കല്ലുവാതുക്കല്‍ : പഞ്ചായത്തിലെ വികസന പ്രവര്‍ത്തനങ്ങളെ താറടിച്ചു കാണിക്കാനാണ് ഇടതുപക്ഷത്തോടൊപ്പം ചേര്‍ന്നു വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ശ്രമിക്കുന്നതെന്ന് യുഡിഫ് പാര്‍ലമെന്‍ററി പാര്‍ട്ടി ആരോപിച്ചു .

പഞ്ചായത്ത് ഭരണസമിതി ഏറ്റെടുക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം നിന്നു റോഡുകളുടെ നവീകരണ പ്രവര്‍ത്തികള്‍ കൃത്യസമയത്തു ടെണ്ടര്‍ ചെയ്യിക്കുകയോ പുരോഗതി വിലയിരുത്തുകയോ ചെയ്യാതെ എല്‍ഡിഎഫില്‍ കയറികൂടാനാണ് ചെയര്‍പേഴ്സണും കൂട്ടരും ശ്രമിക്കുന്നതെന്നും യുഡിഎഫ് ആരോപിച്ചു.

ഏറ്റവും കൂടുതല്‍ ഗ്രാമീണ റോഡിന്‍റെ പ്രവര്‍ത്തികള്‍ നടന്നത് കഴിഞ്ഞ സാമ്പത്തിക വര്‍ഷമാണ്. ജല്‍ജീവന്‍ വര്‍ക്കുകള്‍ ചെയ്താല്‍ കരാറുകാര്‍ക്ക് നല്‍കാന്‍ സര്‍ക്കാരിന്‍റെ കൈയില്‍ പണമില്ലാത്തതിനാല്‍ ഒരാള്‍ പോലും ടെണ്ടര്‍ എടുത്തില്ല.

പാറയില്‍ ടൂറിസത്തിനു ഭൂമി വിട്ടു കിട്ടി 20 വര്‍ഷം ഭരിച്ച ഇടതുപക്ഷത്തിനു ഒന്നും ചെയ്യാന്‍ സാധിച്ചില്ല. ഇപ്പോൾ ദേശീയപാത വികസനം കഴിയാതെ മറ്റു പ്രവർത്തികൾ ചെയ്യാൻ സാധിക്കാത്ത സാഹചര്യമാണ്. എംജിഎന്‍ആര്‍ഇഎസ് വര്‍ക്കുകള്‍ എല്ലാം ടെണ്ടര്‍ ചെയ്തു . ഏറ്റവും കൂടുതല്‍ തെരുവുവിളക്കുകള്‍ പുതുക്കി സ്ഥാപിച്ചത് ഈ ഭരണസമിതിയുടെ കാലത്താണ്. മഴക്കാലം മാറിയാലുടന്‍ പുതിയ എല്‍ഇഡി ലൈറ്റുകള്‍ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്.

യാഥാര്‍ഥ്യം ഇതായിരിക്കെ വ്യാജ വാര്‍ത്താ പ്രചരണത്തില്‍ നിന്നും എല്‍ഡിഎഫ് പിന്‍മാറി വികസനത്തിന്‍റെ ഭാഗമാകണമെന്നും യുഡിഫ് പാര്‍ലമെന്‍ററി പാര്‍ട്ടി ലീഡര്‍ പി.പ്രതീഷ്കുമാർ, പഞ്ചായത്ത് പ്രസിഡന്‍റ്എന്‍. ശാന്തിനി , ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഡി. സുഭദ്രാമ്മ അംഗങ്ങളായ റീനമംഗലത്ത് ,രജനിരാജന്‍, പി.പ്രമീള ,ഹരീഷ് പൂവത്തൂര്‍ , ഉഷാകുമാരി എന്നിവര്‍ ആവശ്യപ്പെട്ടു.