കണ്ണൂരിൽ നായക്കലി തുടരുന്നു; നിരവധി പേർക്ക് കടിയേറ്റു
Thursday, June 19, 2025 12:59 AM IST
കണ്ണൂർ: കണ്ണൂർ നഗരത്തിൽ ഇന്നലെയും തെരുവ് നായയുടെ പരാക്രമം. ഭിന്നശേഷിക്കാരനടക്കം കടിയേറ്റ 21 പേർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. റെയിൽവേ സ്റ്റേഷൻ പരിസരം, പ്ലാസ, എസ്ബിഐ പരിസരം എന്നിവിടങ്ങളിൽ വച്ചാണ് ആളുകൾക്ക് കടിയേറ്റത്.

തോട്ടടയിലെ ഭിന്നശേഷിക്കാരായ യജാസ് (21), മംഗളൂരു സ്വദേശികളായ മുഹമ്മദ് നാസർ (40), ഇരിട്ടിയിലെ തൗസീഫ് (21), നെല്ലൂരിയിലെ കുഞ്ഞികൃഷ്ണൻ (66), എറണാകുളം സ്വദേശി സാജു കെ.തങ്കപ്പൻ (59), മട്ടന്നൂരിലെ സജീവൻ (52), കാട്ടാന്പള്ളിയിലെ സുനിൽകുമാർ (59), കണ്ണൂർ സ്വദേശികളായ റഹാൻ (23), പ്രദീപൻ (63), പ്രണവ്കുമാർ (29), മുണ്ടേരിയിലെ ഗോപിനാഥൻ (60), കടുമേനിയിലെ മുഹമ്മദ് റാഷിദ് (18), കുയിലൂരിലെ ശ്രീലത (70), ബ്ലാത്തൂരിലെ കരുണാകരൻ (78), തമിഴ്നാട് ചിന്നസേലം സ്വദേശിയായ ഭൂപതി (40), ചെറുപുഴയിലെ ജോയൽ (17),കണ്ണാടിപ്പറന്പ് സ്വദേശികളായ എൻ.കെ.റിയാസ് (33), ദിവിൻ (37) ഉൾപ്പടെയുള്ളവർക്കാണ് കടിയേറ്റത്. എല്ലാവരുടെയും കാലുകൾക്കാണ് കടിയേറ്റത്. അതിനിടെ ഇന്നലെ നഗരത്തിൽ ഒരു തെരുവ് നായയെ ചത്തനിലയിൽ കണ്ടെത്തി.

ചൊവ്വാഴ്ചയും നഗരത്തിൽ നിരവധി പേർക്ക് നായയുടെ കടിച്ചു പരിക്കേൽപ്പിച്ച നായയെയും രാത്രിയോടെ ചത്ത നിലയിൽ കണ്ടെത്തിയിരുന്നു. തെരുവ് നായ ആളുകളെ കടിച്ചു പരിക്കേൽപ്പിക്കുന്ന സാഹചര്യത്തിൽ നഗരതതിൽ നായപിടിത്തം ആരംഭിച്ചിട്ടുണ്ട്. ഇവയെ വന്ധ്യംകരണം ചെയ്യും ഇന്നലെ ഏഴ് നായകളെയാണ് പിടികൂടിയത്. ചിലയിടങ്ങളിൽ നാട്ടുകാർ തെരുവ് നായകളെ അടിച്ചു കൊല്ലുകയും ചെയ്തിട്ടുണ്ട്.

മൂന്നു പേർക്ക്
കുറുക്കന്‍റെ
കടിയേറ്റു

കണ്ണൂർ: തോട്ടട കിഴുന്നപ്പാറയിൽ അന്യസംസ്ഥാന തൊഴിലാളിയുൾപ്പടെ മൂന്നു പേർക്ക് കുറുക്കന്‍റെ കടിയേറ്റു. കിഴുന്നപ്പാറ വരപ്രത്ത് വീട്ടിൽ ശോഭന (40), അയൽവാസി സബീറ (30) എന്നിവർക്ക് വീട്ടു പറന്പിൽ വച്ചാണ് കടിയേറ്റത്. അന്യസംസ്ഥാന തൊഴിലാളിക്ക് നടന്നു പോകുന്നതിനിടെയാണ് കടിയേറ്റത്. മൂവരും ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.