വടക്കാഞ്ചേരി മണ്ഡലത്തിൽ 663 പട്ടയങ്ങൾ നൽകി
Sunday, August 3, 2025 8:14 AM IST
വരടിയം: വടക്കാഞ്ചേരി നിയോജകമണ്ഡലം പട്ടയമേള മന്ത്രി അഡ്വ. കെ. രാജൻ ഉദ്ഘാടനം ചെയ്തു. ചരിത്രത്തിലാദ്യമായി ഒരു സംസ്ഥാനം പട്ടയ മിഷനു തുടക്കംകുറിച്ച് പട്ടയ അസംബ്ലികൾ നടത്തി ഭൂരഹിതരെ കണ്ടെത്തി പട്ടയപ്രശ്നങ്ങൾ പരിഹരിച്ച് ഭൂമിയുടെ ഉടമകളാക്കുകയാണ്. വനഭൂമി പട്ടയങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കേന്ദ്ര വനംവകുപ്പുമായി ചർച്ചചെയ്ത് അതിവേഗം പട്ടയങ്ങൾ ലഭ്യമാക്കുമെന്നു മന്ത്രി അറിയിച്ചു.

വരടിയം ജിയുപി സ്കൂളിൽ നടന്ന പട്ടയ‌മേളയിൽ സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ, തഹസിൽദാർ ടി. ജയശ്രീ എന്നിവർ പ്രസംഗിച്ചു. പട്ടയപ്രശ്നങ്ങൾ പരിഹരിച്ച് പട്ടയവിതരണം സാധ്യമാക്കിയ വിവിധ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരെ ആദരിച്ചു.

പതിറ്റാണ്ടുകളായി പട്ടയം ലഭിക്കാതിരുന്നവർക്കായി 298 ലാൻഡ് ട്രൈബ്യൂണൽ പട്ടയങ്ങളും 170 ദേവസ്വം ലാൻഡ് ട്രൈബ്യൂണൽ പട്ടയങ്ങളും 120 മിച്ചഭൂമി പട്ടയങ്ങളും 43 വനഭൂമി പട്ടയങ്ങളും 1964 ലെ നിയമപ്രകാരമുള്ള 28 പുറന്പോക്ക് പട്ടയങ്ങളും 1995 ലെ നിയമപ്രകാരം നാലുമുനിസിപ്പൽ പട്ടയങ്ങളും ഉൾപ്പെടെ 663 പട്ടയങ്ങളാണ് മേളയിൽ വിതരണം ചെയ്തത്.

പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായ ത്ത് പ്രസിഡന്‍റ് ലീല രാമകൃഷ് ണൻ, വടക്കാഞ്ചേരി നഗരസഭ ചെയർപേഴ്സണ്‍ പി.എൻ. സുരേന്ദ്രൻ, വിവിധ പഞ്ചായത്ത് പ്രസിഡന്‍റുമാരായ തങ്കമണി ശങ്കുണ്ണി, ലക്ഷ്മി വിശ്വംഭരൻ, കെ.കെ. ഉഷാദേവി, സിമി അജിത് കുമാർ തുടങ്ങിയവർ പങ്കെടുത്തു.