കുണ്ടറ : അടിപിടി കേസിൽ അറസ്റ്റ് ചെയ്യാനെത്തിയ എസ്ഐയേയും പോലീസുകാരേയും നായയെ വിട്ടു കടിപ്പിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പടപ്പക്കര നെല്ലിമുക്കിലാണ് എസ്ഐയേയും കൂടെയുണ്ടായിരുന്ന പോലീസുകാരേയും ജിജേഷ് നായയെ വിട്ട് കടിപ്പിച്ചത്.
കഴിഞ്ഞ ദിവസം രാത്രി നെല്ലിമുക്കിൽ ഉണ്ടായ അടിപിടി കേസിൽ ജിജേഷിനെ അറസ്റ്റ് ചെയ്യാനെത്തിയതാണ് എസ്ഐ യും പോലീസുകാരും.

പ്രതിയായ ജിജേഷിനെ അറസ്റ്റ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ എസ്ഐയെ തള്ളി താഴെയിട്ട ജിജേഷ് എസ് ഐ യുടെ കാലിൽ കടിച്ചു. തുടർന്ന് ചാടി എണീറ്റ് കൂടെയുണ്ടായിരുന്ന നായയെ ഉപയോഗിച്ച് എസ്ഐ യേയും പോലീസുകാരെയും കടിപ്പിച്ചു. എസ് ഐ അറിയിച്ചതനുസരിച്ച് കൂടുതൽ പോലീസ് എത്തിയാണ് ഇയാളെ കീഴ്പ്പെടുത്തുന്നത്. പിടികൂടിയ ശേഷം പോലീസ് ജീപ്പിന്‍റെ ഗ്ലാസുകളും ഇയാൾ അടിച്ചു പൊട്ടിച്ചു.

പ്രതി നേരത്തെ പല കേസുകളിലും പ്രതിയാണെന്ന് പോലീസ് അറിയിച്ചു. പരിക്കേറ്റ എസ്ഐയും മറ്റു പോലീസുകാരും പ്രാഥമിക ചികിത്സയ്ക്ക് ശേഷം ജോലിയിൽ പ്രവേശിച്ചു.