ആരോഗ്യമന്ത്രിക്കെതിരേ അവകാശ ലംഘനത്തിന് നോട്ടീസ് അയക്കുമെന്ന് നഗരസഭാധ്യക്ഷ
Thursday, August 14, 2025 5:32 AM IST
മഞ്ചേരി: നിയമസഭയിൽ എംഎൽഎയുടെ ചോദ്യത്തിന് തെറ്റായ മറുപടി നൽകിയ ആരോഗ്യവകുപ്പ് മന്ത്രിക്കെതിരേ അവകാശ ലംഘനത്തിന് നോട്ടീസ് അയക്കുമെന്ന് മഞ്ചേരി നഗരസഭാധ്യക്ഷ വി.എം. സുബൈദ. 2020 മാർച്ച് രണ്ടിന് മഞ്ചേരി എംഎൽഎ നിയമസഭയിൽ ചെരണിയിൽ ജനറൽ ആശുപത്രി സ്ഥാപിക്കുന്നത് സംബന്ധിച്ച് സബ്മിഷൻ ഉന്നയിച്ചപ്പോൾ മഞ്ചേരിയിൽ നിലവിൽ മെഡിക്കൽ കോളജ് ആശുപത്രിയുണ്ടെന്നും അഞ്ചു കിലോമീറ്റർ പരിധിയിൽ ജനറൽ ആശുപത്രി അനുവദിക്കാനാകില്ലെന്നുമാണ് മന്ത്രി കെ.കെ. ഷൈലജ നക്ഷത്രചിഹ്നമിട്ട മറുപടിയിൽ പറഞ്ഞത്.

2021 ജൂലൈ 28ന് നിയമസഭയിൽ അഡ്വ. യു.എ. ലത്തീഫ് എംഎൽഎ ഇതു സംബന്ധിച്ച് ചോദ്യം ഉന്നയിച്ചിരുന്നു. മഞ്ചേരിയിൽ ഗവണ്‍മെന്‍റ് മെഡിക്കൽ കോളജിന്‍റെ ആരംഭത്തോടു കൂടി പ്രവർത്തനം നിലച്ച ജനറൽ ആശുപത്രി പുനരാരംഭിക്കാൻ നടപടി സ്വീകരിക്കാമോ എന്നായിരുന്നു ചോദ്യം. നിലവിലുണ്ടായിരുന്ന ജനറൽ ആശുപത്രി മെഡിക്കൽ കോളജ് ആയി പ്രവർത്തിക്കുന്നതിനാൽ ജനറൽ ആശുപത്രി പുനരാരംഭിക്കുന്ന കാര്യം പരിഗണനയിലില്ല എന്നായിരുന്നു ആരോഗ്യ മന്ത്രി വീണാ ജോർജിന്‍റെ മറുപടി.

എന്നാൽ ഇക്കഴിഞ്ഞ ദിവസം മഞ്ചേരി മെഡിക്കൽ കോളജിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിനെത്തിയ മന്ത്രി ജനറൽ ആശുപത്രി 2016ലെ സർക്കാർ ഉത്തരവ് പ്രകാരം നഗരസഭക്ക് കൈമാറിയിട്ടുണ്ടെന്നാണ് പറഞ്ഞത്. അങ്ങനെയെങ്കിൽ നിയമസഭയിൽ നൽകിയ മറുപടി സത്യപ്രതിജ്ഞാ ലംഘനമാണെന്നും വി.എം. സുബൈദ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

രാഷ്ട്രീയ സമ്മർദത്തിന് വഴങ്ങിയും പാർട്ടിക്കാരുടെ കൈയടി വാങ്ങുന്നതിനുമായാണ് മന്ത്രി മെഡിക്കൽ കോളജിലെ വേദിയിൽ വച്ച് ഉത്തരവ് വായിച്ചത്. ജനറൽ ആശുപത്രി ഏറ്റെടുത്ത് നടത്താൻ തയാറാണെന്ന് സർക്കാരിനെ നിരവധി തവണ രേഖാമൂലം അറിയിച്ചതാണ്. എന്നാൽ യാതൊരുവിധ മറുപടിയും ഇതുവരെ ലഭിച്ചിട്ടില്ല.

മെഡിക്കൽ കോളജിൽ പ്രവർത്തിക്കുന്ന ജനറൽ ആശുപത്രിയുടെ ആശുപത്രി വികസന സമിതി (എച്ച്എംസി) രൂപീകരിക്കുന്നതിന് ആവശ്യമായ നടപടി സർക്കാർ സ്വീകരിക്കണം. ഇക്കാര്യം ആവശ്യപ്പെട്ട് ജില്ലാ കളക്ടർ, ജില്ലാ മെഡിക്കൽ ഓഫിസർ, ആശുപത്രി സൂപ്രണ്ട് എന്നിവർക്ക് കത്ത് നൽകിയതായും ഭരണസമിതി അംഗങ്ങൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു.

വാർത്താ സമ്മേളനത്തിൽ ചെയർപേഴ്സണ്‍ വി.എം. സുബൈദ, വൈസ് ചെയർമാൻ വി.പി. ഫിറോസ്, ഹുസൈൻ പുല്ലഞ്ചേരി, ആരോഗ്യസ്ഥിരംസമിതി ചെയർമാൻ റഹീം പുതുക്കൊള്ളി, കൗണ്‍സിലർമാരായ കണ്ണിയൻ അബൂബക്കർ, ഹുസൈൻ മേച്ചേരി എന്നിവർ പങ്കെടുത്തു.