അഞ്ചൽ : ബ്ലോക്ക് പഞ്ചായത്തിന്‍റെ നേതൃത്വത്തിൽ പി എം എ വൈ ഗുണഭോക്തൃ സംഗമം സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ച പരിപാടി പ്രസിഡന്‍റ് ഓമന മുരളി ഉദ്ഘാടനം ചെയ്തു.

വൈസ് പ്രസിഡന്‍റ് കെ.സി .ജോസ് അധ്യക്ഷത വഹിച്ച യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻമാരായ എസ് .മായാകുമാരി, ലേഖ ഗോപാലകൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ.സി.അശോക് കുമാർ, ഇ.കെ. സുധീർ,എം. മനീഷ് , റീന ഷാജഹാൻ, കീർത്തി പ്രശാന്ത്, എസ്. ശോഭ, ബി ഡി ഒ ആർ.വി.അരുണ, എ.എസ് .വിനോദ് കുമാർ, എസ്. അമ്പിളി ആനന്ദ്, എസ്.എൻ.അനിൽ കുമാർ എന്നിവർ പ്രസംഗിച്ചു.

പിഎംഎവൈ (ഗ്രാമീൺ) പദ്ധതി പ്രകാരം 2024-25 സാമ്പത്തിക വർഷം മുതൽ അഞ്ചൽ ബ്ലോക്കിന് അനുവദിച്ച ടാർജറ്റ് 1639 വീടുകളാണ്. നിലവിലെ വെയിറ്റിംഗ്" ലിസ്റ്റിൽ ഉൾപ്പെട്ടിരുന്ന 681 പേരുടെ രജിസ്ട്രേഷൻ പൂർത്തിയാക്കുകയും, അതിൽ നിന്നും വെരിഫിക്കേഷൻ പൂർത്തിയാക്കി അംഗീകാരം ലഭിച്ച 201 ഗുണഭോക്താക്കൾക്ക് കഴിഞ്ഞ സാമ്പത്തിക വർഷം കരാർ വച്ച് ധനസഹായം അനുവദിക്കുന്നതിന് നടപടികൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

സാമ്പത്തിക വർഷത്തിന്‍റെ രണ്ടാം പകുതിയിലാണ് പിഎംഎവൈ വീടുകളുടെ അനുമതി ലഭിച്ചത് എന്ന കാരണത്താൽ പഞ്ചായത്തുകൾക്കും മതിയായ വിഹിതം വകയിരുത്തുന്നതിന് സാധിച്ചിരുന്നില്ല.

അക്കാരണത്താൽ ഓരോ നിർമാണ ഘട്ടത്തിലും അനുവദിക്കേണ്ട ഗഡുക്കൾ നല്‌കുന്നതിന് കാലതാമസം വന്നിട്ടുണ്ട്. ഈ സാമ്പത്തിക വർഷം എല്ലാ പഞ്ചായത്തുകളുടെയും വാർഷിക പദ്ധതിയിൽ മതിയായ തുക വകയിരുത്തുന്നതിന് സർക്കാർ നിർദ്ദേശം ഉള്ളതിനാൽ നിലവിലെ പ്രതിസന്ധി പരിഹരിച്ച് മുന്നോട്ട് പോകാൻ കഴിയുമെന്നാണ് ബ്ലോക്ക് പഞ്ചായത്തിന്‍റെ വിലയിരുത്തല്‍.

കഴിഞ്ഞ വർഷം ഒരുകോടി എഴുപത്തി എട്ടുലക്ഷത്തി എൺപത്തി എട്ടായിരത്തി അഞ്ഞൂറ്റി നാല്‌പതുരൂപ ബ്ലോക്ക് പഞ്ചായത്ത് പദ്ധതിക്കായി വകയിരുത്തുകയും 125 പേർക്ക് ബ്ലോക്ക് പഞ്ചായത്ത് വിഹിതമായ 1,12,000 അനുവദിക്കുകയും ചെയ്തു.71 ഗുണഭോക്താക്കൾക്ക് ഗ്രാമ പഞ്ചായത്ത് വിഹിതമായ 70000 രൂപ നല്‌കുന്നതിനുംഏഴ് പേർക്ക് ജില്ലാ പഞ്ചായത്ത് വിഹിതമായ 98000 രൂപ ലഭ്യമാക്കുന്നതിനും കഴിഞ്ഞിട്ടുണ്ട്.

ആര്യങ്കാവ് 14, അലയമൺ 26, അഞ്ചൽ 25, ഇടമുളക്കൽ 47, ഏരൂർ 29, കരവാളൂർ 26 കുളത്തുപ്പുഴ 20, തെന്മല 12 എന്നിങ്ങനെയാണ് വിടുകൾക്കാണ് കഴിഞ്ഞ വർഷം തുക അനുവദിച്ചിട്ടുള്ളത്.ഈ വർഷം ബ്ലോക്ക് പഞ്ചായത്ത് ജനറൽ വിഭാഗത്തിന് ഒരുകോടി ഇരുപത്തി രണ്ടു ലക്ഷത്തി മുപ്പത്തി രണ്ടായിരത്തി നാനൂറു രൂപ വകയിരുത്തിയിട്ടുണ്ട്.

(109 പേർക്ക് ) പട്ടികജാതി വിഭാഗത്തിന് ഒരുകോടി ഇരുപത്തിയഞ്ചു ലക്ഷംവകയിരുത്തിയിട്ടുണ്ട്. 112 പേർക്ക് അറുപത്തിമൂവായിരം രൂപയും പദ്ധതി ഭേദഗതി സമയത്ത് കൂടുതൽ തുക പിഎംഎവൈ പദ്ധതിക്കായി വകയിരുത്താൻ സാധിക്കുമെന്ന് ബി ഡി ഒ ആർ.വി .അരുണ അറിയിച്ചു.