അഞ്ചല്‍ : മലയോരഹൈവേയിൽ നിന്നും ചണ്ണപ്പേട്ട ഓന്തുപച്ച വനപാതയില്‍ ജനവാസമേഖലയോട് ചേർന്ന് കിടക്കുന്ന കേരള ഫോറെസ്റ്റ് ഡെവലപ്പ്മെന്‍റ് കോർപറേഷൻ വക വനഭൂമിയിൽ വ്യാപകമായി ശുചിമുറി മാലിന്യം തള്ളുന്നതായി പരാതി. വന്‍തോതില്‍ മാലിന്യം തള്ളിയതോടെ അസഹ്യമായ ദുർഗന്ധം കാര ണം പാതയിൽ കൂടി യാത്ര ചെയ്യാൻ പറ്റാത്ത അവസ്ഥ യാണ്.

അലയമണ്‍ കുളത്തൂപ്പുഴ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാതയില്‍ പല ഭാഗങ്ങളിലായി ലോഡ് കണക്കിന് മാലിന്യങ്ങളാണ് തള്ളിയത്. കെഎഫ്ഡിസി വിവിധയിടങ്ങളില്‍ ചെക്ക് പോസ്റ്റുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും നിലവിൽ പോസ്റ്റുകൾ ഘടിപ്പിച്ച തൂണുകൾ മാത്രമേ ഉള്ളു.

വർഷങ്ങളായി ഈ ഭാഗങ്ങളിൽ മാലിന്യം തള്ളിയത് ചൂണ്ടി കാട്ടി പലതവണ അധികൃതരെ അറിയിച്ചിട്ടും യാതൊരു നടപടിയും ബന്ധപ്പെട്ടവരുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. മാലിന്യം തള്ളുന്നവരെ പിടികൂടാൻ സിസിടിവി കാമറ സ്ഥാപിക്കാൻ ആവശ്യപ്പെട്ടിട്ടും യാതൊരു നടപടിയുമില്ല.

തൊഴിലുറപ്പ് തൊഴില്‍പോലും ചെയ്യാന്‍ പറ്റാത്ത അവസ്ഥ യാണ് ഇപ്പോൾ ഉള്ളത്. സംഭവത്തില്‍ പോലീസ്, വനം വകുപ്പ് അധികാരികള്‍ കൃത്യമായി ഇടപെടുകയും നടപടി സ്വീകരിക്കുകയും വേണമെന്ന് ആവശ്യപ്പെട്ടു കുളത്തൂപ്പുഴ അലയമണ്‍ പഞ്ചായത്തുകളിലെ ജനപ്രതിനിധികള്‍, ഇടവക വികാരി, പൊതുപ്രവര്‍ത്തകര്‍ ഉള്‍പ്പടെയുള്ളവര്‍ പ്രതിഷേധിച്ചു.

നടപടിയില്ലെങ്കില്‍ ശക്തമായ സമരപരിപാടികളിലേക്ക് നീങ്ങാനാണ് ഇവരുടെ തീരുമാനം.
ഫാ. സുനിത് മാത്യു, ജനപ്രതിനിധികളായ ഉദയകുമാര്‍, ജേക്കബ് മാത്യു, ബിനു സി ചാക്കോ, പൊതുപ്രവര്‍ത്തകരായ ഷഫീക് ചോഴിയക്കോട്, സജി ഇല്ലിക്കല്‍, ലിജോ തടത്തില്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

അതേസമയം മാലിന്യം മുഴുവൻ മഴ പെയ്യുമ്പോൾ തകരമൺതോട് വഴി ഒലിച്ചു ഇത്തിക്കര ആറ്റിലേക്ക് എത്തുമെന്നും വന്യമൃഗങ്ങൾക്ക് അടക്കം പകർച്ചവ്യാധി രോഗങ്ങൾ പിടിപെടാൻ സാധ്യത ഏറെയാണെന്നും നാട്ടുകാര്‍ പറയുന്നു.

അടിയന്തരമായി ബന്ധപ്പെട്ട അധികൃതർ ഇടപെട്ടു മാലിന്യം തള്ളുന്നവർക്ക്‌ എതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ പറഞ്ഞു.