മൂത്തേടത്ത് അജ്ഞാതജീവി വളർത്തുനായയെ കൊന്നു
Thursday, August 14, 2025 5:32 AM IST
എടക്കര: മൂത്തേടത്ത് അജ്ഞാത ജീവി വളർത്തുനായയെ കടിച്ചുകൊന്നു. കാരപ്പുറം നാരങ്ങാപ്പൊട്ടി വാതിൽക്കാടൻ മുജീബിന്‍റെ വീട്ടിലെ നായെയാണ് അജ്ഞാതജീവി കടിച്ചു കൊന്നത്. നായയുടെ ആന്തരികാവയവങ്ങളടക്കം ജീവി ഭക്ഷിച്ചിട്ടുണ്ട്.

ബുധനാഴ്ച പുലർച്ചെയാണ് സംഭവം. മൂത്തേടം പഞ്ചായത്തിന്‍റെ വിവിധ ഭാഗങ്ങളിലെ പുലി സാന്നിധ്യം മൂലം ജനങ്ങൾ ഭയാശങ്കയിൽ കഴിയുന്പോഴാണ് വളർത്തുനായ്ക്ക് നേരെ വീണ്ടും അജ്ഞാതജീവിയുടെ ആക്രമണമുണ്ടായത്. മുജീബിന്‍റെ റാട്ടപ്പുരയുടെ സമീപം ചങ്ങലയിലാണ് നായയെ കെട്ടിയിട്ടിരുന്നത്. വന്യമൃഗശല്യം രൂക്ഷമായ സ്ഥലത്ത് നായയുടെ ശബ്ദം കേൾക്കാതായപ്പോൾ നടത്തിയ പരിശോധനയിലാണ് നായയെ ആക്രമിച്ച് കൊലപ്പെടുത്തിയ നിലയിൽ കണ്ടത്.

സമീപത്തു നിന്ന് പുലിയുടേതെന്ന് കരുതുന്ന കാൽപ്പാടുകൾ കാണപ്പെട്ടിട്ടുണ്ട്. വിവരമറിഞ്ഞ് വള്ളുവശേരി ഒൗട്ട് പോസ്റ്റിൽ നിന്നും പടുക്ക ഫോറസ്റ്റ് സ്റ്റേഷനിൽ നിന്നും വനപാലകരും നിലന്പൂരിൽ നിന്ന് വനം ദ്രുതകർമ സേനയും സ്ഥലത്തെത്തി പരിശോധന നടത്തി.

കഴിഞ്ഞ ദിവസം സമീപ പ്രദേശമായ കുറ്റിക്കാട് പുതുവായിൽ മദ്രസ വിദ്യാർഥികളും പുലിയെ കണ്ടിരുന്നതായി പറഞ്ഞിരുന്നു. രണ്ടാഴ്ച മുന്പ് പടുക്ക വനം ഓഫീസ് സമീപ പ്രദേശത്ത് കൂട്ടിൽ കെട്ടിയ ആടിനെയും ഉടമയ്ക്കൊപ്പം സഞ്ചരിച്ച നായയെയും പുലി പിടിച്ചിരുന്നു. പുലി ഭീതി കാരണം പുറത്തിറങ്ങാൻ പറ്റാത്ത മലയോരവാസികൾ.