്ന് കണ്ണൂരിലേക്കാണ് ഓടുക. അതിനാൽ ആ വണ്ടി നിലന്പൂരിലേക്ക് വന്നാൽ രാവിലെയുള്ള കണ്ണൂർ ട്രിപ്പ് മുടങ്ങാനാണ് സാധ്യത. അതിനാൽ ഷൊർണൂരിൽ നിന്ന് പുതിയ വണ്ടി പുറപ്പെടാനുള്ള സാധ്യതയും തള്ളാനാകില്ല.

എറണാകുളത്ത് നിന്നുള്ള മെമു 8.45 ന് ഷൊർണൂരിലെത്തിയതിന് ശേഷം 9.20 ഓടെ ഷൊർണൂരിൽ നിന്ന് നിലന്പൂരിലേക്ക് പുറപ്പെടുകയാണെങ്കിൽ ജനശതാബ്ദി, വന്ദേഭാരത്, എക്സിക്യുട്ടീവ് എന്നീ വണ്ടികളിൽ നിന്നുള്ള യാത്രക്കാർക്ക് കൂടി നിലന്പൂർ മെമുവിൽ വരാൻ കഴിയും. ഇത്തരത്തിൽ വേണം സമയം ക്രമീകരിക്കാനെന്ന് നേരത്തെ മുതൽ നിലന്പൂർ-മൈസൂരു റെയിൽവേ കർമ സമിതി ഭാരവാഹികൾ റെയിൽവേ അധികൃതരോട് ആവശ്യപ്പെട്ടിരുന്നു.

നിലവിൽ ആലപ്പുഴയിൽ നിന്ന് പുറപ്പെടുന്ന കണ്ണൂർ എക്സിക്യൂട്ടീവ് എട്ട് മണി കഴിയുന്നതോടെ ഷൊർണൂരിലെത്തിയാൽ അതിലുള്ള യാത്രക്കാരെയും കൊണ്ടാണ് ഷൊർണൂരിൽ നിന്നുള്ള നിലന്പൂർ വണ്ടി പുറപ്പെടുന്നത്. പിന്നീട് നിലന്പൂർ ഭാഗത്തേക്ക് രാത്രിയിൽ വണ്ടികളൊന്നുമില്ല.

പുതിയ വണ്ടി വരുന്നതോടെ രാത്രി നിലന്പൂർ ഭാഗത്തേക്ക് ഒരു വണ്ടി കൂടി ലഭിക്കുമെന്നത് ഈ മേഖലയിലെ യാത്രക്കാർക്ക് വലിയ അനുഗ്രഹമാണ്. ഇല്ലെങ്കിൽ പുലർച്ചെയെത്തുന്ന രാജ്യറാണി എക്സ്പ്രസ് മാത്രമാണ് ആശ്രയം.