തളരില്ല; ആദിത്യനൊരു സ്വപ്നമുണ്ട്...
Saturday, November 26, 2022 12:42 AM IST
കണ്ണൂർ: ഹൈസ്കൂൾ വിഭാഗം ഹിന്ദിപ്രസംഗ മത്സരത്തിൽ ആദിത്യൻ ഒന്നാം സ്ഥാനം നേടിയപ്പോൾ അമ്മ സോജി ജോസഫിനും അച്ഛൻ സുനിൽ ജോർജിനും അത് അഭിമാന നിമിഷം കൂടിയായിരുന്നു. അരയ്ക്ക് താഴെ തളരുന്ന മെനിഞ്ചോ മൈലോസിസ് എന്ന അസുഖം ബാധിച്ച ആദിത്യന്‍റെ പഠനമെല്ലാം വീട്ടിൽ തന്നെയാണ്.
എങ്കിലും, മോണാആക്ട്, പ്രസംഗം, മിമിക്രി, കവിതാലാപനം, ചിത്രംവര എന്നിങ്ങനെ എല്ലാ മത്സരത്തിലും ഒന്നാമനാണ് ഈ മിടുക്കൻ. ജനിക്കും മുന്പേ മകന്‍റെ പരിമിതികളെ കുറിച്ച് ഡോക്ടർമാർ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ, ദൈവം നൽകിയ മകനെ ഉപേക്ഷിക്കാൻ ഈ രക്ഷിതാക്കൾ തയാറായിരുന്നില്ല. അവന് വേണ്ട എല്ലാ പിന്തുണയും നൽകി എപ്പോഴും കൂടെയുണ്ട്.
പുലിക്കുരുന്പ സെന്‍റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിലെ ഒന്പതാം ക്ലാസ് വിദ്യാർഥിയാണ്.ഇതേ സ്കൂളിലെ സാമൂഹ്യശാസ്ത്ര അധ്യാപകൻ കൂടിയാണ് അച്ഛൻ സുനിൽ. ഭാഷകൾ കേട്ടാണ് ആദിത്യൻ പഠിക്കുന്നത്.
മോണോ ആക്ടിൽ നേരത്തെ സബ്ജില്ലാ തലത്തിൽ വിജയിച്ചിട്ടുണ്ട്. ഐഎഎസ് ഉദ്യോഗസ്ഥനാവുകയെന്നാണ് ആദിത്യന്‍റെ സ്വപ്നം.‌