കൊട്ടാരക്കര: തട്ടിപ്പ് കേസ് റദ്ദാക്കണമെന്ന ആവശ്യവുമായി പ്രതി നൽകിയ ഹർജി ഹൈക്കോടതി തള്ളി . 2014-ൽ കുന്നിക്കോട് പോലീസ് ചാർജ് ചെയ്‌ത കേസിലാണ് വിധി.

സാമ്പത്തിക ഇടപാടുകൾ തീർത്തശേഷവും രേഖകൾ തിരികെ കൊടുക്കാതെ ദുരുപയോഗപ്പെടുത്തുകയും വഞ്ചിക്കുകയും ചെയ്തതായി കുന്നിക്കോട് പോലീസ് സമർപ്പിച്ച കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിയും മുൻ ആരോഗ്യവകുപ്പ് ജീവനക്കാരനുമായിരുന്ന കൊല്ലം വടക്കേവിളയിൽ രാജ് ഭവനിൽ കെ.ബാബുരാജ് നൽകിയ കേസിലാണ് വിധി.

കൊട്ടാരക്കര സ്വദേശിയും ചെങ്ങമനാട് മംഗലശേരി മോട്ടർ കമ്പനി ഉടമയുമായ ദിനേഷ് മംഗലശേരിയെ ചതിച്ചും വഞ്ചിച്ചും വ്യാജ രേഖ ഉണ്ടാക്കിയും കബളിപ്പിച്ചെന്ന പരാതിയിൽ ബാബുരാജിനെ ഒന്നാം പ്രതിയാക്കി പുനലൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ കുന്നിക്കോട് പോലീസ് കുറ്റപത്രം സമർപ്പിച്ചി രുന്നു.

കുറ്റപത്രം റദ്ദാക്കാനുള്ള ഒരു സാഹചര്യവും നിലവിലില്ലെന്നും കേസിന്‍റെ ഗൗരവം കണക്കാക്കി തെളിവുകളുടെ അടിസ്ഥാനത്തിൽ മജിസ്ട്രേറ്റിന് മുൻപാകെ വിചാരണയ്ക്ക് വിധേയനാവുകയാണ് ബാബുരാജ് ചെയ്യേണ്ടതെന്നും കോടതി നിർദേശിച്ചു .

പുനലൂർ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി മുൻപാകെ ബാബുരാജിനെതിരെയുള്ള പ്രോസിക്യൂഷൻ നടപടികൾ ആരംഭിക്കുവാനും ഹൈക്കോടതി ഉത്തരവിട്ടു. ദിനേഷ് മംഗലശേരിക്ക് വേണ്ടി അഡ്വ.മനു രാമചന്ദ്രൻ ഹൈക്കോടതിയിൽ ഹാജരായി .