പുനലൂർ : കനത്ത മഴയിൽ വീട് പൂർണമായി തകർന്നു.ഗൃഹനാഥൻ അത്ഭുതകരമായി രക്ഷപ്പെട്ടു. പുനലൂർ നഗരസഭയിൽ കലങ്ങുംമുകൾ പകിടിയില്‍ ചരുവിള പുത്തൻവീട്ടിൽ കുമാറിന്‍റെ വീടാണ് കഴിഞ്ഞദിവസം രാത്രിയിൽ കനത്ത മഴയിൽ തകർന്നു വീണത്.

രാത്രി പന്ത്രണ്ടരയോടെ അടുത്ത മുറിയിൽ കേട്ട ശബ്ദം എലിയുടേതാണെന്ന് കരുതി അത് നോക്കാനായി അകത്തെ മുറിയിലേക്ക് കുമാർ പോയ സമയത്ത് വീടിന്‍റെ മേൽക്കൂരയും ഭിത്തിയും കട്ടിൽ കിടന്ന സ്ഥലത്തേക്ക് പൂർണമായും തകർന്നു വീഴുകയായിരുന്നു.

ഭാര്യ സുമിനയും മക്കളും ഇതിനോട് ചേർന്ന സഹോദരിയുടെ വീട്ടിൽ കിടന്നുറങ്ങുകയായിരുന്നു.

സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ വാർഡ് കൗൺസിലർ ജി.ജയപ്രകാശ് അറിയിച്ചതിനെ തുടർന്ന് പുനലൂര്‍ വില്ലേജ് ഓഫീസര്‍ ബിനീഷിന്‍റെ നേതൃത്വത്തിൽ റവന്യൂ ഉദ്യോഗസ്ഥ സംഘം സ്ഥലത്ത് എത്തുകയും പരിശോധന നടത്തി തുടർനടപടികൾ ആരംഭിക്കുകയും ചെയ്തു.